HOME
DETAILS

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

  
Web Desk
July 17, 2025 | 12:32 PM

Sherin the main accused in the Bhaskara Karanavar murder case was released from Kannur Womens Prison

കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസിലെ ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 4.30 ഓടെയാണ് കണ്ണൂര്‍ വനിത ജയിലില്‍ നിന്ന് ഷെറിന്‍ പുറത്തിറങ്ങി. ഷെറിനും, 11 കൂട്ടുപ്രതികള്‍ക്കും ശിക്ഷയിളവ് നല്‍കണമെന്ന് നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇത് ഗവര്‍ണര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. 

പതിനാല് വര്‍ഷങ്ങളുടെ ജയില്‍ വാസത്തിന് ശേഷമാണ് ഷെറിന്‍ പുറത്തിറങ്ങിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് പിന്നീട് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി. 2023 നവംബറില്‍ 14 വര്‍ഷത്തെ തടവ് ഷെറിന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 

2009 നവംബറിലാണ് ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലിസ് ആദ്യം കരുതിയത്. വിശദമായ അന്വേഷണത്തില്‍ മരുമകള്‍ ഷെറിനിലേക്കും സൂചനകളെത്തി. ഷെറിന്റെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ ഒരു നമ്പറിലേക്ക് മാത്രമായി 55 കോളുകള്‍ ചെയ്തതായി കണ്ടെത്തി. 

ഷെറിന്റെ കാമുകനും കേസിലെ രണ്ടാം പ്രതിയുമായ ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു കോളുകള്‍. ഇതോടെ അന്വേഷണം ബാസിതിലേക്ക് നീളുകയും കൊലപാതകത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാവുകയും ചെയ്തു. ഷെറിനും, ബാസിതും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയതെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ ആകെ 11 പ്രതികളാണ് ഉള്ളത്. 

ഭാസ്‌കര കാരണവരുടെ ശാരീരിക വെല്ലുവിളി നേരിടുന്ന ഇളയ മകന്‍ ബിനു പീറ്ററിനെയാണ് ഷെറിന്‍ വിവാഹം കഴിച്ചത്. 2001ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാല്‍ ദാമ്പത്യ പൊരുത്തക്കേടുകളെ തുടര്‍ന്ന് ഷെറിന്‍ ബിനുവില്‍ നിന്ന് അകലുകയും, ബാസിത് അലിയുമായി അടുക്കുകയും ചെയ്തു. ഈ ബന്ധം കാരണവര്‍ അറിയുകയും എതിര്‍ക്കുകയും ചെയ്തു. പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. 

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഷെറിന് ശിക്ഷായിളവ് നല്‍കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അതിവേഗ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജയിലിലെ മറ്റ് തടവുകാര്‍ക്ക് ഇല്ലാത്ത എന്ത് പരിഗണനയാണ് ഷെറിന് ഉള്ളതെന്നാണ് പ്രധാന ആരോപണം.

Sherin, the main accused in the Bhaskara Karanavar murder case, was released from Kannur Women's Prison following the Governor's approval of a state cabinet decision to grant remission to her and 11 others.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  24 days ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  24 days ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  24 days ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  24 days ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  24 days ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  24 days ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  24 days ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  24 days ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  24 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  24 days ago