HOME
DETAILS

കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി

  
June 17 2025 | 02:06 AM

Kerala Government Withholds Clearance Certificate for DGP Yogesh Gupta Amid CPMs

തിരുവനന്തപുരം: അഗ്നിരക്ഷാ മേധാവിയായ ഡി.ജി.പി യോഗേഷ്  ഗുപ്തയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സംസ്ഥാന സർക്കാർ. സംസ്ഥാന സര്‍ക്കാര്‍ നിലപാടിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തി പുകയുകയാണ്. മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കിയിട്ടും യോഗേഷ് ഗുപ്തയ്ക്ക് നീതി ലഭിച്ചില്ല. യോഗേഷ് ഗുപ്തയുടെ പേരില്‍ കേസോ അന്വേഷണമോ ഉണ്ടോയെന്നത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഒന്നരമാസം മുമ്പാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഓര്‍മിപ്പിച്ച് ഏഴുപ്രാവശ്യം കത്തയച്ചിട്ടും മറുപടി നല്‍കിയില്ല. തുടര്‍ന്ന് ചീഫ് സെക്രട്ടറിയെയും പൊലിസ് മേധാവിയെയും  നേരിട്ട് കണ്ടെങ്കിലും നടപടിയുണ്ടാകാതായതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും അറിയുന്നു. സാധാരണഗതിയില്‍ 10 ദിവസത്തിനുള്ളില്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റാണ് കാരണമൊന്നുമില്ലാതെ വൈകിപ്പിക്കുന്നത്. സര്‍ക്കാരിനുള്ള അനിഷ്ടമാണ് വൈകിപ്പിക്കലിന് പിന്നിലെന്നാണ് അറിയുന്നത്. ഗുപ്തയ്‌ക്കെതിരേ കേസോ അന്വേഷണമോ ഉണ്ടോയെന്നതില്‍ ചീഫ് സെക്രട്ടറി പൊലിസ് മേധാവിയില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.

സംസ്ഥാന പൊലിസ് മേധാവിയാകാനുള്ള സാധ്യതാപട്ടികയിൽ യോഗേഷ് ഗുപ്തയുണ്ട്.  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ കേസെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നത് അടക്കം പാര്‍ട്ടിയുടെ അപ്രീതിക്ക് ഇരയായതോടെയാണ് പ്രതികാര നടപടികളെന്നാണ് അറിയുന്നത്.

The Kerala government is under scrutiny for refusing to issue a clearance certificate requested by the Centre for Fire and Rescue Services DGP Yogesh Gupta, despite repeated reminders and a complaint lodged with the Chief Minister. The delay is allegedly linked to CPM's resentment over Gupta's past recommendations for probes into financial irregularities involving political figures, fueling accusations of vindictive action by the state against the officer eyed for senior central agency roles.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി

Kerala
  •  6 hours ago
No Image

നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

Kerala
  •  6 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ

Kerala
  •  7 hours ago
No Image

ഇറാന്‍ - ഇസ്റാഈൽ സംഘർഷം; ഇറാന്‍ സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം

International
  •  7 hours ago
No Image

ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാൻ

International
  •  7 hours ago
No Image

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

Kerala
  •  7 hours ago
No Image

താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം;  രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത

Kerala
  •  8 hours ago
No Image

മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  8 hours ago
No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  14 hours ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  15 hours ago

No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ആരാധകർ

International
  •  16 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  16 hours ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  16 hours ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  17 hours ago