HOME
DETAILS

ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ

  
Web Desk
October 14, 2025 | 4:08 AM

SPs revelation on violence against Shafi Home Department defends

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലിസിനെതിരേയുള്ള റൂറൽ എസ്.പിയുടെ വെളിപ്പെടുത്തലിൽ  ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ. കുറുമ്പയിൽ സേവാദർശൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പരിപാടിയിലാണ് എസ്.പി കെ.ഇ ബൈജു പൊലിസിനെതിരേ വിമർശനമുന്നയിച്ചത്. ക്രമസമാധാന ചുമതലയിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ ഔദ്യോഗികവേഷത്തിൽ ഇത്തരത്തിലുള്ള ട്രസ്റ്റുകൾ നടത്തുന്ന പരിപാടിയിൽ ഉദ്ഘാടകനായെത്തിയത് പൊലിസിനുള്ളിൽ ചർച്ചയായി മാറിയിട്ടുണ്ട്.

സംഘ്പരിവാർ അനുകൂല സംഘടനയാണിതെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിൽ വരെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുമ്പോൾ പൊലിസുകാർ ജാഗ്രത പുലർത്തണമെന്ന നിർദേശം നിലനിൽക്കെയാണ് ഏറെ വിവാദമായ വിഷയത്തിൽ എസ്.പി പരസ്യപ്രതികരണം നടത്തിയത്.  ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും സംഘം ചേർന്നവരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചപ്പോഴുണ്ടായ സമ്മർദത്തിൽ എം.പിക്ക് പരുക്കേറ്റതാകാമെന്നുമായിരുന്നു എസ്.പിയുടെ മുൻവാദം.

എന്നാൽ, തൊട്ടടുത്ത ദിവസം പൊലിസുകാരിൽ ചിലർ മനഃപൂർവം കുഴപ്പമുണ്ടാക്കിയെന്ന വെളിപ്പെടുത്തൽ ആഭ്യന്തരവകുപ്പിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി. 'ഷാഫി പറമ്പിലിനെ പൊലിസുകാർ പുറകിൽ നിന്ന് ലാത്തികൊണ്ടാണ് അടിച്ചത്. ഞങ്ങളുടെ ഉള്ളിലെ ചില ആളുകൾ മനഃപൂർവം അവിടെ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മനസിലായിട്ടുണ്ട്. എ.ഐ ടൂൾ വച്ച് അവരെ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്' എന്നായിരുന്നു വെളിപ്പെടുത്തൽ. 

അതേസമയം, ഷാഫി പറമ്പിൽ എം.പിക്കെതിരായ പൊലിസ് മർദനത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ പരാതി എത്തിയാലുണ്ടാകുന്ന നടപടികൾ മുൻകൂട്ടികണ്ടാണ് എസ്.പി വെളിപ്പെടുത്തൽ നടത്തിയതെന്ന ആരോപണവും ശക്തമാണ്. എം.പിയുടെ പരാതി ലോക്‌സഭാ സ്പീക്കർക്ക് ലഭിച്ചാൽ  ഹോം സെക്രട്ടറിയോടോ പൊലിസ് ഡിപാർട്ട്‌മെന്റിനോടോ വിശദീകരണം ആവശ്യപ്പെടാം. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനും അധികാരമുണ്ട്. ലോക്‌സഭാ സ്പീക്കർക്ക് ഉൾപ്പെടെ പരാതി നൽകിയാലുള്ള ഇത്തരം നിയമക്കുരുക്കിൽ നിന്ന് തലയൂരാനുള്ള ശ്രമമാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് ആരോപണം.

എന്നാൽ, ചില പൊലിസുകാർ കുറ്റംചെയ്‌തെന്ന് വരുത്തിയാൽ  അവർക്കെതിരേ മാത്രം നടപടിയൊതുങ്ങും. അല്ലാത്തപക്ഷം എസ്.പി ഉൾപ്പെടെയുള്ള മുതിർന്ന പൊലിസുദ്യോഗസ്ഥരും അന്വേഷണപരിധിയിലുൾപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലിസുകാരെ ബലിയാടാക്കുംവിധത്തിലുള്ള പ്രതികരണം എസ്.പി നടത്തിയതെന്നാണ് സേനക്കുള്ളിലെ ഒരുവിഭാഗം പറയുന്നത്. ഇടത് അനുകൂല പൊലിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സേവാദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചടങ്ങിൽ പങ്കെടുത്തതും വിവാദമായിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്റർ യൂണൈറ്റഡല്ല, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ അവരായിരിക്കും: റൊണാൾഡോ

Football
  •  4 days ago
No Image

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

International
  •  4 days ago
No Image

സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  4 days ago
No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  4 days ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  4 days ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  4 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  4 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  4 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  4 days ago