
അല്‍ അഖ്സ മസ്ജിദിലെ ജൂത കടന്നുകയറ്റം; ഇസ്റാഈല്‍ അംബാസഡറെ വിളിപ്പിച്ച് പ്രതിഷേധമറിയിച്ച് യുഎഇ; ശക്തമായ മുന്നറിയിപ്പും

അബൂദബി: വിശുദ്ധമാക്കപ്പെട്ട അല്‍ അഖ്സ മസ്ജിദിലെ ജൂത കടന്നുകയറ്റത്തില്‍ ഇസ്റാഈല്‍ അംബാസഡറെ വിളിപ്പിച്ച് പ്രതിഷേധമറിയിച്ച് യുഎഇ ഭരണകൂടം. പഴയ നഗരത്തിലെ വിശുദ്ധഗേഹത്തിന്റെ മുറ്റത്തെ അതിക്രമവും ഫലസ്തീനികള്‍ക്ക് നേരെ നടത്തിവരുന്ന ആക്രമണവും ലജ്ജാകരവും നിന്ദ്യവുമാണെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചു.
ഏകപക്ഷീയമായ നടപടികള്‍ മുസ്ലികള്‍ക്കെതിരായ ഗുരുതരമായ പ്രകോപനമാണെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. ഇത് വിശുദ്ധ നഗരത്തിന്റെ പവിത്രതയുടെ നഗ്നമായ ലംഘനമാണ്. മതപരമായ ഐക്യത്തിനും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാകുന്ന നടപടികള്‍ക്കെതിരായ ഉറച്ച നിലപാട് യുഎഇ ആവര്‍ത്തിച്ചു.
വിദ്വേഷത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്നതിനൊപ്പം ഇസ്രായേലി തീവ്രവാദികളുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീന് ജനതയ്ക്കെതിരെ മാത്രമല്ല, വിശാലമായ അന്താരാഷ്ട്ര സമൂഹത്തിനെതിരെയുമുള്ള നീക്കമാണ്. ഗസ്സ മുനമ്പിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട സമയത്ത് ഇത്തരം പ്രകോപനങ്ങള്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ ശിക്ഷിക്കാനും അക്രമത്തിലും തീവ്രവാദത്തിലും അധിഷ്ഠിതമായ അജണ്ടകള്‍ക്കായി ജറുസലേമിനെ ചൂഷണം ചെയ്യുന്നത് അടിയന്തിരമായി തടയാനും ഇസ്രായേല്‍ സര്‍ക്കാരിനോട് യുഎഇ ആവശ്യപ്പെട്ടു. നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നത് എല്ലാ ആക്രമണങ്ങള്‍ക്കുമുള്ള മൗനാനുവാദമായി കാണപ്പെടുമെന്നും കൂടുതല്‍ വിദ്വേഷം, വംശീയത, പ്രാദേശിക അസ്ഥിരത എന്നിവയ്ക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
കഴിഞ്ഞദിവസമാണ് തീവ്രജൂതവിശ്വാസികളും നിയമവിരുദ്ധ കുടിയേറ്റക്കാരും മസ്ജിദുല്‍ അഖ്സയില്‍ കടന്നുകയറിയതും അവിടെയുണ്ടായിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ആക്രമണമഴിച്ചുവിട്ടതും.
അതേസമയം, തെക്കന്‍ ഗസ്സയില്‍ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ തിരക്കുകൂട്ടിയ ആറു പേരെ ഇസ്റാഈല്‍ സൈന്യം വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസവും ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് എന്ന പേരില്‍ ഇസ്റാഈല്‍, യു.എസ് പിന്തുണയുള്ള സംഘടന നടത്തുന്ന ഭക്ഷണ വിതരണ കേന്ദ്രത്തില്‍ ഇസ്റാഈല്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. അന്ന് മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ തിക്കുംതിരക്കുമുണ്ടാക്കിയതിന് ആറു പേരെ കൂടി വെടിവച്ചു കൊന്നത്.
സായുധ ഭക്ഷണ വിതരണ സംഘമാണ് ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്. യു.എന്നിന്റെ ഫലസ്തീന് അഭയാര്‍ഥി ഏജന്‍സിയെ മറികടക്കാനാണ് ഇവര്‍ സായുധരായി സഹായ വിതരണം നടത്തുന്നത്.
തെക്കന്‍ ഗസ്സയിലെ റഫയിലായിരുന്നു വെടിവയ്പ്. പടിഞ്ഞാറന്‍ റഫയിലെ സഹായ വിതരണ കേന്ദ്രത്തിലേക്ക് എത്താന്‍ ശ്രമിച്ചവരാണ് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ഗവ. മീഡിയ ഓഫിസ് ഡയരക്ടര്‍ ഇസ്മാഈല്‍ അല്‍ തവാബ്ത പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം യുവാക്കളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പേരുവിവരങ്ങളും മീഡിയ ഓഫിസ് പുറത്തുവിട്ടു.
ഇന്നലെ മാത്രം ഗസ്സയില്‍ 43 പേരെ ഇസ്റാഈല്‍ സൈന്യം കൊലപ്പെടുത്തിയതായാണ് കണക്ക്. ഗസ്സയിലേക്ക് സഹായ ട്രക്കുകള്‍ കടത്തിവിടണമെന്നും സഹായം എത്തിക്കണമെന്നും പോള്‍ ലിയോ പതിനാറമന്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ഗസ്സയ്ക്കു വേണ്ടി സമൂഹമാധ്യമത്തിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
UAE condemns violations against Palestinians at Al Aqsa Mosque and summons Israeli ambassador
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതുപ്പണത്തിൽ സിപിഎം-ബിജെപി സംഘർഷം; മൂന്നു സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു, ഇന്ന് ഹർത്താൽ
Kerala
• 4 hours ago
നിലമ്പൂര്‍ അങ്കത്തിന് അന്‍വറും; മത്സരിക്കാന്‍ തൃണമൂലിന്റെ അനുമതി, പാര്‍ട്ടി ചിഹ്നവും അനുവദിച്ചു
Kerala
• 4 hours ago
ഷാര്‍ജയിലെ ഇന്ധന ഗോഡൗണില്‍ തീപിടിത്തം: തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത് 16 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍
latest
• 4 hours ago
വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡുകളാക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ; നിർദേശങ്ങളും ആവശ്യമായ രേഖകളും അറിയാം
Kerala
• 5 hours ago
സംസ്ഥാനത്തെ 104 സ്കൂളുകൾ ലഹരിപ്പിടിയിലെന്ന് എക്സൈസ്
Kerala
• 6 hours ago
ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് വൈസ് ചെയര്മാന് പദവി സഊദി അറേബ്യക്ക്
latest
• 6 hours ago
ചാരപ്പണി: 47 ലക്ഷം ഫോളോവേഴ്സുള്ള പ്രശസ്ത തെലുങ്ക് സെലിബ്രിറ്റി വ്ളോഗര്‍ ഭയ്യാ സണ്ണി യാദവ് പിടിയില്‍; കൂടുതല്‍ ട്രാവല്‍ വ്ളോഗര്‍മാര്‍ നിരീക്ഷണത്തില്‍; 7 സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ NIA റെയ്ഡ്
Trending
• 6 hours ago
സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തിന് നാളെ തുടക്കം: ഹൈസ്കൂളിൽ അധിക അധ്യയനസമയം, ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും
Kerala
• 6 hours ago
വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും വിഹിതം നൽകാത്തവരുടെ പണം പിടിച്ചെടുക്കാത്തതിന് നടപടി; 6000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
Kerala
• 7 hours ago
കേരളത്തിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala
• 7 hours ago
പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Kerala
• 14 hours ago
ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം
oman
• 14 hours ago
വ്യാജ ഡോക്ടര്‍ ചമഞ്ഞ് അനധികൃത ക്ലിനിക് നടത്തിയ ഇന്ത്യന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍
Kuwait
• 15 hours ago
അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
National
• 15 hours ago
'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ
Kerala
• 17 hours ago
പാലക്കാട് കൊല്ലങ്കോടിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
Kerala
• 17 hours ago
രാത്രിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ചെത്തി; രാവിലെ കാറിൽ സുഹൃത്തിന്റെ മൃതദേഹം
Kerala
• 18 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ
Kerala
• 18 hours ago
ഹജ്ജ് സീസണ് 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി
Saudi-arabia
• 15 hours ago
മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ
Cricket
• 16 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍
Kerala
• 16 hours ago