HOME
DETAILS

ശവങ്ങളെക്കൊണ്ട് വോട്ടുചെയ്യിച്ച് ജയിച്ചവരാണ് തന്നെ കുറ്റം പറയുന്നത്;  എയിംസ് ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരില്‍ വേണം : സുരേഷ് ഗോപി

  
Web Desk
September 30, 2025 | 6:25 AM

suresh-gopi-fake-voting-aiims-kerala-controversy

തൊടുപുഴ: തൃശൂരിലെ കള്ളവോട്ട് ആരോപണങ്ങളെ സംബന്ധിച്ച് പ്രതികരണവുമായി സുരേഷ് ഗോപി എം.പി. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്. ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

''25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട്ടോ അല്ല ഞാന്‍ ജയിച്ചത്. സ്വാധീനം ഇനി ജനിക്കുക പോലുമില്ല എന്നു പറയുന്ന തൃശൂരിലാണ്. എന്തൊക്കെ കഥ ഉണ്ടാക്കി? പൂരം കലക്കി... വോട്ടു കലക്കി... കേരളത്തില്‍ ഇത്തവണ ശക്തമായ സാന്നിധ്യമായി ബിജെപി ഉണ്ടാകണം. ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഇവിടെ ഉണ്ടാകണം.''സുരേഷ്‌ഗോപി പറഞ്ഞു.

അതേസമയം, എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു. എയിംസ് ആലപ്പുഴയില്‍ വേണമെന്നാണ് 2015 മുതല്‍ എടുത്ത നിലപാട്. അത് ആവര്‍ത്തിക്കുകയാണ്. ആ നിലപാട് മാറ്റാന്‍ കഴിയില്ല. ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരില്‍ എയിംസ് വേണം.

എയിംസ് തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുമെന്ന്  താന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ രാജിവയ്ക്കാം. എവിടെയോ സ്ഥലം വാങ്ങിച്ചിട്ട് അവിടെ എയിംസ് തുടങ്ങാം എന്നു പറയാന്‍ കേരള സര്‍ക്കാരിനു കഴിയില്ല. എയിംസ് തൃശൂരിന് നല്‍കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്ടലാക്ക് എന്തിനെന്ന് അറിയില്ല. എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ വരുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

English Summary: BJP MP Suresh Gopi responded strongly to allegations of bogus voting in Thrissur. Speaking at a public interaction in Idukki, he said those accusing him are the same ones who “won elections by casting votes in the name of the dead.” He emphasized that his victory came not from BJP strongholds like Thiruvananthapuram or Palakkad, but from Thrissur, a place considered politically tough for the BJP.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  a day ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  a day ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  a day ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  a day ago