HOME
DETAILS

ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍, ആശുപത്രികള്‍ പ്രവര്‍ത്തനരഹിതം, മരണസംഖ്യ കുതിക്കുന്നു, വലിയൊരു ഖബര്‍സ്ഥാനായി ഗസ്സ | Gaza invasion Live Updates

  
May 19 2025 | 01:05 AM

Gaza invasion Live Updates Israeli strikes batter Gaza hospitals as brutal siege bombing intensify

ഗസ്സ: ഒരുഭാഗത്ത് വെടിനിര്‍ത്തല്‍ ചര്‍ച്ചയും മറുഭാഗത്ത് കൂട്ടക്കുരുതിയും തുടരുന്നതിനിടെ, ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍. വടക്കന്‍, തെക്കന്‍ ഗസ്സയിലുടനീളം ഇസ്‌റാഈല്‍ ഇന്നലെ നടത്തിയ നിരന്തര ബോംബാക്രമണത്തില്‍ 135 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അല്‍മവാസി അഭയാര്‍ഥി ക്യാംപില്‍ മാത്രം 36 പേരാണ് കൊല്ലപ്പെട്ടത്. ഇതിനൊപ്പമാണ് സയണിസ്റ്റ് സൈന്യം കരയാക്രമണവും തുടങ്ങിയത്.

ആക്രമണം കനത്തതോടെ വടക്കന്‍ ഗസ്സയിലെ എല്ലാ ആശുപത്രികളും പ്രവര്‍ത്തനരഹിതമായെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ കീഴടക്കാന്‍ ''ഓപറേഷന്‍ ഗിഡിയന്‍സ് ചാരിയറ്റ്‌സ്'' എന്ന പേരില്‍ കനത്ത ആക്രമണം നടത്തുമെന്ന് ഇസ്‌റാഈല്‍ സൈന്യം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ആക്രമണത്തില്‍ കഴിഞ്ഞ ആഴ്ച മാത്രം 464 പേരാണ് കൊല്ലപ്പെട്ടത്. ഇതുള്‍പ്പെടെ ഗസ്സയ്‌ക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 53,339 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 121,034 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 61,700 ല്‍ കൂടുതലാണെന്നാണ് ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിക്കുന്നത്.

ഗസ്സയില്‍ വെടിനിര്‍ത്തലിനായി സമ്മര്‍ദം തുടരുമെന്ന് കഴിഞ്ഞദിവസം ബാഗ്ദാദില്‍ നടന്ന അറബ് ലീഗ് വാര്‍ഷിക ഉച്ചകോടി വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിച്ചാല്‍ പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുമെന്നും അറബ് ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു.

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായി കരാറിന് തയാറാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ദോഹയില്‍ സമാധാന ചര്‍ച്ച നടത്തുന്ന ഇസ്‌റാഈല്‍ സംഘം ഹമാസുമായുള്ള ഒരു കരാറിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് ഞായറാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ബന്ദികളുടെയും മോചനം, ഹമാസിന്റെ നിരായുധീകരണവും നേതാക്കളെ നാടുകടത്തലും തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു സമഗ്ര കരാറാണ് ഇസ്‌റാഈല്‍ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

While ceasefire talks continue on one side and massacres continue on the other, Israel has launched a ground offensive in Gaza. Israel's continuous bombardment of northern and southern Gaza yesterday killed 135 Palestinians. 36 people were killed in the Al-Mawasi refugee camp alone. At the same time, the Zionist army also launched a ground offensive.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  11 hours ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  11 hours ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  12 hours ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  12 hours ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  12 hours ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  13 hours ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  13 hours ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  14 hours ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  14 hours ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  14 hours ago