
ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റ് നോക്കുകുത്തി: താൽക്കാലിക നിയമനം തകൃതി; പ്രതിഷേധം

തിരുനാവായ: റാങ്ക് ലിസ്റ്റുകളെ അവഗണിച്ച് ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിൽ പ്രതിഷേധമുയരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലിക നിയമനം പാടില്ലെന്ന സർക്കാർ നിർദേശമാണ് ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ സർക്കാർതന്നെ അട്ടിമറിച്ചിരിക്കുന്നത്.
മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ ഇംഗ്ലിഷ് പഠിപ്പിക്കാൻ നിയോഗിക്കാതെ ഇംഗ്ലിഷ് അധ്യാപകരെത്തന്നെ നിയമിക്കണമെന്ന ഹൈക്കോടതി വിധിപോലും വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നില്ല. ഇതിനിടയിലാണ് ഹൈസ്കൂൾ ഇംഗ്ലിഷ് റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയുള്ള താൽക്കാലിക നിയമനങ്ങൾ. ഇതെല്ലാം ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ ആശങ്ക വർധിപ്പിക്കുകയാണ്.സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ ഹൈസ്‌കൂളുകളിലും അധ്യയനവർഷം തുടങ്ങിയത് സ്ഥിരം ഇംഗ്ലിഷ് അധ്യാപകരില്ലാതെയാണ്. കൂടുതൽ ഡിവിഷനുള്ള സ്കൂളുകളിൽ പീരിയഡ് അടിസ്ഥാനത്തിൽ ഇംഗ്ലിഷിനു തസ്‌തിക അനുവദിച്ചിട്ടും റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താതെ താൽക്കാലിക നിയമനം തുടരുകയാണ്.
എല്ലാ ജില്ലയിലും ഹൈസ്കൂൾ ഇംഗ്ലിഷ് റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. 2023ൽ നിലവിൽ വന്ന ലിസ്റ്റുകളുടെ കാലാവധി 2026ൽ അവസാനിക്കും. 1400 ലേറെ പേർ ഉൾപ്പെട്ട റാങ്ക് ലിസ്‌റ്റുകളിൽനിന്ന് ഇതുവരെ നടന്നത് 185 നിയമന ശുപാർശ മാത്രമാണ്. കൂടുതൽ നടന്ന മലപ്പുറം ജില്ലയിൽ 45 നിയമന ശുപാർശയാണ്. കുറവ് നടന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒന്ന് വീതവുമാണ്. എറണാകുളം ജില്ലയിൽ ഒരാൾക്കുപോലും നിയമന ശുപാർശ നൽകിയിട്ടില്ല.
ഇംഗ്ലിഷിൽ ബിരുദവും ബി.എഡുമാണ് എച്ച്.എസ്.ടി ഇംഗ്ലിഷ് തസ്തികയുടെ അടിസ്ഥാന യോഗ്യത. റാങ്ക് ലിസ്റ്റിലുള്ള യോഗ്യരായവരെ പരിഗണിക്കാതെ, മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ ഇംഗ്ലിഷ് പഠിപ്പിക്കാൻ നിയോഗിക്കുകയായിരുന്നു. ഇതിനെതിരേ ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയെങ്കിലും താൽക്കാലിക നിയമനം തുടരുകയാണ്.മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ അതതു വിഷയങ്ങളിൽ ബിരുദം നേടിയ സ്ഥിരം അധ്യാപകരെ നിയമിക്കുമ്പോൾ ഇംഗ്ലിഷിനോടു മാത്രം ഇത്തരമൊരു നയം തുടരുന്നതിലാണ് പ്രതിഷേധം. ഭാഷാവിഷയമെന്ന പരിഗണന നൽകി ഇംഗ്ലിഷിന് സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആരാകും പൊലിസ് മേധാവി?; നിർണായക യോഗത്തിന് മൂന്ന് ദിവസം മാത്രം
Kerala
• 2 days ago
വെട്ടിലായി ഉദ്യോഗാർഥികൾ; യു.ജി.സി നെറ്റ്, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾ ഒരേദിവസം
Kerala
• 2 days ago
വ്യാജലഹരിക്കേസ്: ഷീലാ സണ്ണിയുടെ ബാഗില്‍ സ്റ്റാംപ് വച്ചത് താനെന്നു സമ്മതിച്ച് ലിവിയ; നാരായണദാസിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും
Kerala
• 2 days ago
'ആർ.എസ്.എസ് ബോംബ് ആക്രമണത്തിൻ്റെ ഇര', ഡോക്ടർ അസ്‌നക്ക് മംഗല്യം
Kerala
• 2 days ago
ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ
Kerala
• 2 days ago
കറപുരണ്ട് കാക്കി; പെൺവാണിഭം മുതൽ കോടികളുടെ തട്ടിപ്പ് വരെ
Kerala
• 2 days ago
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആഗോള എണ്ണവിപണിയില്‍ ആശങ്ക
International
• 2 days ago
'ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്ന് പണം പിടിച്ചെടുക്കാൻ തയാറായില്ല'; പൊലിസിനും വീഴ്ചയുണ്ടായെന്ന് സുപ്രിംകോടതി അന്വേഷണ സമിതി
National
• 2 days ago
ചങ്കിടിപ്പോടെ മുന്നണികള്‍; നിലമ്പൂര്‍ ഉപതിരഞ്ഞെുപ്പ് ഫലം ഉടന്‍, ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍
Kerala
• 2 days ago
സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വഫാത്തായി
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
Kerala
• 2 days ago
യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം
Saudi-arabia
• 2 days ago
വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ
National
• 2 days ago
തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്റൂസ് കമൽവണ്ടി
International
• 3 days ago
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും
International
• 3 days ago
ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം
International
• 3 days ago
പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
Kerala
• 3 days ago
ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
National
• 3 days ago
എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ
Cricket
• 3 days ago
ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ
International
• 3 days ago