HOME
DETAILS

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

  
October 12, 2025 | 2:28 AM

UAE defeats Oman 21 in FIFA World Cup qualifier

ദോഹ: ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ. ദോഹയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുഎഇയുടെ വിജയം. മാര്‍കസ് മെലോനി (76), കയൈ ലുകാസ് (83) എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. അതേസമയം ഒമാന്റെ ആശ്വാസ ഗോള്‍ കൗമെ ഔതെനയുടെ സെല്‍ഫ് ഗോള്‍ വഴിയായിരുന്നു. ഗോള്‍ സൂചിപ്പിക്കും പോലെ തന്നെയായിരുന്നു ബോള്‍ പൊസിഷനും. യുഎഇ 63 ശതമാനവും പന്ത് കൈവശം വച്ചപ്പോള്‍, ഒമാന്റെ പൊസിഷന്‍ 37 ശതമാനം മാത്രമാണ്.

തോല്‍വിയോടെ ഖത്തര്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒമാന്‍ ഏറ്റവും പിന്നിലായി. കഴിഞ്ഞദിവസം ഖത്തറിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങുകയാണ് ഒമാന്‍ ചെയ്തത്. മൂന്ന് പോയിന്റുമായി യുഎഇ ഗ്രൂപ്പ് എ പട്ടികയില്‍ മുന്നിലാണ്. ഖത്തറും ഒമാനും ഒരു പോയിന്റ് വീതം നേടി.

1990 ല്‍ കന്നി മത്സരത്തിന് ശേഷം ആദ്യമായി ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള യുഎഇയുടെ സ്വപ്‌നത്തിന് ഇന്നലത്തെ വിജയം ചിറക് വയ്ക്കുന്നതായി. ഒക്ടോബര്‍ 14 ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഖത്തറിനെതിരെ തോല്‍വി ഒഴിവാക്കിയാല്‍ 2026 ഫിഫ ലോകകപ്പിന് യുഎഇ നേരിട്ട് യോഗ്യത നേടും.

യുഎഇയ്ക്ക് ഒരു സമനില ആയാലും മതിയാകും. അതേസമയം അടുത്ത വര്‍ഷം യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പിലേക്ക് മുന്നേറാന്‍ ഖത്തറിന് ഒരു വിജയം ആവശ്യമാണ്. 

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ടീമിന് ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത സങ്കീര്‍ണമാകും. രണ്ടാം സ്ഥാനക്കാര്‍ നവംബറില്‍ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലെ റണ്ണേഴ്‌സപ്പിനെ നേരിടും. അതുകഴിഞ്ഞ് അതിലെ വിജയികള്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഭൂഖണ്ഡാന്തര പ്ലേഓഫിലും കളിക്കണം. 

ഖത്തറിനെതിരെ ഒരു പോയിന്റ് നേടി ഈ സങ്കീര്‍ണ്ണമായ പ്ലേഓഫ് റൗണ്ടുകള്‍ ഒഴിവാക്കാനാകും യുഎഇ നോക്കുക. 



The UAE national football team secured a hard-fought 2–1 victory over Oman in an all-Gulf encounter on Saturday at Jassim bin Hamad Stadium in Doha, as part of Group A’s second-round matches in the Asian qualifiers playoff for the 2026 FIFA World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  a day ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  a day ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  a day ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  a day ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  a day ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  a day ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  a day ago