
'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല്‍ ഞാന്‍ അറസ്റ്റിലായെന്ന് കരുതണം..' ഫൈനല്‍ സൊലൂഷന്‍ ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്‍മ്മ സംസാരിക്കുന്നു

മുംബൈ: യുവത്വത്തിന്റെ തുടക്കകാലത്ത് 1992ന് മുംബൈയിലുണ്ടായ വര്‍ഗീയകലാപത്തിനും പിന്നീട് 2022ല്‍ ഗുജറാത്തിലെയും വര്‍ഗീയകലാപങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചതിന്റെ എല്ലാ ഭീകരതയും രൂപപ്പെടുത്തിയ കലാഹൃദയത്തില്‍നിന്നാണ് 'ഫൈനല്‍ സൊലൂഷന്‍' എന്ന പേരിലുള്ള ഡോക്യുമെന്ററി ഉണ്ടായതെന്ന് പ്രശസ്ത സംവിധായകന്‍ രാകേഷ് ശര്‍മ. 2002ലെ ഗുജറാത്ത് വംശഹത്യയെ ആഴത്തില്‍ വിശകലനം ചെയ്യുകയും ഭരണകൂടപിന്തുണയോടെ തീവ്രഹിന്ദുത്വവാദികള്‍ എങ്ങിനെയാണ് വ്യവസ്ഥാപിതമായി ഒരു വംശഹത്യ ആസൂത്രണംചെയ്തതെന്നും വിശദമാക്കിയ 'ഫൈനല്‍ സൊലൂഷന്‍' എന്ന ഡോക്യുമെന്ററി സംവിധായകനായ രാകേഷ് ശര്‍മയ ദി ഹിന്ദവുമായി സംസാരിക്കവെയാണ് അത്തരത്തിലൊരു ഡോക്യുമെന്ററി തയാറാക്കുന്നതിന്റെ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ചത്.
1992ല്‍ മുംബൈയിലെ തന്റെ നാട്ടില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ദുരിതാശ്വാസ ക്യാംപ് സംഘടിപ്പിക്കുക എന്നതായിരുന്നു തന്റെ ആദ്യ പദ്ധതി. ഇരകളായവര്‍ക്കായി പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതുവരെ താനും സുഹൃത്തുക്കളും ഒരു വര്‍ഷത്തോളം അതിന് പിന്നാലെ ഓടിനടന്നു. എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യാനും നഷ്ടപരിഹാരം നേടിക്കൊടുക്കാനും നിയമ സഹായത്തിനുമെല്ലാം മുന്നില്‍നിന്നു. അതുകഴിഞ്ഞ് ഒരു പതിറ്റാണ്ട് ആവുമ്പോഴാണ് ഗുജറാത്തില്‍ കലാപമുണ്ടായത്.

ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ ഇടപെടണമെന്ന് തോന്നിയതുകൊണ്ടാണ് ഡോക്യുമെന്ററി പിടിക്കാന്‍ തീരുമാനിച്ചത്. ആദ്യം കലാപ ഇരകള്‍ കഴിഞ്ഞ അഹമ്മദാബാദിലെ ഷാ ആലം ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു. എന്നാല്‍ അവിടെ കണ്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. വിദ്വേഷരാഷ്ട്രീയം വിതച്ച ക്രൂരതകള്‍ കേട്ട് മനസ്സ് ഉലച്ചതിനാല്‍ ഒരു ദിവസം ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
എനിക്ക് വര്‍ഗീയ കലാപം ആദ്യ അനുഭവമല്ല. എന്നാല്‍ ഗുജറാത്തില്‍ സംഭവിച്ചത് കേവലമൊരു വര്‍ഗീയകലാപമല്ല. സംഘടിത അക്രമത്തിന്റെ മറ്റൊരു മുഖമായിരുന്നു. ഭരണകൂടവും പൊലിസും നിയമപാലകരും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ആക്രമണത്തിന്റെ ആഴവും രീതിയും എന്നെ ആഴത്തില്‍ സ്വാധീനിച്ചു. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു ചലച്ചിത്രകാരന്‍ എന്ന നിലയിലും ഞാന്‍ നിശ്ശബ്ദനായി. എനിക്ക് ചിത്രീകരണം തുടരാന്‍ കഴിഞ്ഞില്ല. ആഴ്ചകള്‍ക്ക് ശേഷം, ഒരു പുതിയ രാഷ്ട്രീയ സഹജാവബോധം എന്നില്‍ ഉടലെടുക്കുകയും ചലച്ചിത്രകാരനെന്ന നിലയില്‍ എനിക്ക് ഇടപെടേണ്ടിവരികയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.
കലാപം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞാണ് ഡോക്യുമെന്ററി ഇറങ്ങിയത്. അതു വലിയതോതില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു. 120ല്‍പ്പരം അന്താരാഷ്ട്രമേളകളില്‍ ഇത് പ്രദര്‍ശിപ്പിച്ചു. ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചെങ്കിലും ശക്തമായപ്രതിഷേധത്തെ തുടര്‍ന്ന് വെട്ടലുകളില്ലാതെ 'ഫൈനല്‍ സൊല്യൂഷ'ന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.
അതുപോലൊരു ഡോക്യുമെന്ററി ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടം എന്റെ പിന്നാലെ വരുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ രണ്ട് സുഹൃത്തുക്കളുമായി ഞാന്‍ ഒരു പ്രോട്ടോക്കോള്‍ സജ്ജീകരിച്ചുവച്ചു. അവരില്‍ ഒരാളെ എല്ലാ വൈകുന്നേരവും ഒരു പ്രത്യേക സമയത്ത് ഞാന്‍ വിളിക്കും. അത് സംഭവിച്ചില്ലെങ്കില്‍, എന്നെ ഇതിനകം തന്നെ പിടികൂടിയിട്ടുണ്ടെന്നു അവര്‍ കരുതണം. അതിനാല്‍ അന്ന് രാവിലെ തന്നെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കണമെന്നും ആയിരുന്നു അവര്‍ക്ക് ഞാന്‍ നല്‍കിയ നിര്‍ദേശം- രാകേഷ് ശര്‍മ വെളിപ്പെടുത്തി.
Rakesh Sharma reveals about the making of the Final Solution documentary
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 14 hours ago
യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ
uae
• 15 hours ago
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
Kerala
• 16 hours ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 16 hours ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 16 hours ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• 16 hours ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 17 hours ago
വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ
uae
• 17 hours ago
മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ
Cricket
• 17 hours ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 18 hours ago
പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി
Kerala
• 18 hours ago
യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്നങ്ങളില്‍ മാത്രം!
uae
• 18 hours ago
ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം
National
• 18 hours ago
യുഎഇയില്‍ 10 സ്കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്കൂളുകള്‍ ഗുണഭോക്താക്കള്‍
uae
• 18 hours ago
യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി
International
• 19 hours ago
താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ
Football
• 20 hours ago
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 20 hours ago
കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയ്ക്ക് ഇന്ന് തുടക്കം; 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്
Kerala
• 20 hours ago
കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്
Kerala
• 18 hours ago
'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു'; സ്കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 18 hours ago
ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്
Cricket
• 19 hours ago