
ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

കണ്ണൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിയെ തുടർന്ന് ഭരണവിരുദ്ധ വികാരം നേരിടാൻ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണ് പിണറായി സർക്കാർ. മികച്ച സ്ഥാനാർഥിയായ എം. സ്വരാജിനെ നിർത്തിയിട്ടും ലഭിച്ച തിരിച്ചടി, ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്നാണ് സി.പി.ഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികളുടെ വിലയിരുത്തൽ.
നാല് വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ പുറത്തിറക്കിയെങ്കിലും, ജനം അതിനെ ഗൗനിച്ചില്ലെന്നാണ് വ്യക്തമായത്. ഈ സാഹചര്യത്തിൽ, നാല് മാസത്തിനകം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം മിനുക്കാൻ നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ.
മന്ത്രിസഭാ അഴിച്ചുപണി: സാധ്യതകൾ
ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിലമ്പൂർ തോൽവിയോടൊപ്പം മന്ത്രിസഭാ പുനഃസംഘടനയും ചർച്ചയാകുമെന്നാണ് സൂചന. അടുത്ത ആഴ്ച നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ ഇത് അവതരിപ്പിച്ച ശേഷം 'തലമാറ്റ'ത്തിന് തീരുമാനമുണ്ടാകും.
സ്പീക്കർ എ.എൻ. ഷംസീറിനെ കാബിനറ്റ് റാങ്കോടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി, കെ.കെ. ശൈലജയെ സ്പീക്കറാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മന്ത്രി സജി ചെറിയാനെ ഒഴിവാക്കി, നെയ്യാറ്റിൻകര എം.എൽ.എ കെ. അൻസലന് സാംസ്കാരിക വകുപ്പിന്റെ ചുമതല നൽകാനും ആലോചനയുണ്ട്. നാടാർ വിഭാഗത്തിൽ നിന്നുള്ള നേതാവായ അൻസലന്റെ നിയമനം, തിരുവനന്തപുരം മേഖലയിൽ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. ഷംസീർ മന്ത്രിസഭയിലേക്ക് എത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനും പാർട്ടി പ്രതീക്ഷിക്കുന്നു.
വനംമന്ത്രിക്കെതിരെ വിമർശനം
വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ ഏറെ പഴി കേട്ടിരുന്നു. മലയോര കർഷകർ ഉൾപ്പെടെ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, മുഖ്യമന്ത്രി ഇതുവരെ ശശീന്ദ്രനെ പിന്തുണച്ചിരുന്നു. എന്നാൽ, നിലമ്പൂരിലെ തോൽവിക്ക് കാരണങ്ങളിലൊന്ന് വനമേഖലയിലെ കർഷകരോഷമാണെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ട്. ശശീന്ദ്രന്റെ പ്രകടനവും കർഷകവിരുദ്ധ നിലപാടുകളും സി.പി.ഐ, കേരള കോൺഗ്രസ് (എം) നേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ, ശശീന്ദ്രനെ വനംവകുപ്പിൽ നിന്ന് മാറ്റാനാണ് സാധ്യത. എൻ.സി.പിയിൽ നിന്ന് മറ്റൊരു മന്ത്രിയെ നിയമിക്കുന്നതിനോട് ശശീന്ദ്രന് താൽപര്യമില്ലാത്തതിനാൽ, വനംവകുപ്പ് സി.പി.എം തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത.
സ്വരാജിനെ ബലിയാടാക്കിയോ? സി.പി.എമ്മിൽ വിവാദം പുകയുന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്റെ കനത്ത തോൽവി സി.പി.എമ്മിൽ ആരോപണ-പ്രത്യാരോപണങ്ങൾക്ക് വഴിവെച്ചു. സ്വന്തം ജന്മനാട്ടിലും ബൂത്തിലും വരെ തിരിച്ചടി നേരിട്ടതിൽ അമർഷത്തിലാണ് സ്വരാജ്. മത്സരിക്കാൻ താൽപര്യമില്ലെന്ന് നേതൃത്വത്തെ പലവട്ടം അറിയിച്ചിട്ടും അത് അവഗണിക്കപ്പെട്ടുവെന്നാണ് സ്വരാജിനോട് അടുപ്പമുള്ള വൃന്ദങ്ങൾ വെളിപ്പെടുത്തുന്നത്.
സ്ഥാനാർഥി നിർണയ ചർച്ചകളിൽ, പാർട്ടി ചിഹ്നത്തിൽ ആരെ നിർത്തിയാലും ജയസാധ്യത വിദൂരമാണെന്ന് സ്വരാജ് വ്യക്തമാക്കിയിരുന്നു. തന്നേക്കാൾ ജനപിന്തുണയുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെ പരിഗണിക്കണമെന്നും, അല്ലെങ്കിൽ പൊതുസമ്മതനായ ഒരു സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിക്കാമെന്നും സ്വരാജ് എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കളോട് നിർദേശിച്ചിരുന്നതായി അറിയുന്നു. എന്നാൽ, ഈ അഭിപ്രായങ്ങൾ തള്ളി, സ്വരാജ് പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍
Kerala
• 4 hours ago
ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം
International
• 4 hours ago
ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട്
National
• 4 hours ago
ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം
Kerala
• 5 hours ago
ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്
International
• 5 hours ago
എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി
uae
• 6 hours ago
യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ
Kerala
• 6 hours ago
ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല
Kerala
• 6 hours ago
ലക്ഷദ്വീപിലെ സ്കൂളുകൾ അടച്ചുപൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടി: പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്
National
• 7 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും
Kerala
• 7 hours ago
ഇസ്റാഈല്‍ - ഇറാന് സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചെങ്കിലും വെടിയൊച്ച നിലച്ചില്ല; വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങള്‍
International
• 8 hours ago
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു
Kerala
• 15 hours ago
പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം
Kerala
• 16 hours ago
കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
Kerala
• 16 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
National
• 18 hours ago
ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി
Kerala
• 18 hours ago
യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി
Kerala
• 18 hours ago
ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്
Kerala
• 19 hours ago
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി
Kerala
• 16 hours ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
International
• 16 hours ago
ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ
International
• 17 hours ago