HOME
DETAILS

മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പാക്കും; യുഎഇയുടെ ഷെയ്ഖ് മുഹമ്മദ് ഇറാന്‍ പ്രസിഡന്റിനെയും ഖത്തര്‍ അമീറിനെയും വിളിച്ചു

  
Web Desk
June 25 2025 | 04:06 AM

UAEs Sheikh Mohammed calls on Iranian president Qatari emir

ദുബൈ: മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെയും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയെയും ഫോണില്‍ ബന്ധപ്പെട്ടു. ഇറാനും ഇസ്രാഈലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനെ ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു. മിഡില്‍ ഈസ്റ്റിലുടനീളം സ്ഥിരത, സുരക്ഷ, സമാധാനം വര്‍ധിപ്പിക്കാനുള്ള അടിത്തറയായി ഇത് വര്‍ത്തിക്കുമെന്ന് അദ്ദേഹം, ഇറാന്‍ പ്രസിഡന്റുമായുള്ള സംഭാഷണത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ യു.എ.ഇയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇറാനോടുള്ള അനുഭാവപൂര്‍ണമായ നിലപാടിനും ഐക്യദാര്‍ഢ്യത്തിനും പെസെഷ്‌കിയന്‍ ശൈഖ് മുഹമ്മദിന് നന്ദി പറഞ്ഞു. 


അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് യുഎഇയുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതിനായാണ് ഷെയ്ഖ് മുഹമ്മദ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുമായി ഫോണില്‍ സംസാരിച്ചത്. ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും യുഎഇയുടെ പൂര്‍ണ പിന്തുണ പ്രസിഡന്റ് ഉറപ്പിച്ചു പറയുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ഖത്തറിലെ സ്ഥിതിഗതികളെക്കുറിച്ചും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. ഇറാനും ഇസ്രായേലും തമ്മില്‍ അടുത്തിടെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഖത്തറിനോടും പൗരന്മാരോടും യുഎഇ പുലര്‍ത്തുന്ന വികാരങ്ങള്‍ക്കും പിന്തുണയ്ക്കുന്ന നിലപാടിനും ഷെയ്ഖ് തമീം നന്ദി പറഞ്ഞു. തിങ്കളാഴ്ച രാത്രി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും, ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമായിട്ടാണ് യുഎഇ ഇതിനെ വിശേഷിപ്പിച്ചത്.


തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ പ്രധാന യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാനിയന്‍ ആക്രമണം അടുത്ത 24 മണിക്കൂര്‍ ഗള്‍ഫ് മേഖലയെ തന്നെ പ്രക്ഷുബ്ധ സാഹചര്യത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യു.എസ് ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണം ഖത്തര്‍, ബഹ്‌റൈന്‍, ഇറാഖ് എന്നിവയുടെ വ്യോമാതിര്‍ത്തി അടച്ചു പൂട്ടുന്നതിലേക്ക് നയിച്ചു. ചില വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വന്നു. 19 മിസൈലുകള്‍ അടങ്ങുന്ന രണ്ട് 'വേവ്‌സ്' അല്‍ ഉദൈദ് താവളത്തിലേക്ക് വിക്ഷേപിച്ചതായി ഖത്തര്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയുണ്ടായി. ഒന്നൊഴികെ മറ്റെല്ലാം വെടിവച്ചു വീഴ്ത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനും ഇസ്രാഈലും 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് പറഞ്ഞു. എന്നാല്‍, തെഹ്‌റാന്‍ തുടക്കത്തില്‍ ഈ അവകാശവാദത്തില്‍ നിന്ന് പിന്മാറി. വാഷിംഗ്ടണ്‍ സമയം അര്‍ധ രാത്രിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചു. 'ആ ഘട്ടത്തില്‍ യുദ്ധം അവസാനിച്ചതായി കണക്കാക്കും' എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിക്കുകയും ചെയ്തു. 12ാം മണിക്കൂറില്‍, ഔദ്യോഗികമായി ഇറാന്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും, ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ അടുത്ത 12 മണിക്കൂറിനകവും. അങ്ങനെ, 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗിക അന്ത്യം ഉണ്ടാകുമെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നും വെടിവെപ്പെന്ന ആരോപണപ്രത്യാരോപണങ്ങളുയരുകയും, പിന്നീടും ആശങ്ക വളരുകയും ചെയ്‌തെങ്കിലും, ഏറ്റവും പുതിയ സംഭവ വികാസം ഇരു രാജ്യങ്ങളും വെടിനിര്‍ത്തലില്‍ തന്നെ എന്നാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.

UAE President, His Highness Sheikh Mohamed bin Zayed Al Nahyan, held a phone call with Qatar's Emir, Sheikh Tamim bin Hamad Al Thani and Iranian President t Dr. Masoud Pezeshkian,  in light of the tense situation in region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്

International
  •  16 hours ago
No Image

23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു

National
  •  16 hours ago
No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  17 hours ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  17 hours ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  17 hours ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  18 hours ago
No Image

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

International
  •  18 hours ago
No Image

എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

uae
  •  18 hours ago
No Image

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

Kerala
  •  18 hours ago
No Image

ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

Kerala
  •  19 hours ago