
ഖത്തറിന് ലോക രാജ്യങ്ങളുടെ പിന്തുണയും ഐക്യദാര്‍ഢ്യവും

ദോഹ: ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളമായ അല്‍ ഉദൈദില്‍ തിങ്കളാഴ്ച വൈകിട്ട് ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു ലോക രാജ്യങ്ങള്‍. സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളും രംഗത്ത് വന്നു. മേഖലയില്‍ സംഘര്ഷങ്ങളുണ്ടാകുന്നതില് ശക്തമായ പ്രതിഷേധവും ഖത്തറിനു ഐക്യദാര്‍ഢ്യവും അറിയിച്ച ഐക്യ രാഷ്ട്ര സഭയുടെയും അറബ് ലീഗിന്റെയും നേതാക്കള്‍, രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തണമെന്നും പറഞ്ഞു.
ഇറാന് ആക്രമണം ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നു കയറ്റവും ഇത് ഗള്‍ഫ് രാജ്യങ്ങളുടെ മുഴുവന്‍ സുരക്ഷയെ ബാധിക്കുന്നതുമാണെന്നും, അംഗ രാജ്യമായ ഖത്തറിനു ജി.സി.സി കൗണ്‍സില്‍ ശക്തമായ പിന്തുണ നല്‍കുന്നുവെന്നും ഗള്‍ഫ് കോഓപറേറ്റിവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും നല്ല അയല്പക്ക സൗഹൃദത്തെ ബാധിക്കുന്നതാണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സഊദി വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഇറാന് ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിനു പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
ഇറാന് ആക്രമണം ഖത്തറിന്റെ സുരക്ഷക്ക് ഭീഷണിയും മേഖലയിലെ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കുന്നതിനും വഴി വെക്കുന്നതാണെന്നും, നല്ല സൗഹൃദം നിലനിര്‍ത്തുന്നതിനു ദോഷം ചെയ്യുന്ന പ്രവൃത്തികള്‍ അനുകൂലിക്കാന്‍ പറ്റുന്നതല്ലെന്നും സമാധാന ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഇറാന് അക്രമം പ്രതിഷേധാര്‍ഹമെന്നും കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ അറിയിക്കുകയും ഖത്തറിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
'ഞാന്‍ ഖത്താറുമായി വലിയ സൗഹൃദത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം' ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ഇറ്റാലിയന്‍ പ്രധാന മന്ത്രി ജോര്‍ജിയോ മെലാനിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മധ്യ പൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതില്‍ ദു:ഖവും ആശങ്കയും രേഖപ്പെടുത്തിയ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ രാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിച്ചു അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
ഖത്തറിനു എതിരെയുള്ള ഇറാന് ആക്രമണത്തെ അംഗീകരിക്കാനാവില്ലെന്നും ഇത് അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും അറബ് പാര്‍ലമെന്റ് വിലയിരുത്തി.
ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിനു നേരെ ഇറാന് നടത്തിയ ആക്രമണം കടുത്ത പ്രതിഷേധാര്‍ഹവും ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നു കയറ്റമാണെന്നും സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കണമെന്നും ഖത്തറിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂല്‍ ഗെയ്ത് അറിയിച്ചു.
മേഖലയില്‍ സംഘര്‍ഷം ഇല്ലാതാക്കണമെന്നും ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചു സമാധാനം നില നിര്‍ത്തണമെന്നും ഖത്തറിനു ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും ഹങ്കറി, അയര്‍ലന്‍ഡ്, മൊറോക്കോ, സുഡാന്, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലബനാന്, ഫലസ്തീന്, സോമാലിയ, ലിബിയ, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളും, അതോടൊപ്പം മുസ്ലിം വേള്‍ഡ് ലീഗ്, അറബ് ഇന്റീരിയര്‍ മിനിസ്റ്റേഴ്സ് കൗണ്‍സില്‍ പോലുള്ള നിരവധി പ്രസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണത്തിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ 4 ദിവസം
uae
• 10 hours ago
പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളോളം ചാരവൃത്തി, ഓപറേഷന് സിന്ദൂറിനിടയിലും ചാരപ്പണി ചെയ്തു; ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് വിശാല്‍ യാദവ് അറസ്റ്റില്‍
National
• 10 hours ago
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ; നൂറ്റാണ്ടിന്റെ സുകൃതം
Kerala
• 11 hours ago
1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100
Kerala
• 11 hours ago.png?w=200&q=75)
സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100
Kerala
• 11 hours ago
നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി
National
• 11 hours ago
താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100
Kerala
• 11 hours ago
ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’
uae
• 11 hours ago
'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal
Kerala
• 11 hours ago
രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video
International
• 11 hours ago
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 12 hours ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• 12 hours ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• 12 hours ago
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• 13 hours ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• 14 hours ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• 14 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന
Kerala
• 14 hours ago
നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
Kerala
• 14 hours ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• 13 hours ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• 13 hours ago
എം.ആര് അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള് ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം
Kerala
• 14 hours ago