
നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി

ന്യൂഡൽഹി: ഡൽഹി എയിംസിലെ നേഴ്സുമാരുടെ പ്രതിഷേധം ഫലം കണ്ടു. വനിതാ നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയെ തുടർന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ മേധാവി ഡോ. എ.കെ. ബിസോയിയെ തൽസ്ഥാനത്തു നിന്ന് നീക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഡോ. ബിസോയിയെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിനിർത്തിയതായി അധികൃതർ അറിയിച്ചു.
ഡോ. എ.കെ. ബിസോയിക്കെതിരെ വനിതാ നേഴ്സുമാരിൽ നിന്ന് വ്യാപക പരാതികൾ ഉയർന്നിരുന്നു. അദ്ദേഹം നേഴ്സുമാരോട് അശ്ലീലവും അധിക്ഷേപകരവുമായ രീതിയിൽ സംസാരിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എയിംസ് നഴ്സ് യൂണിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു.
നഴ്സ് യൂണിയന്റെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുമെന്ന് അറിയിച്ചതോടെ എയിംസ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായി. തുടർന്ന് പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ ഡോ. ബിസോയിയെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിനിർത്തുകയും ചെയ്തു. വകുപ്പിന്റെ താൽക്കാലിക ചുമതല മറ്റൊരു ഡോക്ടർക്ക് നൽകിയതായും അധികൃതർ വ്യക്തമാക്കി.
നേഴ്സുമാരുടെ പ്രതിഷേധവും ഐക്യദാർഢ്യവും ഫലപ്രദമായ നടപടിക്ക് വഴിവെച്ചതായി യൂണിയൻ അംഗങ്ങൾ പറഞ്ഞു. അന്വേഷണത്തിന്റെ പുരോഗതിയും തുടർനടപടികളും ശ്രദ്ധാപൂർവം നിരീക്ഷിക്കുമെന്നും അവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 7 hours ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 7 hours ago
ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി
International
• 8 hours ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 8 hours ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 8 hours ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 8 hours ago
ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 8 hours ago
യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
uae
• 9 hours ago
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 9 hours ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 9 hours ago
'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ഗതാഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു
uae
• 10 hours ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 10 hours ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 10 hours ago
'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി
uae
• 10 hours ago
ലോകകപ്പിൽ മന്ദാന കൊടുങ്കാറ്റ്; 5000ത്തിൽ തിളങ്ങി ചരിത്രമെഴുതി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ
Cricket
• 11 hours ago
ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനം; പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
Kerala
• 11 hours ago
യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്
latest
• 11 hours ago
'അന്വേഷണം നടക്കട്ടെ, കള്ളന്മാരെയെല്ലാം ജയിലില്‍ ഇടണം'; വി.എന്‍ വാസവന്
Kerala
• 11 hours ago
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി
International
• 10 hours ago
അഞ്ച് സൂപ്പർ താരങ്ങൾ പുറത്ത്? വമ്പൻ മാറ്റത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്; റിപ്പോർട്ട്
Cricket
• 10 hours ago
നിശ്ചിത സമയത്തിനുള്ളിൽ ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• 10 hours ago