
സംസ്ഥാനത്ത് നിർമാണ അഴിമതിയും സിപിഎം പ്രതിച്ഛായയും: കെ കെ ശൈലജയുടെ ഇടപെടലിനെതിരെയും വി.ഡി സതീശന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ നിർമാണ മേഖലയിൽ വ്യാപകമായി അഴിമതി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ചെന്നിത്തലയിൽ പാലം തകർന്ന സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. പാലത്തിൽ വിള്ളൽ വന്നപ്പോൾ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ ഭരണനേതൃത്വത്തിന്റെ തുടർച്ചയാണ് ഈ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സർക്കാരിന്റെ അഴിമതി വികസന പ്രവർത്തനങ്ങളെയും ജയിൽ തടവുകാരുടെ മേലുള്ള സി.പി.എമ്മിന്റെ സ്വാധീനത്തെയും പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് ചെന്നിത്തല കീച്ചേരിക്കടവ് പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണത്. ദുരന്തത്തിൽ രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. തൃക്കുന്ന സ്വദേശി ബിനു, മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. ഏഴ് തൊഴിലാളികളാണ് പാലത്തിൽ നിന്ന് വെള്ളത്തില്‍ വീണത്. അഞ്ച് പേര്‍ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇവരെയാണ് മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
ചെന്നിത്തല ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. അതേസമയം, പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സി.പി.എം കുറ്റവാളികളെ സഹായിക്കുന്നു
കുറ്റവാളികൾക്ക് സിപിഎം നേതൃത്വം പിന്തുണ നൽകുന്നതായും അദ്ദേഹം ആരോപിച്ചു. ഒരാളുടെ കാൽ വെട്ടിയ കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുൻ മന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സതീശൻ വ്യക്തമാക്കി. വേണ്ടപ്പെട്ടവർ കൈയോ തലയോ വെട്ടിയാലും സിപിഎം അവർക്കൊപ്പമാണ്. ഒരു അധ്യാപികയോ ജനപ്രതിനിധിയോ എന്ന നിലയിൽ കെ കെ ശൈലജ അവിടെ പോകാൻ പാടില്ലായിരുന്നു. സിപിഎമ്മിന്റെ യഥാർത്ഥ മുഖം ഇപ്പോൾ വെളിവായെന്നും സതീശൻ കുറ്റപ്പെടുത്തി. സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് മടങ്ങിയ പ്രതികൾക്ക് നൽകിയ യാത്രയയപ്പിനെ മട്ടന്നൂർ എം.എൽ.എയും സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ന്യായീകരിച്ചിരുന്നു. ജനങ്ങളുടെ നൻമയ്ക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരും മാന്യമായ ജീവിതം നയിക്കുന്ന വ്യക്തികളുമാണ് ശിക്ഷിക്കപ്പെട്ടതെന്നാണ് കെ.കെ ശൈലജ പറഞ്ഞത്.
"ഇത്തരം പ്രവൃത്തികൾ യുവതലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. കേരളത്തിലെ ജയിലിൽ പ്രതികൾക്ക് സുഖവാസമാണ്. ഭക്ഷണ മെനു തീരുമാനിക്കുന്നത് മുതൽ ഏറ്റവും പുതിയ മോഡൽ ഫോണുകൾ ഉപയോഗിക്കുന്നത് വരെ തടവുകാർ തന്നെയാണ് എന്നതും ആശ്ചര്യപ്പെടുത്തുന്നു. സിപിഎം ആണ് പ്രതികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്. ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ എസിയുടെ അഭാവം മാത്രമാണ് അനുഭവിക്കേണ്ടി വരുന്നത്," സതീശൻ കുറ്റപ്പെടുത്തി. അതേ സമയം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ടി.കെ രജീഷിന് കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിലാണ് പരോൾ അനുവദിച്ചത്. 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് പരോൾ. എന്നാൽ പരോൾ ലഭിക്കുന്നതിന് രണ്ട് ദിവസം മുമ്പേ രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നുവെന്നത് ദുരൂഹത ഉയർത്തുന്നു.
പൊലിസ് ഒത്താശയിൽ ടി.പി. വധക്കേസിലെ മറ്റ് പ്രതികളായ കൊടി സുനിയും മറ്റും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായ സാഹചര്യത്തിലാണ് അതേക്കേസിലെ മറ്റൊരു പ്രതികൂടി പുറത്തിറങ്ങുന്നത്. പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ മറ്റൊരു കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി തിരിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.
തലശ്ശേരിയിലെ ബാറിന് മുന്നിലാണ് മൂന്ന് പ്രതികൾ പൊലിസ് സാന്നിധ്യം പോലുമില്ലാതെ മദ്യപിച്ചത്. മാഹി ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടാണ് ഇവരെ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. ഉച്ചഭക്ഷണത്തിന് എന്ന വ്യാജേന തലശ്ശേരി ടൗണിലെ ബാറിന് സമീപത്ത് പൊലിസ് ജീപ്പ് നിർത്തിയായിരുന്നു മദ്യപാനം. ഇത്തരം സംഭവങ്ങളെല്ലാം സി.പി.എം കേരളത്തിലെ ജയിലുകളിൽ ഇടപെടുന്നുവെന്നതിന്റെ വ്യക്തമായ നേർസാക്ഷ്യമാണ്.
ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം
രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നതായും വാർത്ത സമ്മേളനത്തിൽ സതീശൻ ആരോപിച്ചു. "കോടതിയാണ് ജാമ്യം നൽകിയതെങ്കിലും, ഇടപെടലുകൾ മൂലമാണ് ജാമ്യം ലഭിച്ചതെന്ന് പ്രതികൾ തന്നെ പറയുന്നു. ബിജെപിയുടെ കള്ളപ്രചാരണം പൊളിഞ്ഞു. ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടില്ലെന്ന പ്രചാരണം തെറ്റാണ്. ഭൂപേഷ് ബാഗേൽ ജയിലിൽ കന്യാസ്ത്രീകളെ സന്ദർശിച്ചു.
വോട്ടർ പട്ടിക: സമയപരിധി നീട്ടണം
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തിരുത്തൽ, വാർഡ് മാറ്റം തുടങ്ങിയ ഓൺലൈൻ പ്രക്രിയകളുടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഓൺലൈൻ സേവനങ്ങൾ പലയിടത്തും തടസ്സപ്പെട്ടതാണ് ആവശ്യത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ജൂലൈ 23-ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ പേര് ചേർക്കൽ, തിരുത്തലുകൾ, വാർഡ് മാറ്റം എന്നിവയ്ക്ക് ഓഗസ്റ്റ് 7 വരെ മാത്രമാണ് കമ്മീഷൻ സമയം അനുവദിച്ചത്. എന്നാൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം നിരവധി പേർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ തിരുത്തലുകൾ വരുത്താനോ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ പേര് പോലും നിലവിലെ പട്ടികയിൽ നിന്ന് കാണാതായ സാഹചര്യവും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സമയപരിധി അവസാനിക്കാനിരിക്കെ, ഈ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി 15 ദിവസം കൂടി നീട്ടണമെന്ന് സതീശൻ കത്തിൽ ആവശ്യപ്പെട്ടു. എല്ലാ യോഗ്യരായ വോട്ടർമാർക്കും പട്ടികയിൽ ഇടം ലഭിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട്, "മെസ്സി വരുമെന്ന് പറഞ്ഞ് ചതിച്ചു, എന്ത് ചെയ്യാൻ പറ്റും?" എന്ന് സതീശൻ പരിഹസിച്ചു. കോൺഗ്രസിൽ ഒരു അനൈക്യവുമില്ലെന്നും, സംഘടനാ കാര്യങ്ങൾ കെപിസിസി അധ്യക്ഷൻ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Opposition leader V D Satheesan slams widespread corruption in Kerala's construction sector and criticizes CPM leaders, including K K Shailaja, for supporting criminals, alleging they provide lavish facilities to jailed accused. He demands a probe into the Mavelikkara bridge collapse and accuses CPM of backing wrongdoers, while dismissing BJP's false propaganda against Congress
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
Kerala
• 15 hours ago
ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
Kerala
• 15 hours ago
കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• 16 hours ago
എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?
auto-mobile
• 16 hours ago
ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം
uae
• 16 hours ago
ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാഗ്രത
uae
• 16 hours ago
ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം
National
• 16 hours ago
ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു
auto-mobile
• 17 hours ago
സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ
National
• 17 hours ago
സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
Kerala
• 17 hours ago
ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കുന്നംകുളത്ത്
Kerala
• 17 hours ago
പാലായിൽ കാർ ഇടിച്ച് യുവതികൾ മരിച്ച അപകടം; അമിത വേഗതയാണ് കാരണമെന്ന് സ്ഥിരീകരിച്ച് പൊലിസ്
Kerala
• 17 hours ago
തുടരുന്ന മഴ; പാലക്കാട് പനയൂരില്‍ മലവെള്ളപ്പാച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
Kerala
• 18 hours ago
ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക മൊഴി പുറത്ത്; പ്രതിയ്ക്ക് അസാധാരണമായ ആത്മവിശ്വാസമെന്ന് പൊലിസ്
Kerala
• 18 hours ago
യുഎഇയിലെ ആദ്യത്തെ സമ്പൂർണ എഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം: 36,000 സ്ഥലങ്ങളിൽ സജ്ജം
uae
• 19 hours ago
തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ; മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം നടപ്പാക്കിയത് 17 പേരുടെ വധശിക്ഷ
Saudi-arabia
• 20 hours ago
വാങ്ങുന്നയാൾ കരാർ ലംഘിച്ചു; 2.38 മില്യൺ ദിർഹം റിയൽ എസ്റ്റേറ്റ് ഇടപാട് റദ്ദാക്കി ദുബൈ കോടതി; വിൽപ്പനക്കാരന് 250,000 ദിർഹം നഷ്ടപരിഹാരം
uae
• 21 hours ago
പെരുംമഴ: പേടിച്ച് വിറച്ച് കേരളം; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; വെള്ളക്കെട്ട് മൂലം തോട്ടിൽ വീണ കാർ കരയ്ക്കെത്തിച്ചു
Kerala
• 21 hours ago
എമിറാത്തി സംസ്കാരവും പൈതൃകവും അടുത്തറിയാം 'മിസ്റ' പദ്ധതിയിലൂടെ; എല്ലാ രാജ്യക്കാർക്കും അവസരം; കൂടുതലറിയാം
uae
• 18 hours ago
ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണി; നാളെ മൂന്ന് ട്രെയിനുകൾ വെെകും; രണ്ട് ട്രെയിനുകൾ റദ്ദാക്കി
Kerala
• 19 hours ago
ശക്തമായ മഴ: റെഡ് അലർട്ട്; കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 19 hours ago