HOME
DETAILS

മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

  
May 06 2025 | 02:05 AM

No need to protect those who committed wrongdoing in Manipur riots Supreme Court to Central Government

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ തെറ്റുകാരായ വ്യക്തികളെ സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. കലാപത്തില്‍ മുന്‍ മുഖ്യമന്ത്രിയുടം സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ ബീരേന്‍ സിങ്ങിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്ന ഓഡിയോ ടേപ്പ് ഹാജരാക്കിയ കുക്കി സംഘടന അടുത്തിടെ രൂപീകരിച്ചതാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി.

കലാപത്തില്‍ തെറ്റ് ചെയ്ത ഏതെങ്കിലും ആളുകളെ സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഓര്‍മ്മിപ്പിച്ചു. 

സംസ്ഥാനത്തെ വംശീയ കലാപത്തിന് പ്രേരിപ്പിച്ചത് തന്റെ നിര്‍ബന്ധപ്രകാരമാണെന്ന് സിങ്ങ് പറയുന്ന ഓഡിയോ ഫയലുകള്‍ സെന്‍ട്രല്‍ എഫ്എസ്എല്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും തുടര്‍ന്ന് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു

ഓഡിയോ ടേപ്പുകള്‍ 'പുനഃപരിശോധിച്ച്' പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ എഫ്എസ്എല്ലിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നേടാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ബെഞ്ച് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം താന്‍ വ്യക്തിപരമായി പരിശോധിച്ചിട്ടില്ലെന്നും അതിനാല്‍ അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.

2023 മെയ് മാസത്തില്‍ ആരംഭി കലാപം ഈ വര്‍ഷം ഫെബ്രുവരി വരെ നീണ്ടുനിന്നിരുന്നു. മണിപ്പൂരിലെ മെയ്‌തെയി, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ കത്തിച്ചുനിര്‍ത്തിയതില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിന്റെ തെളിവുകള്‍ ഈ ടേപ്പുകള്‍ വെളിപ്പെടുത്തുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കുക്കി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രസ്റ്റാണ് ഹരജി സമര്‍പ്പിച്ചത്. 

'ഹരജിക്കാരനെ നമുക്ക് അവഗണിക്കാം, പക്ഷേ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, ആ തെറ്റിനെ സംരക്ഷിക്കേണ്ടതില്ല,' എന്ന് പറഞ്ഞ കോടതി, പുനഃപരിശോധനയ്ക്കും പുതിയ റിപ്പോര്‍ട്ടിനും ജൂലൈ 21നകം നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു.

2025 ഫെബ്രുവരി 9നാണ് ബീരേന്‍ സിങ്ങ് മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിഞ്ഞത്. ഫെബ്രുവരി 13 മുതല്‍ രാഷ്ട്രപതി ഭരണത്തിനു കീഴിലാണ് മണിപ്പൂര്‍. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്

Kerala
  •  11 hours ago
No Image

പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്‍ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം

National
  •  11 hours ago
No Image

മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്‌

International
  •  12 hours ago
No Image

ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്

Kerala
  •  12 hours ago
No Image

ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു

latest
  •  12 hours ago
No Image

രാസലഹരിക്കേസ്; പിടിയിലായ രണ്ടുപേരിൽ ഒരാളെ പ്രതിയാക്കാതെ പൊലിസ് രക്ഷപ്പെടുത്തിയെന്ന് ആക്ഷേപം, അന്വേഷണത്തിന് നിർദേശം

Kerala
  •  12 hours ago
No Image

പ്രീമിയം അടയ്ക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ്

Kerala
  •  12 hours ago
No Image

സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ

latest
  •  12 hours ago
No Image

കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ 

Kerala
  •  12 hours ago
No Image

വ്യാജ ബോംബ് ഭീഷണി വിവരങ്ങൾ കൈമാറില്ലെന്ന് മൈക്രോസോഫ്റ്റ്; കോടതിയെ സമീപിച്ച് സൈബർ പൊലിസ്

Kerala
  •  12 hours ago