HOME
DETAILS

ഭരണം മുതല്‍ ഫലസ്തീന്‍ രാഷ്ട്രം വരെ...ട്രംപിന്റെ ഗസ്സ പദ്ധതിയിലെ ഉത്തരം കിട്ടാത്ത അഞ്ച് ചോദ്യങ്ങള്‍

  
Web Desk
September 30, 2025 | 8:22 AM

from governance to statehood 5 unanswered questions in trumps gaza plan

ഗസ്സ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ 20 ഇന പദ്ധതി ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  പ്രഖ്യാപിക്കുന്നത്. ഹമാസ് നിരായുധീകരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് ഇസ്‌റാഈല്‍ അംഗീകരിച്ചെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ മേഖലയുടെ ഭാവിക്ക് നിര്‍ണായകമായേക്കാവുന്നതും അതേസമയം, അവ്യക്തമായതുമായ നിരവധി വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയം.

 ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചരിത്രപരമെന്നാണ് ഇതിനെവിശേഷിപ്പിച്ചത്. എന്നാല്‍ അതിന്റെ ചില ഘടകങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്തുമ്പോള്‍ ഇത് നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയാകാനുള്ള സാധ്യതയുണ്ടെന്നാണ് മനസ്സിലാകുന്നത്. പദ്ധതികള്‍ ഉയര്‍ത്തുന്ന ചില ഉത്തരമില്ലാ ചോദ്യങ്ങളുണ്ട്. അവ ഏതെന്ന് പരിശോധിക്കാം. 

ഗസ്സ എങ്ങനെ ഭരിക്കപ്പെടും?

ടെക്‌നോക്രാറ്റുകളുടെ നേതൃത്വത്തില്‍ രാഷ്ട്രീയേതര ഫലസ്തീന്‍ കമ്മിറ്റിയുടെ താല്‍ക്കാലിക ഭരണമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാല്‍ പാനല്‍ എങ്ങനെ രൂപീകരിക്കുമെന്നോ അതിലെ അംഗങ്ങളെ ആര് തെരഞ്ഞെടുക്കുമെന്നോ അതില്‍ വിശദമാക്കിയിട്ടില്ല. മാത്രമല്ല, ട്രംപും യുണൈറ്റഡ് കിംഗ്ഡത്തിന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും ഭരണസമിതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഒരു 'സമാധാന ബോര്‍ഡിന്' നേതൃത്വം നല്‍കുമെന്നും പദ്ധതിയില്‍ പറയുന്നു. എന്നാല്‍ ഈ ബോര്‍ഡും ഫലസ്തീന്‍ കമ്മിറ്റിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം എന്താണെന്നോ ദൈനംദിന തീരുമാനങ്ങള്‍ ഏത് തലത്തിലാണ് എടുക്കുന്നതെന്നോ വിശദീകരിക്കുന്നില്ല. 

എന്നും വിദ്വേഷ നിലാപാടുകളില്‍ മുന്നില്‍ നിന്ന ഭരണാധികാരിയാണ് ടോണി ബ്ലയര്‍ എന്നതും ചോദ്യമുയര്‍ത്തുന്നു. 2003-ലെ ഇറാഖ് അധിനിവേശത്തെ പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട് ടോണി ബ്ലയര്‍. സദ്ദാം ഹുസൈന്റെ ഭരണകൂടത്തിനെതിരെ  അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്ലെയര്‍ പിന്തുണക്കുകയും ബ്രിട്ടീഷ് സായുധ സേനയെ ഇറാഖ് യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.


ഫലസ്തീന്‍ അതോറിറ്റി ഇതില്‍ പങ്കാളിയാകുമോ?

ഫലസ്തീന്‍ അതോറിറ്റി (പിഎ) അതിന്റെ പരിഷ്‌കരണ പരിപാടി പൂര്‍ത്തിയാക്കുന്നതുവരെ മുകളില്‍ സൂചിപ്പിച്ച കമ്മിറ്റിയായിരിക്കും ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുകയെന്നാണ് ട്രംപിന്റെ പദ്ധതിയില്‍ പറയുന്നത്. എന്നാല്‍ ഫലസ്തീന്‍ അതോറിറ്റി ഗസ്സ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ആരാണ് സാക്ഷ്യപ്പെടുത്തുക എന്ന് പദ്ധതിയില്‍ വ്യക്തമാക്കുന്നില്ല.  അല്ലെങ്കില്‍ പ്രദേശത്തിന്റെ ഭരണം കൈകാര്യ ചെയ്യുന്നതിലേക്ക് എത്താന്‍ ഫലസ്തീന്‍ അതോറിറ്റി എന്ത് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നതും  നിര്‍ദേശത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നില്ല.

സമയക്രമങ്ങളൊന്നുമില്ല, അവ്യക്തമായ പ്രഖ്യാപനം മാത്രം.

ഒരു സ്വതന്ത്രരാഷ്ട്രമായിട്ടല്ല ഫലസ്തീനെ ചിത്രീകരിക്കുന്നത് എന്നതും കാണാം. നിര്‍ദ്ദേശത്തോട് യോജിക്കുന്നു എന്ന് പറയുന്ന നെതന്യാഹുവിന്‍രെ പ്രതികരണത്തില്‍ തന്നെ ഇത് വ്യക്തമാണ്. ഗസ്സ ഹമാസോ ഫലസ്തീന്‍ അതോറിറ്റിയോ ഭരിക്കില്ലെന്നാണ് നെതന്യാഹു പ്രതികരിച്ചത്. 


അന്താരാഷ്ട്ര സേന എങ്ങനെ രൂപീകരിക്കും?

ഗസ്സയെ 'ഒരു താല്‍ക്കാലിക അന്താരാഷ്ട്ര സ്ഥിരത സേന' (International Stabilisation Force) സുരക്ഷിതമാക്കുമെന്നാണ് പദ്ധതി പറയുന്നത്.  അത് എവിടെ നിന്ന് വരുമെന്നോ അതിന്റെ നിയോഗം എന്തായിരിക്കും, ഏതൊക്കെ രാജ്യങ്ങളാണ് ഗസ്സയിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറാവുക, ഏതൊക്കെ രാജ്യങ്ങളാണ് പദ്ധതി പ്രകാരം സ്വീകാര്യമാകുക എന്നതിനെ കുറിച്ചൊന്നും യാതൊരു വിശദീകരണവും പദ്ധതി നല്‍കുന്നില്ല. 

സമാധാന സേനാംഗങ്ങളാകാന്‍ പോകുന്നവരുടെ ഉത്തരവാദിത്തങ്ങളും നിയമങ്ങളും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടില്ല.

അവര്‍ ഒരു സൈന്യമായോ, പൊലിസ് സേനയായോ, നിരീക്ഷക സേനയായോ പ്രവര്‍ത്തിക്കുമോ? ഹമാസിനെ നേരിടാന്‍ അവരെ ചുമതലപ്പെടുത്തുമോ? ഫലസ്തീനികളെ സംരക്ഷിക്കാന്‍ ഇസ്‌റാഈല്‍ സൈന്യത്തോട് പോരാടാന്‍ അവര്‍ക്ക് കഴിയുമോ? എന്നതും നിര്‍ദ്ദേശം വിശദീകരിക്കുന്നില്ല. 


ഇസ്‌റാഈല്‍ ഗസ്സയില്‍ നിന്ന് എപ്പോള്‍ പിന്മാറും?

'മാനദണ്ഡങ്ങള്‍, നാഴികക്കല്ലുകള്‍, സൈനികവല്‍ക്കരണവുമായി ബന്ധപ്പെട്ട സമയപരിധികള്‍ എന്നിവ അടിസ്ഥാനമാക്കി' ഇസ്‌റാഈല്‍ ഗാസയില്‍ നിന്ന് പിന്മാറുമെന്നാണ് പദ്ധതിയില്‍ പറയുന്നത്.  എന്നാല്‍ അത് എങ്ങനെ, എപ്പോള്‍ സംഭവിക്കുമെന്നതിന് വ്യക്തമായ മാനദണ്ഡങ്ങളൊന്നും നിശ്ചയിക്കുന്നില്ല. 
അതായത്  ഇസ്‌റാഈലിന്റെ പിന്‍വാങ്ങലിനുള്ള ഒരു ഷെഡ്യൂളോ അത് എങ്ങനെ, എപ്പോള്‍ സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാനദണ്ഡങ്ങളോ ഈ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല, 'ഏതെങ്കിലും ഭീകര ഭീഷണിയില്‍' നിന്ന് ഗസ്സ പ്രദേശം സുരക്ഷിതമാക്കുന്നതുവരെ ഇസ്‌റാഈല്‍ ഗസ്സയിലെ ഒരു 'സുരക്ഷാ പരിധി' നിലനിര്‍ത്തുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

എന്നാല്‍ ഈ വ്യവസ്ഥകള്‍ എപ്പോള്‍ പാലിക്കപ്പെടുമെന്ന് ആത്യന്തികമായി ആരാണ് തീരുമാനിക്കുക എന്നതിനെക്കുറിച്ച് ഒരു വാക്കും ഇതിലില്ല.


ഫലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി നല്‍കുമോ?

'പലരും ഒരു മണ്ടത്തരമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ മടുത്തിട്ടാണ് അവരിങ്ങനെ ഒരു തീരുമാനമെടുത്തതെന്നാണ് ഞാന്‍ കരുതുന്നത്.' തിങ്കളാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് നടത്തിയ ഒരു പ്രതികരണമായിരുന്നു ഇത്. അതേസമയം, ട്രംപിന്റെ 20 ഇന നിര്‍ദേശത്തില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണകളൊന്നും നല്‍കുന്നില്ല. പലതരം മാനദണ്ഡങ്ങള്‍ക്കു നടുവിലുള്ള ഒരു ഫലസ്തീനെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഫലസ്തീന്‍ പുനര്‍വികസനം പുരോഗമിക്കുകയും ഫലസ്തീന്‍ ഭരണകൂടം വിശ്വസ്തതയോടെ കാര്യങ്ങള്‍ നീക്കുകയും ചെയ്യുമ്പോള്‍ കാലക്രമേണ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സ്വയം നിര്‍ണയാവകാശത്തിലേക്ക് ഫലസ്തീന്‍ എത്തിച്ചേര്‍ന്നേക്കാം എന്ന ഒരു ഒഴുക്കന്‍ സാധ്യതയാണ് പദ്ധതി മുന്നോട്ട് വെക്കുന്നത്. ഫലസ്തീന്‍ രാഷ്ട്രം എന്ന അവകാശത്തെ പദ്ധതി അംഗീകരിക്കുന്നില്ല. പകരം ഫലസ്തീനികള്‍ അന്വേഷിക്കുന്ന എന്തോ ഒന്നായി അതിനെ രേഖപ്പെടുത്തിയിരിക്കുന്നു. മറ്റ് വ്യവസ്ഥകളെ പോലെ തന്നെ തീര്‍ത്തും അവ്യക്തതയില്‍ ഇതും മൂടപ്പെട്ടിരിക്കുന്നു. 

 

trump's proposed gaza roadmap raises key concerns — from who will govern gaza to whether a palestinian state is truly possible. here are five major unanswered questions in the plan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ മുസന്ദം ​ഗവർണറേറ്റിൽ ഭൂചലനം; യുഎഇയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം

uae
  •  2 days ago
No Image

ഐഡി നഷ്ടപ്പെട്ടാലും ആശങ്ക വേണ്ട; ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്‌സസ് ചെയ്യാനുള്ള മാർ​ഗമിതാ

uae
  •  2 days ago
No Image

ഈ അവസരം പാഴാക്കരുത്: 4788 രൂപയുടെ ചാറ്റ്‌ജിപിടി ഗോ പ്ലാൻ ഇപ്പോൾ സൗജന്യമായി നേടാം: എങ്ങനെ രജിസ്റ്റർ ചെയ്യാം? അറിയേണ്ടതെല്ലാം

Tech
  •  2 days ago
No Image

ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യ ക്യാൻസലേഷൻ: റീഫണ്ട് നിയമത്തിലും വൻ മാറ്റവുമായി ഡിജിസിഎ; പ്രവാസികൾക്ക് ആശ്വാസം

uae
  •  2 days ago
No Image

തീ കത്തിപ്പടര്‍ന്ന വീട്ടില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്; അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

Saudi-arabia
  •  3 days ago
No Image

കേരള വികസനത്തിൻ്റെ ചാലകശക്തി: കിഫ്ബിക്ക് 25 വയസ്സ്; രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Kerala
  •  3 days ago
No Image

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ആറ് മരണം; റിപ്പോര്‍ട്ട്‌

National
  •  3 days ago
No Image

ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍

National
  •  3 days ago
No Image

പ്രവാസികൾക്കെതിരെ കർശന നടപടി: തൊഴിൽ നിയമലംഘനത്തിന് ബഹ്‌റൈനിൽ 18 പേർ പിടിയിൽ, 78 പേരെ നാടുകടത്തി

bahrain
  •  3 days ago
No Image

ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത് തന്നെ; വര്‍ക്കല ട്രെയിനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Kerala
  •  3 days ago


No Image

പിക്കപ്പ് വാനിൽ ഫൈബർ വള്ളം വെച്ചുകെട്ടി തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്കൊരു യാത്ര; പിക്കപ്പും, വള്ളവും പിടിച്ചെടുത്ത് 27,500 രൂപ പിഴയും ഈടാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് ഈ ദക്ഷിണേന്ത്യന്‍ നഗരം

National
  •  3 days ago
No Image

ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യതയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല

International
  •  3 days ago
No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  3 days ago