HOME
DETAILS

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

  
Web Desk
May 20 2025 | 15:05 PM

Karnataka on Full Red Alert for 2 Days as Torrential Rains Cause Deaths and Chaos

ബെംഗളൂരു: കർണാടകയിൽ അതിതീവ്ര മഴയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത രണ്ട് ദിവസം റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും സംസ്ഥാനത്ത് വ്യാപക നാശം വിതക്കുകയാണ്.

ബെംഗളൂരുവിൽ, ജനജീവിതം പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഹൊരമാവ് തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം മൂന്ന് മരണങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്‌തതിന്റെ പശ്ചാത്തലത്തിൽ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 7 മണി മുതൽ സിൽക്ക് ബോർഡിൽ തുടങ്ങി കനത്ത ട്രാഫിക് കുരുക്കാണ് അനുഭവപ്പെട്ടത്. 9 മണി മുതൽ 11 മണിവരെ ഹൊസൂർ റോഡ് അടച്ചിടേണ്ടിവന്നു. ഐ.ടി. കമ്പനികൾ മുതൽ പല സ്ഥാപനങ്ങളും 'വർക്ക്ഫ്രം ഹോം' പ്രഖ്യാപിച്ചു എന്നിട്ടും ഗതാഗതം സംവിധാനം  ട്രാഫിക് കുരുക്കിലായിരുന്നു .

മഴക്കാലപൂർവ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചില്ലെന്ന ആരോപണവും കുഴികളുള്ള റോഡുകളും ഉരുണ്ട ഓടകളും അതിവേഗം വെള്ളക്കെട്ടിലേക്ക് വഴിയൊരുക്കിയെന്നുമാണ് പൊതുജനങ്ങളുടെ വിമർശനം. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഒരു മന്ത്രിയും നഗരത്തിൽ എത്താതിരുന്നതും ജനരോഷം വര്‍ധിപ്പിച്ചു. എല്ലാവരും വിജയനഗറിൽ നടന്ന സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടികളിലായിരുന്നു.

തമിഴ്നാട്ടിലും മഴക്കെടുതി: മൂന്ന് മരണം

തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. മധുരയിൽ വീടിന്റെ സൺഷേഡ് തകർന്നുവീണ് രണ്ട് സ്ത്രീകളും പത്തുവയസുകാരനും മരണപ്പെട്ടു. വൈദ്യുതി മുടങ്ങിയതിനാൽ വീട്ടിന് പുറത്ത് ഇരിക്കുമ്പോഴായിരുന്നു അപകടം. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തമിഴ്നാട്ടിലും അടുത്ത 2 ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉന്നതതല യോഗം വിളിച്ചു ചേർത്ത് മഴക്കെടുതി വിലയിരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  11 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  11 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  11 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  12 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  12 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  13 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  13 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  14 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  14 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  14 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  16 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  17 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  17 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  17 hours ago