
വാദങ്ങളും മറുവാദങ്ങളും അവസാനിക്കാതെ വെളുത്തകടവ് മസ്ജിദ്

കൊടുങ്ങല്ലൂർ: വെളുത്തകടവ് ദാറുസ്സലാം മസ്ജിദിനു മുമ്പിലെ പ്രതിഷേധ സാഹചര്യം സമൂഹത്തിനും സമുദായത്തിനും തീരാകളങ്കമാവുമ്പോഴും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ എം.ഐ.ടി ട്രസ്റ്റും ചാരിറ്റബിൾ ആൻഡ് റിലീജ്യസ് ട്രസ്റ്റും. ഇതിനെതിരേ വെളുത്തകടവ് ദാറുസ്സലാം ജുമാ മസ്ജിദ് വഖ്ഫ് സംരക്ഷണ സമിതി മറുഭാഗത്തുമുണ്ട്. ഇരു വിഭാഗത്തിലും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരുണ്ടുതാനും.
ട്രസ്റ്റിന്റെ വാദം ഇങ്ങനെ: വെളുത്തകടവ് പള്ളിയും മദ്‌റസയും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരുടെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ്. പിന്നീട് ഇവിടെ സംഘടനയുടെ പ്രാദേശിക ഘടകം ആരംഭിച്ചു. 1998ൽ ഒരു കരാറിലൂടെയാണ് കൊടുങ്ങല്ലൂർ എം.ഐ.ടി ട്രസ്റ്റിനു പനപ്പറമ്പിൽ ഹസൻകുഞ്ഞി ഹാജിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പരിപാലന കമ്മിറ്റി പള്ളി ഏൽപ്പിച്ചുകൊടുത്തത്. പിന്നീട് പള്ളിയും മദ്‌റസയും പുതുക്കിപ്പണിതു. പള്ളിയും ഇതുൾക്കൊള്ളുന്ന സ്ഥലവും എം.ഐ.ടി ട്രസ്റ്റിന്റെ ഉത്തരവാദിത്വത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
2022ൽ പള്ളിയുടെ സ്ഥലത്തിൻ്റെ ഒരു ഭാഗം ദേശീയപാത വികസനത്തിനായി ഏറ്റെടുത്തു. ഇതിനു ലഭിച്ചത് 2,76,44,485.46 രൂപയാണ്. ഈ തുക ദാറുസ്സലാം ജുമാമസ്ജിദ് പരിപാലത്തിനും വികസനത്തിനും മാത്രമായി വിനിയോഗിക്കുന്നതിനു വേണ്ടി മറ്റൊരു ട്രസ്റ്റ് രൂപീകരിക്കണമെന്ന് എം.ഐ.ടി തന്നെ തീരുമാനിച്ചു. ഈ ട്രസ്റ്റിൽ എം.ഐ.ടി യുടെ ഭാഗത്തു നിന്നുള്ള ഏഴു പേരെയും ദാറുസ്സലാം മസ്ജിദിന്റെ ഭാഗത്തുനിന്നുള്ള നാലു പേരെയും ചേർത്താണ് ദാറുസ്സലാം ചാരിറ്റബിൾ ആൻഡ് റിലീജ്യസ് ട്രസ്റ്റ് രൂപീകരിച്ചത്. ഇതുസംബന്ധിച്ച് കേസുകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രതികരണത്തിനില്ല.
വഖ്ഫ് സംരക്ഷണ സമിതി ഉയർത്തുന്ന ചോദ്യങ്ങൾ: ജുമാസ്ജിദിന് സ്ഥലം വിട്ടുനൽകിയവരെല്ലാം അത് വഖ്ഫായി നൽകിയതാണ്. ഈ ഭൂമി ഒരിക്കലും ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ല. അത് തിരുത്തി വഖ്ഫായി നിലനിർത്തണം. പള്ളി പരിപാലന കമ്മിറ്റിയുടെ നിയന്ത്രണം കൊടുങ്ങല്ലൂർ എം.ഐ.ടി ട്രസ്റ്റിനുണ്ടെങ്കിൽ പിന്നീട് എന്തിനാണ് പുതിയ ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിന് പൂർണധികാരം എന്നത് അവകാശവാദം മാത്രമാണ്. നവോഥാന ആശയക്കാരുടെ ജുമാമസ്ജിദ് സുന്നിവൽക്കരിക്കാനുള്ള ശ്രമം എന്നു പറഞ്ഞ് മഹല്ലിൽ ഛിദ്രതയുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. നഷ്ടപരിഹാരമായി മസ്ജിദിന്റെ പേരിൽ ലഭിച്ച തുക അന്നത്തെ പ്രസിഡന്റ് മക്കാർ മുഹമ്മദിനെ കബളിപ്പിച്ചാണ് കൈവശപ്പെടുത്തിയത്. ജമാഅത്തെ ഇസ്‌ലാമി അനുഭാവിയായ 82കാരനായ മക്കാർ മുഹമ്മദിനെ എന്തിന് അവിശ്വസിക്കണം. അരനൂറ്റാണ്ടായി ജമാഅത്തെ ഇസ്‌ലാമി പ്രവർത്തിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വെളുത്തകടവിൽ എത്ര കുടുംബങ്ങളുണ്ടെന്ന് അവർക്കുതന്നെ ബോധ്യമാണ്. അതുകൊണ്ടാണ് പുതിയ ട്രസ്റ്റിലും ഭൂരിഭാഗം പേരും പുറംനാട്ടുകാരായത്. ഞങ്ങൾക്ക് നീതി കിട്ടണം.നഷ്ടപ്പെട്ട വഖ്ഫ് ഭൂമിയും നഷ്ടപരിഹാരമായി ലഭിച്ച തുകയും തിരിച്ചു കിട്ടണം. അതിന് വേണ്ടിയാണ് ഈ സമരം. ലക്ഷ്യം കാണുംവരെ സമരം തുടരുമെന്നും ഇവർ ഉറപ്പിച്ച് പറയുന്നു. (അവസാനിച്ചു)
വസ്തുതാന്വേഷണ സംഘം ഇന്ന് കൊടുങ്ങല്ലൂരിൽ
തൃശൂർ: കൊടുങ്ങല്ലൂർ വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദിന്റെ വസ്തുവകകളും ദേശീയപാത നിർമാണത്തിനു സ്ഥലം വിട്ടുനൽകിയതിനു കിട്ടിയ തുകയും സ്വകാര്യ ട്രസ്റ്റിലേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്ത ജില്ലാ കമ്മിറ്റിയുടെ നിർദേശ പ്രകാരം എസ്.കെ.എസ്.എസ്.എഫിൻ്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതി ഇന്ന് കൊടുങ്ങല്ലൂർ വെളുത്തകടവ് സന്ദർശിക്കും.
181 ദിവസമായി സമരം നടത്തുന്ന മഹല്ല് നിവാസികളെയും ബന്ധപ്പെട്ടവരെയും കണ്ട് സമിതി റിപ്പോർട്ട് തയാറാക്കി സമസ്തയ്ക്കു സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.എം ശെരീഫ് ദാരിമി, ജനറൽ സെക്രട്ടറി മുനവ്വർ ഫൈറൂസ് ഹുദവി, ട്രഷറർ ഷാഹുൽ ഹമീദ് റഹ്മാനി എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE Weather Updates: ഹുമിഡിറ്റി കൂടും, മൂടല്‍മഞ്ഞിനും സാധ്യത; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ
latest
• 2 hours ago
മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• 3 hours ago
ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്‌ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു
National
• 3 hours ago
ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു
National
• 3 hours ago
വിവിധ ജില്ലകളില്‍ മഴ 'തുടരും'; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• 3 hours ago
സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി
Kerala
• 11 hours ago
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി
Kerala
• 11 hours ago
കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്
Kerala
• 12 hours ago
ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്
Cricket
• 12 hours ago
അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു
International
• 12 hours ago
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം
National
• 13 hours ago
യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട
Football
• 14 hours ago
പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ
Kerala
• 14 hours ago
ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്
qatar
• 14 hours ago
ഹജ്ജ് 2025: ഏകദേശം 666,000 തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ
Saudi-arabia
• 15 hours ago
24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
National
• 15 hours ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ
Cricket
• 16 hours ago
സഊദി അറേബ്യയിലെ അൽ ബഹ മേഖലയിൽ കാട്ടുതീ; കാരണം വ്യക്തമല്ല
Saudi-arabia
• 16 hours ago
ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി
Cricket
• 17 hours ago
'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ
International
• 17 hours ago
കേരളത്തിൽ കാലവർഷം എത്തുന്നു; വരും ദിവസങ്ങളിൽ അതിശക്ത മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
Kerala
• 15 hours ago
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം
Kerala
• 15 hours ago
രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 15 hours ago