HOME
DETAILS

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

  
June 25 2025 | 04:06 AM

Hospitals Must Display Treatment Rates in Malayalam and English High Court Upholds Kerala Clinical Establishments Act

 

കൊച്ചി: ആശുപത്രികളിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവർക്കും വ്യക്തമായി കാണാവുന്ന വിധം പ്രദർശിപ്പിക്കണമെന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്ട്രേഷനും നിയന്ത്രണവും)  2018-ലെ നിയമത്തിന് കേരള ഹൈക്കോടതി അംഗീകാരം നൽകി. ഈ നിയമത്തിലെയും ചട്ടങ്ങളിലെയും ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഐ.എം.എ സംസ്ഥാന ഘടകം, മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹരജികൾ തള്ളിക്കൊണ്ട് ജസ്റ്റിസ് ഹരിശങ്കർ വി. മേനോനാണ് നിയമത്തിന് ഉത്തരവിട്ടത്.

നിയമം പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് സർക്കാർ വാദിച്ചു. ചികിത്സാ നിരക്കുകൾ സുതാര്യമാക്കാനുള്ള നടപടിയാണ് ഈ വ്യവസ്ഥകളെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ഫീസ് നിരക്കുകളും പാക്കേജ് നിരക്കുകളും നിർവചിക്കാത്തതിനാൽ അധികൃതർക്ക് അനിയന്ത്രിത അധികാരം ലഭിക്കുന്നുവെന്നും, നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഹരജിക്കാർ ആരോപിച്ചു. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമം പാസാക്കാൻ അവകാശമില്ലെന്നും, ദന്തരോഗ ആശുപത്രികളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും, സ്റ്റേറ്റ് കൗൺസിലിൽ രോഗികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന നിർദേശം പ്രായോഗികമല്ലെന്നും ഹരജിക്കാർ വാദിച്ചെങ്കിലും കോടതി ഇത് തള്ളി.

ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ

ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന നിയമവ്യവസ്ഥയിൽ യാതൊരു തെറ്റുമില്ലെന്ന് കോടതി വ്യക്തമാക്കി. ആശുപത്രികളുടെ രജിസ്ട്രേഷൻ റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം രോഗികളുടെ പ്രതിനിധികളെ സ്റ്റേറ്റ് കൗൺസിലിൽ ഉൾപ്പെടുത്താമെന്നും കോടതി നിർദേശിച്ചു.

ഹരജിക്കാർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിനെ അറിയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, മെഡിക്കൽ ലബോറട്ടറികൾ എന്നിവയുടെ രജിസ്ട്രേഷനും നിയന്ത്രണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് 2018ലെ നിയമം പാസാക്കിയത്. “ന്യായമല്ലാത്ത ഒരു നടപടിയും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിട്ടില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള നിയമത്തിന്റെ ഉദ്ദേശം ശരിയാണ്,” കോടതി വിലയിരുത്തി.

 

The Kerala High Court has upheld the Kerala Clinical Establishments Act, 2018, mandating hospitals to prominently display treatment and package rates in Malayalam and English. The court dismissed petitions from the Kerala Private Hospitals Association, IMA state unit, and others challenging certain provisions, affirming the law's aim to ensure public health and transparency. Hospitals can raise practical concerns with the government, and the court suggested including patient representatives in the State Council alongside medical associations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്

International
  •  5 hours ago
No Image

23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു

National
  •  5 hours ago
No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  6 hours ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  6 hours ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  6 hours ago
No Image

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

International
  •  7 hours ago
No Image

എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

uae
  •  7 hours ago
No Image

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

Kerala
  •  7 hours ago
No Image

ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

Kerala
  •  8 hours ago
No Image

ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല

Kerala
  •  8 hours ago