HOME
DETAILS

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

  
Web Desk
October 18, 2025 | 3:37 AM

three afghanistan cricketers killed in pakistan attack at boarder

കാബൂൾ: പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. അടുത്ത മാസം പാകിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടുന്ന പരമ്പരയിൽ നിന്നാണ് പിന്മാറ്റം. സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിലെ ഉർഗുണിൽ നിന്ന് ഷരാനയിലേക്ക് പോയി മടങ്ങിയ കളിക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാൻ ഭരണകൂടം നടത്തിയത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) പ്രതികരിച്ചു.

ആക്രമണത്തിൽ ആകെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് പേരാണ് ക്രിക്കറ്റ് താരങ്ങൾ. കബീർ ആഗ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ട ക്രിക്കറ്റ് താരങ്ങൾ എന്ന് എസിബി അറിയിച്ചു. സൗഹൃദ മത്സര ശേഷം ഉർഗുണിൽ തിരിച്ചെത്തിയ ശേഷം സംഘടിപ്പിച്ച ഒരു ഒത്തുചേരലിനിടെയാണ് ആക്രമണം ഉണ്ടായത്. 

 

'അഫ്ഗാനിസ്ഥാന്റെ കായിക സമൂഹത്തിനും, കായികതാരങ്ങൾക്കും, ക്രിക്കറ്റ് കുടുംബത്തിനും ഇതൊരു വലിയ നഷ്ടമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിക്കുന്നു' -  അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. അടുത്ത മാസത്തെ ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഇരകളോടുള്ള ആദരവിന്റെ സൂചനയായാണ് എന്നും ബോർഡ് കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാൻ ടി-20 ടീം ക്യാപ്റ്റൻ റാഷിദ് ഖാൻ പാകിസ്ഥാന്റെ ആക്രമണങ്ങളെ അപലപിക്കുകയും സൗഹൃദ പരമ്പരയിൽ നിന്ന് പിന്മാറാനുള്ള എബിസിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് തികച്ചും അധാർമികവും പ്രാകൃതവുമാണെന്നും റാഷിദ് ഖാൻ പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടക്കുന്നത്, അത് ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്നും ഖാൻ പറഞ്ഞു.

ഈ സംഭവം പക്തികയ്ക്ക് മാത്രമല്ല, മുഴുവൻ അഫ്ഗാൻ ക്രിക്കറ്റ് കുടുംബത്തിനും രാജ്യത്തിനും വലിയ ദുരന്തമാണ് അഫ്‌ഗാൻ അന്താരാഷ്ട്ര താരമായ മുഹമ്മദ് നബി പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  3 hours ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  3 hours ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  4 hours ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  4 hours ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  4 hours ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  4 hours ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  4 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  4 hours ago
No Image

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago
No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  12 hours ago


No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  13 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  13 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  13 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  13 hours ago