ഫൈനലിൽ അവൻ പാകിസ്താനെതിരെ ആധിപത്യം സ്ഥാപിക്കും: മുൻ ഇന്ത്യൻ താരം
ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ ഇന്ത്യയും പാക്കിസ്താനുമാണ് നേർക്കുനേർ എത്തുന്നത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് സൂര്യകുമാർ യാദവും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.
ഇപ്പോൾ ഫൈനൽ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കഴിഞ്ഞ മത്സരത്തിലേതു പോലെ പാകിസ്താനെതിരെ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ അഭിഷേക് ശർമ്മക്ക് സാധിക്കുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.
"അഭിഷേക് ശർമ ഫൈനൽ മത്സരത്തിൽ വീണ്ടും ആധിപത്യം സ്ഥാപിക്കും. എന്നാൽ ഇത് അവന്റെ ആദ്യത്തെ വലിയ ഫൈനലുകളിൽ ഒന്നായതിനാൽ ഇത് അത്ര എളുപ്പമായിരിക്കില്ല. ഒരു ഫൈനൽ കളിക്കുക എന്നത് ഒരു വ്യത്യസ്തമായ അനുഭവമാണ് അതും ഒരു രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ മൾട്ടി നാഷണൽ ടൂർണമെന്റ് കൂടിയാണിത്. അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോ മത്സരങ്ങളിലും ആക്രമിച്ചു കളിക്കുന്ന സമീപനം അദ്ദേഹം ഉപേക്ഷിക്കാൻ പോകുന്നില്ല. കാരണം അതാണ് അവനെ ഇത്രയധികം വിജയത്തിൽ എത്തിച്ചത്" ആകാശ് ചോപ്ര പറഞ്ഞു.
ടൂർണമെന്റിൽ ആറു മത്സരങ്ങളിൽ നിന്നും മൂന്ന് അർദ്ധ സെഞ്ച്വറി അടക്കം 309 റൺസ് ആണ് അഭിഷേക് ശർമ നേടിയിട്ടുള്ളത്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെയാണ് താരം ഫിഫ്റ്റി നേടി തിളങ്ങിയത്. ശ്രീലങ്കക്കെതിരെ 31 പന്തിൽ 61 റൺസാണ് അഭിഷേക് നേടിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് താരം സ്വന്തമാക്കിയത്.
ബംഗ്ലാദേശിനെതിരെ 37 പന്തിൽ 75 റൺസാണ് അഭിഷേക് നേടിയത്. ആറ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം നേടിയത്. പാകിസ്താനെതിരെ 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
Former India player Aakash Chopra has spoken about the performances of Indian opener Abhishek Sharma ahead of the asia cup final clash. Aakash Chopra opined that Abhishek Sharma can once again dominate against Pakistan like he did in the last match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."