HOME
DETAILS

സംസ്ഥാനത്ത് നിർമാണ അഴിമതിയും സിപിഎം പ്രതിച്ഛായയും: കെ കെ ശൈലജയുടെ ഇടപെടലിനെതിരെയും വി.ഡി സതീശന്റെ രൂക്ഷ വിമർശനം

  
Web Desk
August 05, 2025 | 1:32 PM

kerala construction scams and cpms image v d satheesans sharp criticism against k k shailajas involvement

തിരുവനന്തപുരം: സംസ്ഥാനത്തെ നിർമാണ മേഖലയിൽ വ്യാപകമായി അഴിമതി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ചെന്നിത്തലയിൽ പാലം തകർന്ന സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. പാലത്തിൽ വിള്ളൽ വന്നപ്പോൾ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ ഭരണനേതൃത്വത്തിന്റെ തുടർച്ചയാണ് ഈ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സർക്കാരിന്റെ അഴിമതി വികസന പ്രവർത്തനങ്ങളെയും ജയിൽ തടവുകാരുടെ മേലുള്ള സി.പി.എമ്മിന്റെ സ്വാധീനത്തെയും പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് ചെന്നിത്തല കീച്ചേരിക്കടവ് പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണത്. ദുരന്തത്തിൽ രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. തൃക്കുന്ന സ്വദേശി ബിനു, മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക്‌ എന്നിവരാണ് മരിച്ചത്. ഏഴ് തൊഴിലാളികളാണ് പാലത്തിൽ നിന്ന് വെള്ളത്തില്‍ വീണത്. അഞ്ച് പേര്‍ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇവരെയാണ് മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയത്.  മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
 
ചെന്നിത്തല ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. അതേസമയം, പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സി.പി.എം കുറ്റവാളികളെ സഹായിക്കുന്നു

കുറ്റവാളികൾക്ക് സിപിഎം നേതൃത്വം പിന്തുണ നൽകുന്നതായും അദ്ദേഹം ആരോപിച്ചു. ഒരാളുടെ കാൽ വെട്ടിയ കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുൻ മന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സതീശൻ വ്യക്തമാക്കി. വേണ്ടപ്പെട്ടവർ കൈയോ തലയോ വെട്ടിയാലും സിപിഎം അവർക്കൊപ്പമാണ്. ഒരു അധ്യാപികയോ ജനപ്രതിനിധിയോ എന്ന നിലയിൽ കെ കെ ശൈലജ അവിടെ പോകാൻ പാടില്ലായിരുന്നു. സിപിഎമ്മിന്റെ യഥാർത്ഥ മുഖം ഇപ്പോൾ വെളിവായെന്നും സതീശൻ കുറ്റപ്പെടുത്തി. സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് മടങ്ങിയ പ്രതികൾക്ക് നൽകിയ യാത്രയയപ്പിനെ  മട്ടന്നൂർ എം.എൽ.എയും സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ന്യായീകരിച്ചിരുന്നു. ജനങ്ങളുടെ നൻമയ്ക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരും മാന്യമായ ജീവിതം നയിക്കുന്ന വ്യക്തികളുമാണ് ശിക്ഷിക്കപ്പെട്ടതെന്നാണ് കെ.കെ ശൈലജ പറഞ്ഞത്.

"ഇത്തരം പ്രവൃത്തികൾ യുവതലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. കേരളത്തിലെ ജയിലിൽ പ്രതികൾക്ക് സുഖവാസമാണ്. ഭക്ഷണ മെനു തീരുമാനിക്കുന്നത് മുതൽ ഏറ്റവും പുതിയ മോഡൽ ഫോണുകൾ ഉപയോഗിക്കുന്നത് വരെ തടവുകാർ തന്നെയാണ് എന്നതും ആശ്ചര്യപ്പെടുത്തുന്നു. സിപിഎം ആണ് പ്രതികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്. ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ എസിയുടെ അഭാവം മാത്രമാണ് അനുഭവിക്കേണ്ടി വരുന്നത്," സതീശൻ കുറ്റപ്പെടുത്തി. അതേ സമയം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ടി.കെ രജീഷിന് കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിലാണ് പരോൾ അനുവദിച്ചത്. 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് പരോൾ. എന്നാൽ പരോൾ ലഭിക്കുന്നതിന് രണ്ട് ദിവസം മുമ്പേ രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നുവെന്നത് ദുരൂഹത ഉയർത്തുന്നു. 

 

പൊലിസ് ഒത്താശയിൽ ടി.പി. വധക്കേസിലെ മറ്റ് പ്രതികളായ കൊടി സുനിയും മറ്റും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായ സാഹചര്യത്തിലാണ് അതേക്കേസിലെ മറ്റൊരു പ്രതികൂടി പുറത്തിറങ്ങുന്നത്. പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ മറ്റൊരു കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി തിരിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.

തലശ്ശേരിയിലെ ബാറിന് മുന്നിലാണ് മൂന്ന് പ്രതികൾ പൊലിസ് സാന്നിധ്യം പോലുമില്ലാതെ മദ്യപിച്ചത്. മാഹി ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടാണ് ഇവരെ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. ഉച്ചഭക്ഷണത്തിന് എന്ന വ്യാജേന തലശ്ശേരി ടൗണിലെ ബാറിന് സമീപത്ത് പൊലിസ് ജീപ്പ് നിർത്തിയായിരുന്നു മദ്യപാനം. ഇത്തരം സംഭവങ്ങളെല്ലാം സി.പി.എം കേരളത്തിലെ ജയിലുകളിൽ ഇടപെടുന്നുവെന്നതിന്റെ വ്യക്തമായ നേർസാക്ഷ്യമാണ്.

ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം

രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നതായും വാർത്ത സമ്മേളനത്തിൽ സതീശൻ ആരോപിച്ചു. "കോടതിയാണ് ജാമ്യം നൽകിയതെങ്കിലും, ഇടപെടലുകൾ മൂലമാണ് ജാമ്യം ലഭിച്ചതെന്ന് പ്രതികൾ തന്നെ പറയുന്നു. ബിജെപിയുടെ കള്ളപ്രചാരണം പൊളിഞ്ഞു. ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടില്ലെന്ന പ്രചാരണം തെറ്റാണ്. ഭൂപേഷ് ബാഗേൽ ജയിലിൽ കന്യാസ്ത്രീകളെ സന്ദർശിച്ചു. 

വോട്ടർ പട്ടിക: സമയപരിധി നീട്ടണം

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തിരുത്തൽ, വാർഡ് മാറ്റം തുടങ്ങിയ ഓൺലൈൻ പ്രക്രിയകളുടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഓൺലൈൻ സേവനങ്ങൾ പലയിടത്തും തടസ്സപ്പെട്ടതാണ് ആവശ്യത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ജൂലൈ 23-ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ പേര് ചേർക്കൽ, തിരുത്തലുകൾ, വാർഡ് മാറ്റം എന്നിവയ്ക്ക് ഓഗസ്റ്റ് 7 വരെ മാത്രമാണ് കമ്മീഷൻ സമയം അനുവദിച്ചത്. എന്നാൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം നിരവധി പേർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ തിരുത്തലുകൾ വരുത്താനോ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ പേര് പോലും നിലവിലെ പട്ടികയിൽ നിന്ന് കാണാതായ സാഹചര്യവും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സമയപരിധി അവസാനിക്കാനിരിക്കെ, ഈ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി 15 ദിവസം കൂടി നീട്ടണമെന്ന് സതീശൻ കത്തിൽ ആവശ്യപ്പെട്ടു. എല്ലാ യോഗ്യരായ വോട്ടർമാർക്കും പട്ടികയിൽ ഇടം ലഭിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട്, "മെസ്സി വരുമെന്ന് പറഞ്ഞ് ചതിച്ചു, എന്ത് ചെയ്യാൻ പറ്റും?" എന്ന് സതീശൻ പരിഹസിച്ചു. കോൺഗ്രസിൽ ഒരു അനൈക്യവുമില്ലെന്നും, സംഘടനാ കാര്യങ്ങൾ കെപിസിസി അധ്യക്ഷൻ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Opposition leader V D Satheesan slams widespread corruption in Kerala's construction sector and criticizes CPM leaders, including K K Shailaja, for supporting criminals, alleging they provide lavish facilities to jailed accused. He demands a probe into the Mavelikkara bridge collapse and accuses CPM of backing wrongdoers, while dismissing BJP's false propaganda against Congress



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  a day ago
No Image

ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  a day ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  a day ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  a day ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  a day ago
No Image

യുഎഇയിലെ സ്വർണ്ണ വിലയിൽ ഇടിവ്; ഭാവിയിലെ വിലവർദ്ധനവ് ഭയന്ന് നിക്ഷേപത്തിനായി ഗോൾഡ് ബാറുകളും ആഭരണങ്ങളും വാരിക്കൂട്ടി ഉപഭോക്താക്കൾ

uae
  •  a day ago
No Image

അറബ് കപ്പിൽ പ്രതീക്ഷ കൈവിടാതെ യുഎഇ; തീ പാറും പോരാട്ടത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ചു

uae
  •  a day ago
No Image

വാൽപ്പാറയിൽ 5 വയസ്സുകാരനെ പുലി കൊന്ന സംഭവം; ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നിർദേശം

National
  •  a day ago
No Image

റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Football
  •  a day ago
No Image

കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ

Kerala
  •  a day ago