HOME
DETAILS

കവര്‍ച്ചക്കായി വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി; മരുമകളും സഹോദരിയും പിടിയില്‍

  
May 19, 2025 | 1:40 AM

Woman Assualted for Robbery Daughter-in-Law and Sister Arrested

നെല്ലാക്കോട്ട (ഗൂഡല്ലൂർ): നെല്ലാക്കോട്ട കൂവച്ചോല വീരപ്പന്‍ കോളനിയിലെ മൈമൂനയുടെ കൊലപാതകത്തില്‍ മരുമകളും സഹോദരിയും പിടിയില്‍. മരുമകള്‍ ഖൈറുന്നിസ (34), അനുജത്തി ഹസീന (30) എന്നിവരാണ് പിടിയിലായത്. ഭര്‍തൃമാതാവിന്റെ ആറു പവന്‍ സ്വര്‍ണം കവരാനാണ് ഇരുവരും ചേര്‍ന്ന് അരുംകൊല നടത്തിയതെന്നാണ് നിഗമനം. വെള്ളിയാഴ്ച് ഇരുവരും വീട്ടിലെത്തി മൈമൂനയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രഷര്‍ കുക്കറടക്കം ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം സംശയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ മൈമൂനയുടെ മൃതദേഹത്തില്‍ മാരക മുറിവുകളുണ്ടാക്കി. ചെവിയടക്കം മുറിച്ച നിലയിലായിരുന്നു. മൈമൂനയുടെ ഖബറടക്കത്തിനു പിന്നാലെ ഇരുവരെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.

ഹസീനയുടെ ഭര്‍ത്താവ് ലഹരിക്കേസില്‍ ജയിലിലാണ്. ഇയാളെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് മൈമൂനയെ കൊലപ്പെടുത്തിയതെന്നാണ്  സൂചന. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിൽ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും വീടുകയറി കച്ചവടം നടത്തുന്നവരിലേക്കും സംശയനിഴല്‍ നീണ്ടു. എന്നാല്‍, കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പുതന്നെ പൊലിസ് യഥാർഥ പ്രതികളിലേക്കെത്തി. അറസ്റ്റ് ഇന്നലെ രാത്രി എട്ടരയോടെയാണ് രേഖപ്പെടുത്തിയത്. കൂവച്ചോല മുഹമ്മദിന്റെ ഭാര്യ മൈമൂന (55)യെയാണ് വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ അടുക്കളഭാഗത്ത് മുഖത്തും മറ്റു ഭാഗത്തും പരുക്കുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. 
ദേവര്‍ഷോല എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മുഹമ്മദ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഭാര്യയെ നിരവധി തവണ വിളിച്ചിട്ടും മറുപടിയില്ലാതായതോടെ അയല്‍വാസികളെയും വിളിച്ചുനടത്തിയ പരിശോധനയിലാണ് രക്തത്തില്‍ മുങ്ങിയ നിലയില്‍ കണ്ടത്. നെല്ലകോട്ട പൊലിസും ദേവാല ഡിവൈ.എസ്.പിയും സ്ഥലത്തെത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം ഊട്ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 

A shocking incident unfolded when a woman was brutally murdered in her home for robbery. The accused, her daughter-in-law and sister, were apprehended by the authorities. The investigation revealed a disturbing motive behind the heinous crime, leaving the community in shock and grief.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ കടുപ്പിച്ച് കേന്ദ്രം: എഐ ഉള്ളടക്കത്തിന് ലേബൽ നിർബന്ധം; നിയമലംഘനം നീക്കം ചെയ്യാൻ ഇനി 3 മണിക്കൂർ മാത്രം

National
  •  4 days ago
No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  4 days ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  4 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  4 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  4 days ago
No Image

യു.എസ് - ബംഗ്ലാദേശ് വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; യു.എസ് വസ്ത്രവിണിയില്‍ ഇന്ത്യന്‍ ആധിപത്യം ഇല്ലാതാകും, കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ലഭിക്കും | US-Bangladesh Trade Pact

Economy
  •  4 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  4 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  4 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  4 days ago