HOME
DETAILS

ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കുന്നംകുളത്ത്

  
August 05, 2025 | 3:39 PM

Man Attempts Suicide at Kunnamkulam Police Station After Family Dispute

തൃശൂർ: ഭാര്യ മറ്റൊരാളോടൊപ്പം നാടുവിട്ടതിന്റെ മനോവിഷമത്തിൽ ഒരു യുവാവ് പൊലിസ് സ്റ്റേഷൻ വരാന്തയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരുമ്പിലാവ് ആനക്കല്ല് സ്വദേശിയായ മുത്തുവാണ് കുന്നംകുളം പൊലിസ് സ്റ്റേഷനിലെ വരാന്തയുടെ ഇടതുവശത്ത് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. പൊലിസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് യുവാവിനെ രക്ഷപ്പെടുത്തി.

ലഹരിക്കടിമയായ മുത്തുവിന്റെ ഭാര്യ ഒരു മാസം മുമ്പ് മറ്റൊരാളോടൊപ്പം പോയിരുന്നു. മുത്തുവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതാണ് താൻ മറ്റൊരാളോടൊപ്പം പോകാൻ കാരണമെന്ന് ഭാര്യ പൊലിസിനോട് പറഞ്ഞു. ഭാര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുത്തു നൽകിയ പരാതിയെ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ, പാലാരിവട്ടത്ത് നിന്ന് ഭാര്യയെ കണ്ടെത്തി കുന്നംകുളം പൊലിസ് സ്റ്റേഷനിലെത്തിച്ചിരുന്നു. തുടർന്ന്, വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തു, ഭാര്യയെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഭാര്യ അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കി. ഇതിൽ മനംനൊന്ത മുത്തു, ഉടുമുണ്ട് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശബ്ദം കേട്ട് എത്തിയ പൊലിസുകാരും പ്രദേശവാസികളും ചേർന്ന് മുത്തുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തുമ്പോൾ മുത്തു അബോധാവസ്ഥയിലായിരുന്നു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് പെരുമ്പിലാവിൽ വച്ച് ഇയാൾ വിഷം കഴിക്കാൻ ശ്രമിച്ചിരുന്നു. അന്നും കുന്നംകുളം പൊലിസാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

A young man named Muthu from Perumpilavu Anakallu attempted to hang himself at the Kunnamkulam Police Station veranda after his wife allegedly eloped with another person. However, timely intervention by police personnel and locals prevented the tragedy. The incident highlights the need for mental health support and counseling services, especially in cases of marital disputes [No direct source].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ

organization
  •  22 days ago
No Image

ദേശീയ ദിനമോ അതോ ക്രിസ്മസോ? യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് യാത്രാ ചെലവ് കുറഞ്ഞ അവധിക്കാലം ഏത്?

uae
  •  22 days ago
No Image

15 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണു; സൗത്ത് ആഫ്രിക്കക്ക് ചരിത്ര വിജയം

Cricket
  •  22 days ago
No Image

ഡല്‍ഹി സ്‌ഫോടനം; എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടര്‍മാരടക്കം നാലുപേരെ വിട്ടയച്ചു

National
  •  22 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഐക്ക് നിരീക്ഷണം; പ്രചരണത്തിന് ഡീപ് ഫേക്ക് വീഡിയോ ഉപയോഗിക്കുന്നതിന് വിലക്ക്

Kerala
  •  22 days ago
No Image

എസ്.ഐ.ആർ ഇൻഡ്യസഖ്യത്തിനു തിരിച്ചടി ആയെന്നു പറയുന്നത് വെറുതെ അല്ല; ഈ മണ്ഡലങ്ങളിലെ കണക്കുകൾ ഉദാഹരണം | In-depth

National
  •  22 days ago
No Image

ഓഡോമീറ്റർ തട്ടിപ്പ്: കിലോമീറ്റർ കുറച്ച് കാണിച്ച് കാർ വിൽപ്പന; 29,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  22 days ago
No Image

ബീഹാർ പിടിക്കാൻ ലോകബാങ്ക് ഫണ്ടിൽ നിന്ന് 14,000 കോടി രൂപ വകമാറ്റി; തെരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎക്കെതിരെ ഗുരുതരാരോപണവുമായി ജൻ സൂരജ് പാർട്ടി

National
  •  23 days ago
No Image

പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  23 days ago
No Image

വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സി.പി.എം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍; ക്രമക്കേടെന്ന് ആരോപണം

Kerala
  •  23 days ago

No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  23 days ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  23 days ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  23 days ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  23 days ago