HOME
DETAILS

ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ യുഎഇയുടെ എണ്ണ വിതരണം തടസ്സപ്പെടില്ല; പൈപ്പ്‌ലൈന് സുരക്ഷിത ബദല്‍

  
Web Desk
June 24 2025 | 03:06 AM

UAE oil pipeline offers safe alternative in case of Hormuz closure if Iran Israel Attack Continue

ദുബൈ: ഇറാനും ഇസ്‌റാഈലും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണ നീക്കം തടസപ്പെട്ടാല്‍ യു.എ.ഇയുടെ ഹബ്ഷാന്‍ ഫുജൈറ പൈപ്പ്‌ലൈന്‍ സുരക്ഷിത ബദല്‍ മാര്‍ഗമായി ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക നേരിട്ട് ഇടപെട്ടതിനാല്‍ ഇറാനുംഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. 360 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്‌ലൈന്‍ (14 കിലോമീറ്റര്‍ ഓഫ്‌ഷോര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ) അബൂദബിയിലെ ഹബ്ഷാനില്‍ നിന്ന് ആരംഭിച്ച്, സ്വൈഹാന്‍ വഴി കടന്ന് ഒമാന്‍ ഉള്‍ക്കടലിലെ ഫുജൈറയില്‍ അവസാനിക്കുന്നതാണ്. ആഗോള എണ്ണയുടെ ഏകദേശം 20 ശതമാനം ദിവസവും കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇറാന്‍ പാര്‍ലമെന്റ് അത്തരമൊരു നീക്കത്തിന് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ഹബ്ഷാന്‍- ഫുജൈറ പൈപ്പ്‌ലൈന്‍ വഴി യു.എ.ഇക്ക് പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ വരെ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യാന്‍ സാധിക്കും. ഒമാന്‍ ഉള്‍ക്കടലിലെ ഫുജൈറയിലുള്ള ഔട്ട്‌ലെറ്റ് ഹോര്‍മുസ് കടലിടുക്കിന് പുറത്താണ്. ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ ഗള്‍ഫ് എണ്ണ കയറ്റുമതിക്കുള്ള ബദല്‍ വഴിയായി ഇത് മാറും. കടലിടുക്ക് തടസപ്പെട്ടാലും സുരക്ഷിതമല്ലാത്തതായാലും കയറ്റുമതി തുടരാന്‍ യു.എ.ഇയെ പൈപ്പ്‌ലൈന്‍ അവസരമൊരുക്കുകയും ആഗോള വിപണികളിലേക്കുള്ള എണ്ണയുടെ സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കുന്നതിലൂടെ, എണ്ണ വിലയിലെ തീവ്ര ആഘാതങ്ങള്‍ക്കെതിരേ ബഫര്‍ ശേഖരമായി വര്‍ത്തിക്കുകയും ചെയ്യും. പൈപ്പ് ലൈന്‍ മുഖേന യു.എ.ഇ തന്ത്രപരമായ സ്വയം കൈകാര്യ ശേഷി നേടുന്നു. ഗള്‍ഫ് എണ്ണയെ ആശ്രയിക്കുന്ന സഖ്യ കക്ഷി രാജ്യങ്ങള്‍ക്ക്, വിശേഷിച്ചും സമുദ്ര തടസങ്ങള്‍ ഉണ്ടാകുമ്പോള്‍, ഇതൊരു നിര്‍ണായക വിതരണ മാര്‍ഗമായി മാറുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

2025-06-2409:06:86.suprabhaatham-news.png
 
 

അബൂദബി ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ (എ.ഡി.സി.ഒ.പി) എന്നും അറിയപ്പെടുന്ന ഹബ്ഷാന്‍ഫുജൈറ ഓയില്‍ പൈപ്പ്‌ലൈന്‍, ഊര്‍ജ സുരക്ഷയിലും ആഗോള എണ്ണ ലോജിസ്റ്റിക്‌സിലും രാജ്യത്തിന്റെ തന്ത്രപരമായ ദീര്‍ഘ വീക്ഷണത്തിന് അടിവരയിടുന്ന നാഴികക്കല്ലായ അടിസ്ഥാന സൗകര്യ പദ്ധതിയാണ്.
പൈപ്പ്‌ലൈനിന്റെ ആശയപരമായ രൂപകല്‍പന 2006ല്‍ പൂര്‍ത്തിയായി. 2008 മാര്‍ച്ചില്‍ നിര്‍മാണം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ പെട്രോളിയം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ഐ.പി.ഐ.സി) ആണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. ചൈന നാഷണല്‍ പെട്രോളിയം കോര്‍പറേഷന്റെ അനുബന്ധ സ്ഥാപനമായ ചൈന പെട്രോളിയം എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണം നടത്തിയത്.

2012 ജൂണില്‍ പൈപ്പ്‌ലൈന്‍ ഔദ്യോഗികമായി കമ്മിഷന്‍ ചെയ്തു. ആ വര്‍ഷം ജൂലൈ 15ന് പാക്അറബ് റിഫൈനറിയിലേക്ക് മര്‍ബന്‍ ക്രൂഡിന്റെ ആദ്യ കയറ്റുമതി നടത്തിയ സമയത്തുതന്നെ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു.
പദ്ധതിയില്‍ ഹബ്ഷാന്‍, സ്വൈഹാന്‍, ഫുജൈറ എന്നിവിടങ്ങളില്‍ മൂന്ന് പ്രധാന പമ്പിങ് സ്റ്റേഷനുകളും ഉള്‍പ്പെടുന്നു. നിര്‍മാണച്ചെലവ് ഏകദേശം 3.3 ബില്യണ്‍ ഡോളറായിരുന്നു.

പുതിയ ഡാറ്റ പ്രകാരം, പൈപ്പ്‌ലൈന്‍ പ്രവര്‍ത്തന ക്ഷമമാണ്. ഏതാണ്ട് പൂര്‍ണശേഷിയില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നു. മേഖലയില്‍ വിശേഷിച്ചുമുള്ള നിലവിലെ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വെളിച്ചത്തില്‍ 1.5 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വരെ കൊണ്ടുപോകാനുള്ള സൗകര്യം അഡ്‌നോക് കയറ്റുമതി തന്ത്രത്തില്‍ പ്രധാന പങ്കായി മാറുന്നു.
ആഗോള എണ്ണ കയറ്റുമതിയുടെ നിര്‍ണായക പോയിന്റായ ഹോര്‍മുസ് കടലിടുക്കില്‍ നിലവിലെ യു.എസ് ഇറാന്‍ഇസ്‌റാഈല്‍ യുദ്ധ സ്ഥിതിയില്‍ തടസമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചതിനാല്‍, ഹബ്ഷാന്‍ഫുജൈറ എണ്ണ പൈപ്പ്‌ലൈന്‍ തന്ത്രപരമായി അനിവാര്യ ഘടകമായി മാറിയെന്ന് പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ വിലയിരുത്തി.

എണ്ണവില ഇപ്പോള്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. പൈപ്പ്‌ലൈനിന്റെ പങ്ക് പ്രാദേശികം മാത്രമല്ല, ആഗോളീയവുമാണ്. ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘ കാലത്തേക്ക് അടച്ചിട്ടാല്‍, പൂര്‍ണമായ ഊര്‍ജ പ്രതിസന്ധിയുടെ അപകട സാധ്യത ലഘൂകരിക്കാന്‍ ഇത് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിച്ചു.

The conflict between Iran and Israel has escalated significantly, with the United States now directly involved. This has triggered fears of a closure or harassment of shipping through the Strait of Hormuz, through which nearly 20 per cent of global oil passes daily. Iran has already threatened to block the strait.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു

Kerala
  •  a day ago
No Image

പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം

Kerala
  •  a day ago
No Image

കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു

Kerala
  •  a day ago
No Image

ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി

Kerala
  •  a day ago
No Image

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  a day ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ

International
  •  2 days ago
No Image

ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

Kerala
  •  2 days ago
No Image

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

Kerala
  •  2 days ago