HOME
DETAILS

ശവങ്ങളെക്കൊണ്ട് വോട്ടുചെയ്യിച്ച് ജയിച്ചവരാണ് തന്നെ കുറ്റം പറയുന്നത്;  എയിംസ് ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരില്‍ വേണം : സുരേഷ് ഗോപി

  
Web Desk
September 30 2025 | 06:09 AM

suresh-gopi-fake-voting-aiims-kerala-controversy

തൊടുപുഴ: തൃശൂരിലെ കള്ളവോട്ട് ആരോപണങ്ങളെ സംബന്ധിച്ച് പ്രതികരണവുമായി സുരേഷ് ഗോപി എം.പി. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്. ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

''25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട്ടോ അല്ല ഞാന്‍ ജയിച്ചത്. സ്വാധീനം ഇനി ജനിക്കുക പോലുമില്ല എന്നു പറയുന്ന തൃശൂരിലാണ്. എന്തൊക്കെ കഥ ഉണ്ടാക്കി? പൂരം കലക്കി... വോട്ടു കലക്കി... കേരളത്തില്‍ ഇത്തവണ ശക്തമായ സാന്നിധ്യമായി ബിജെപി ഉണ്ടാകണം. ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഇവിടെ ഉണ്ടാകണം.''സുരേഷ്‌ഗോപി പറഞ്ഞു.

അതേസമയം, എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു. എയിംസ് ആലപ്പുഴയില്‍ വേണമെന്നാണ് 2015 മുതല്‍ എടുത്ത നിലപാട്. അത് ആവര്‍ത്തിക്കുകയാണ്. ആ നിലപാട് മാറ്റാന്‍ കഴിയില്ല. ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരില്‍ എയിംസ് വേണം.

എയിംസ് തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുമെന്ന്  താന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ രാജിവയ്ക്കാം. എവിടെയോ സ്ഥലം വാങ്ങിച്ചിട്ട് അവിടെ എയിംസ് തുടങ്ങാം എന്നു പറയാന്‍ കേരള സര്‍ക്കാരിനു കഴിയില്ല. എയിംസ് തൃശൂരിന് നല്‍കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്ടലാക്ക് എന്തിനെന്ന് അറിയില്ല. എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ വരുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

English Summary: BJP MP Suresh Gopi responded strongly to allegations of bogus voting in Thrissur. Speaking at a public interaction in Idukki, he said those accusing him are the same ones who “won elections by casting votes in the name of the dead.” He emphasized that his victory came not from BJP strongholds like Thiruvananthapuram or Palakkad, but from Thrissur, a place considered politically tough for the BJP.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  a day ago
No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  a day ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  a day ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  a day ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  2 days ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  2 days ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  2 days ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  2 days ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  2 days ago