HOME
DETAILS

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

  
Web Desk
May 20 2025 | 16:05 PM

Abhishek Singhvi Cites Samastha Affidavit to Challenge Centres Stand in Waqf Act Case

ന്യൂഡല്‍ഹി: വിവാദമായ വഖ്ഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി മുമ്പാകെ വാദംകേള്‍ക്കവെ, കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ് വി. 2013 ന് ശേഷം വഖ്ഫ് സ്വത്തുക്കളില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായെന്നും അത് അന്യായമായി മറ്റു സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡ് തട്ടിയെടുത്തത് മൂലമാണെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിനുള്ള മറുപടി കേസിലെ ആദ്യഹരജിക്കാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലുണ്ടെന്ന് അഭിഷേക് മനു സിങ് വി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ വസ്തുകള്‍ വളച്ചൊടിക്കുകയാണെന്നും കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ 104 ശതമാനം വര്‍ദ്ധനവ് വഖ്ഫ് ഭൂമിയുടെ കാര്യത്തില്‍ ഉണ്ടായെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തെറ്റാണെന്നും വാദത്തിനിടെയാണ് സമസ്തയുടെ അധിക സത്യവാങ്മൂലം ഉദ്ധരിച്ച് സിങ് വി അറിയിച്ചു.

2013 ലെ ഭേദഗതി നിയമത്തിന് മുമ്പ് ദേശീയ തലത്തില്‍ വഖഫ് ഭൂമിയുടെ കണക്കുകള്‍ ലഭ്യമായിരുന്നില്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി. അതുവരെ സംസ്ഥാനങ്ങളിലെ കണക്കുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ 2013 ല്‍ ദേശിയ തലത്തില്‍ ഏകീകൃത പോര്‍ട്ടല്‍ രൂപീകൃതമാകുകയും സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ വഖ്ഫ് ഭൂമിയുടെ പൊതുവായ കണക്ക് ദേശീയ തലത്തില്‍ ലഭിച്ചു. ഒന്നിലധികം ഭൂമിയിലുള്ള ഒറ്റ സ്വത്തിനെ ഒരു വഖ്ഫ് സ്വത്തായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പോര്‍ട്ടല്‍ വന്നതോടെ അത് അതിന്റെ ഓരോ ഭൂമിയുടെയും ആധാരം പ്രത്യേകമാക്കി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഭൂമിയുടെ എണ്ണം കൂടി.

ഇത് വളച്ചൊടിച്ച് സ്വത്ത് കയ്യടക്കലായി കാട്ടുകയാണ് കേന്ദ്രം ചെയ്തതെന്നും സമസ്തയുടെ അധിക ഹരജി ചൂണ്ടിക്കാട്ടി സിങ് വി വാദിച്ചു. എല്ലാ മതങ്ങളിലും വഖ്ഫ് പോലുള്ള സംവിധാനങ്ങളുണ്ട്. ചാരിറ്റി നല്‍കുമ്പോള്‍ 5 വര്‍ഷമോ 10 വര്‍ഷമോ ആ മതം ആചരിച്ചതിന് തെളിവ് ചോദിക്കുന്ന മറ്റ് ഏത് മതമാണുള്ളത്. പുതിയ ഭേദഗതിയിലെ വ്യവസ്ഥകള്‍ ആരാധനാലയ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും സിങ് വി വാദിച്ചു.

നേരത്തെ, ശക്തമായ കാരണമുണ്ടെങ്കില്‍ വിവാദമായ വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുമെന്ന് വാദത്തിനിടെ സുപ്രിംകോടതി സൂചനനല്‍കിയിരുന്നു. നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്‌റ്റേചെയ്യുന്ന വിഷയത്തില്‍ ഇന്ന് നടന്ന ഇടക്കാല വിധിക്കായുള്ള വാദത്തിനിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് നേതൃത്വം നല്‍കുന്ന ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. എല്ലാ നിയമത്തിനും അനുകൂലമായി ഭരണഘടനാ സാധുതയുണ്ടെന്ന അനുമാനമുണ്ട്. ഇടക്കാല ആശ്വാസം വേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ വളരെ ശക്തവും വ്യക്തവുമായ ഒരു കേസ് ഉന്നയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ഇതിനും ഭരണഘടനാ സാധുതയുണ്ടെന്ന അനുമാനമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രഥമദൃഷ്ട്യാ തന്നെ ശക്തമാണ് കേസെന്നായിരുന്നു ഇതിന് മുസ്ലിംപക്ഷത്തിന്റെ വാദത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ മറുപടി. നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നാല്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും സിബല്‍ അറിയിച്ചു. വഖ്ഫ് ഭേദഗതിക്കെതിരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹരജികളില്‍ കപില്‍ സിബലിനെയും അഭിഷേക് മനു സിങ് വിയെയും കൂടാതെ പ്രമുഖ നിയമജ്ഞരായ രാജീവ് ധവാന്‍, സി.യു സിങ്, ഹുസേഫ അഹമ്മദി തുടങ്ങിയവര്‍ ശക്തമായ വാദമാണ് ഇന്ന് ഉന്നയിച്ചത്.

Senior advocate Abhishek Singhvi countered the central government’s stance on the Waqf Act before the Supreme Court, referencing an affidavit filed by the Kerala-based Sunni organisation Samastha Kerala Jamiyyathul Ulama. Singhvi argued that the Samastha affidavit highlights constitutional flaws in the Act’s contested provisions, bolstering the petitioners’ call for a stay.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു

National
  •  2 days ago
No Image

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  2 days ago
No Image

എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി

National
  •  2 days ago
No Image

താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"

International
  •  2 days ago
No Image

ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം

Kerala
  •  2 days ago
No Image

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു; കാരണം ഇതാണ്

National
  •  2 days ago
No Image

വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ

International
  •  2 days ago
No Image

മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നേരെ കരിങ്കൊടിയുമായി യുവ മോർച്ച; തെരുവിൽ നേരിട്ട് എസ്എഫ്ഐ പ്രവർത്തകർ, കോഴിക്കോട് സംഘർഷം

Kerala
  •  2 days ago
No Image

വാല്‍പ്പാറയില്‍ പുലിപിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago

No Image

എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്

Kerala
  •  2 days ago
No Image

അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel

International
  •  2 days ago
No Image

വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

Kerala
  •  2 days ago