
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

ന്യൂഡല്‍ഹി: വിവാദമായ വഖ്ഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി മുമ്പാകെ വാദംകേള്‍ക്കവെ, കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ് വി. 2013 ന് ശേഷം വഖ്ഫ് സ്വത്തുക്കളില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായെന്നും അത് അന്യായമായി മറ്റു സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡ് തട്ടിയെടുത്തത് മൂലമാണെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിനുള്ള മറുപടി കേസിലെ ആദ്യഹരജിക്കാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലുണ്ടെന്ന് അഭിഷേക് മനു സിങ് വി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ വസ്തുകള്‍ വളച്ചൊടിക്കുകയാണെന്നും കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ 104 ശതമാനം വര്‍ദ്ധനവ് വഖ്ഫ് ഭൂമിയുടെ കാര്യത്തില്‍ ഉണ്ടായെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തെറ്റാണെന്നും വാദത്തിനിടെയാണ് സമസ്തയുടെ അധിക സത്യവാങ്മൂലം ഉദ്ധരിച്ച് സിങ് വി അറിയിച്ചു.
2013 ലെ ഭേദഗതി നിയമത്തിന് മുമ്പ് ദേശീയ തലത്തില്‍ വഖഫ് ഭൂമിയുടെ കണക്കുകള്‍ ലഭ്യമായിരുന്നില്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി. അതുവരെ സംസ്ഥാനങ്ങളിലെ കണക്കുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ 2013 ല്‍ ദേശിയ തലത്തില്‍ ഏകീകൃത പോര്‍ട്ടല്‍ രൂപീകൃതമാകുകയും സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ വഖ്ഫ് ഭൂമിയുടെ പൊതുവായ കണക്ക് ദേശീയ തലത്തില്‍ ലഭിച്ചു. ഒന്നിലധികം ഭൂമിയിലുള്ള ഒറ്റ സ്വത്തിനെ ഒരു വഖ്ഫ് സ്വത്തായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പോര്‍ട്ടല്‍ വന്നതോടെ അത് അതിന്റെ ഓരോ ഭൂമിയുടെയും ആധാരം പ്രത്യേകമാക്കി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഭൂമിയുടെ എണ്ണം കൂടി.
ഇത് വളച്ചൊടിച്ച് സ്വത്ത് കയ്യടക്കലായി കാട്ടുകയാണ് കേന്ദ്രം ചെയ്തതെന്നും സമസ്തയുടെ അധിക ഹരജി ചൂണ്ടിക്കാട്ടി സിങ് വി വാദിച്ചു. എല്ലാ മതങ്ങളിലും വഖ്ഫ് പോലുള്ള സംവിധാനങ്ങളുണ്ട്. ചാരിറ്റി നല്‍കുമ്പോള്‍ 5 വര്‍ഷമോ 10 വര്‍ഷമോ ആ മതം ആചരിച്ചതിന് തെളിവ് ചോദിക്കുന്ന മറ്റ് ഏത് മതമാണുള്ളത്. പുതിയ ഭേദഗതിയിലെ വ്യവസ്ഥകള്‍ ആരാധനാലയ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും സിങ് വി വാദിച്ചു.
നേരത്തെ, ശക്തമായ കാരണമുണ്ടെങ്കില്‍ വിവാദമായ വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുമെന്ന് വാദത്തിനിടെ സുപ്രിംകോടതി സൂചനനല്‍കിയിരുന്നു. നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്‌റ്റേചെയ്യുന്ന വിഷയത്തില്‍ ഇന്ന് നടന്ന ഇടക്കാല വിധിക്കായുള്ള വാദത്തിനിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് നേതൃത്വം നല്‍കുന്ന ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. എല്ലാ നിയമത്തിനും അനുകൂലമായി ഭരണഘടനാ സാധുതയുണ്ടെന്ന അനുമാനമുണ്ട്. ഇടക്കാല ആശ്വാസം വേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ വളരെ ശക്തവും വ്യക്തവുമായ ഒരു കേസ് ഉന്നയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ഇതിനും ഭരണഘടനാ സാധുതയുണ്ടെന്ന അനുമാനമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രഥമദൃഷ്ട്യാ തന്നെ ശക്തമാണ് കേസെന്നായിരുന്നു ഇതിന് മുസ്ലിംപക്ഷത്തിന്റെ വാദത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ മറുപടി. നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നാല്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും സിബല്‍ അറിയിച്ചു. വഖ്ഫ് ഭേദഗതിക്കെതിരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹരജികളില്‍ കപില്‍ സിബലിനെയും അഭിഷേക് മനു സിങ് വിയെയും കൂടാതെ പ്രമുഖ നിയമജ്ഞരായ രാജീവ് ധവാന്‍, സി.യു സിങ്, ഹുസേഫ അഹമ്മദി തുടങ്ങിയവര്‍ ശക്തമായ വാദമാണ് ഇന്ന് ഉന്നയിച്ചത്.
Senior advocate Abhishek Singhvi countered the central government’s stance on the Waqf Act before the Supreme Court, referencing an affidavit filed by the Kerala-based Sunni organisation Samastha Kerala Jamiyyathul Ulama. Singhvi argued that the Samastha affidavit highlights constitutional flaws in the Act’s contested provisions, bolstering the petitioners’ call for a stay.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു
National
• 2 days ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 2 days ago
എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി
National
• 2 days ago
താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"
International
• 2 days ago
ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
Kerala
• 2 days ago
ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം
Kerala
• 2 days ago
മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു; കാരണം ഇതാണ്
National
• 2 days ago
വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ
International
• 2 days ago
മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നേരെ കരിങ്കൊടിയുമായി യുവ മോർച്ച; തെരുവിൽ നേരിട്ട് എസ്എഫ്ഐ പ്രവർത്തകർ, കോഴിക്കോട് സംഘർഷം
Kerala
• 2 days ago
വാല്‍പ്പാറയില്‍ പുലിപിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Kerala
• 2 days ago
ആർഎസ്എസ് ഭാരതാംബയെ കൈവിടാതെ ഗവർണർ; യോഗ ദിന പരിപാടിയിൽ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി രാജേന്ദ്ര അർലേക്കർ
Kerala
• 2 days ago
'ഒടുവിൽ ദേശീയ പതാക പിടിച്ച് ബിജെപി'; ഭാരതാംബയുടെ ചിത്രത്തിൽ നിന്ന് ആർഎസ്എസ് കൊടിയും ഭൂപടവും മാറ്റി
Kerala
• 2 days ago
സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; യുവാവിന്റെ കുടൽ പൊട്ടി ഗുരുതര പരുക്ക്
Kerala
• 2 days ago
ഒപ്പിട്ടതിന് പിന്നാലെ മാഞ്ഞുപോകുന്ന 'മാജിക് മഷി' ഉപയോഗിച്ച് വ്യാജ ബാങ്ക് വായ്പ; തട്ടിപ്പുകാരനെ പൊക്കി ദുബൈ പൊലിസ്
uae
• 2 days ago
ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്സിൻ കുരിക്കളുടെ ജീവിതയാത്ര
Kerala
• 2 days ago
മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം
Kerala
• 2 days ago
വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്
Kerala
• 2 days ago
നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം
Kerala
• 2 days ago
'മാർഗദീപ'ത്തിലും വിവേചനം; മുസ്ലിം അപേക്ഷകരിൽ 1.56 ലക്ഷം പേരും പുറത്ത്
Domestic-Education
• 2 days ago
ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന് ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ്
International
• 2 days ago
എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്
Kerala
• 2 days ago
അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel
International
• 2 days ago
വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്
Kerala
• 2 days ago