HOME
DETAILS

തന്റെയും ദേവസ്വം മന്ത്രിയുടേയും കൈകള്‍ ശുദ്ധം; സ്വര്‍ണപ്പാളി വിഷയം ചിലര്‍ സുവര്‍ണാവസരമായി ഉപയോഗിക്കുന്നു: പി.എസ് പ്രശാന്ത്

  
Web Desk
October 04 2025 | 07:10 AM

sabarimala-gold-plating-controversy-ps-prashanth-statement

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡ് മന്ത്രിയുടെയും തന്റെയും കൈകള്‍ ശുദ്ധമാണ്. അന്വേഷണം വരുന്നതില്‍ പേടിയില്ല. വിഷയം ഒരു സുവര്‍ണാവസരമായി ചിലര്‍ ഉപയോഗിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു. 

ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. പരിപാടിക്ക് ലഭിച്ച സ്വീകാര്യതയാണ് ഇതിന് പിന്നില്‍. 1998 മുതലുള്ള ദേവസ്വവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താന്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

''കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് നവീകരണത്തിന് കൊണ്ടുപോയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം കൊടുത്തുവിട്ടിട്ടില്ല. മഹസര്‍ തയ്യാറാക്കി പൊലിസ് അകമ്പടിയോടെയാണ് സ്വര്‍ണം കൊണ്ടുപോയത്. 1998 ലാണ് വിജയ് മല്യ സ്വര്‍ണം പൂശിയത്. രണ്ടു ദ്വാരപാലക ശില്‍പങ്ങള്‍ 14 പാളികളിലായി 38 കിലോ ആണ് ഉള്ളത്. അതില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം 397 ഗ്രാമാണ്. ഇതില്‍ തന്നെ 12 പാളികളാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. അതിന് 22 കിലോ തൂക്കവും 281 ഗ്രാം സ്വര്‍ണവുമാണ് ഉണ്ടായിരുന്നത്. നവീകരണത്തിനായി 10 ഗ്രാം സ്വര്‍ണം ഉപയോഗിച്ചു. കോടതി ഉത്തരവ് അനുസരിച്ച് തിരിച്ചുകൊണ്ടുവന്നു.''- പി.എസ് പ്രശാന്ത് പറഞ്ഞു. 

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായം തേടിയതിനു പിന്നിലും കാരണമുണ്ട്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ 40 വര്‍ഷത്തെ വാറണ്ടിയുണ്ട്. അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

''ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വ്യാജ ആരോപണവുമായി വന്നത്. ഇപ്പോള്‍ അദ്ദേഹം തന്നെ പെട്ടു. നാലു കിലോഗ്രാം സ്വര്‍ണം കുറഞ്ഞു എന്ന് പറഞ്ഞു എത്തിയ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാല്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ അവര്‍ ഭരിച്ചിട്ടില്ല എന്ന് തോന്നും. ദേവസ്വം ബോര്‍ഡ് മന്ത്രിയുടേത് ആണെങ്കിലും എന്റേതാണെങ്കിലും കൈകള്‍ ശുദ്ധമാണ്, സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ചെമ്പിന്റെ കാര്യത്തിലാണെങ്കിലും ഞങ്ങള്‍ക്ക് ഒരു ആശയക്കുഴപ്പവുമില്ല''-  പ്രശാന്ത് പറഞ്ഞു.

 

English Summary: Responding to the ongoing controversy over the Sabarimala gold plating project, Travancore Devaswom Board President P.S. Prashanth stated that neither he nor the Devaswom Minister has done anything wrong. "Our hands are clean, and we are not afraid of any investigation," he said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അവനാണ്: കെയ്‌ലർ നവാസ്

Football
  •  3 hours ago
No Image

മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും; ഫഹാഹീലിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസ് പിടിച്ചെടുത്തു

uae
  •  3 hours ago
No Image

ഭാര്യയുടെ മുന്നിലൂടെ വിദേശവനിതകളെ വീട്ടിലെത്തിച്ചു, ഒരാഴ്ച്ച മുന്‍പും വഴക്ക്; വിയറ്റ്‌നാം വനിത മുന്നറിയിപ്പു നല്‍കി, എന്നിട്ടും ജെസി കൊല്ലപ്പെട്ടു

crime
  •  3 hours ago
No Image

ഏകദിനത്തിലെ രോഹിത്തിന്റെ 264 റൺസിന്റെ റെക്കോർഡ് അവൻ തകർക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  3 hours ago
No Image

കുതിപ്പ് തുടർന്ന് പൊന്ന്; യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ

uae
  •  3 hours ago
No Image

പെട്രോൾ വാഹനങ്ങളുടെ കാലം കഴിയുന്നു; യുഎഇയിലെ ജനങ്ങൾക്ക് പ്രിയം ഇലക്ട്രിക് വാഹനങ്ങളെന്ന് പഠനം

uae
  •  4 hours ago
No Image

പേ വിഷബാധയേറ്റ് വീണ്ടും മരണം; പത്തനംതിട്ടയില്‍ വീട്ടമ്മ മരിച്ചു

Kerala
  •  5 hours ago
No Image

മസ്ജിദുകൾക്ക് സമീപം വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് ഷാർജ പൊലിസ്

uae
  •  5 hours ago
No Image

ചരിത്രത്തിൽ മൂന്നാമൻ; ധോണി വാഴുന്ന റെക്കോർഡ് ലിസ്റ്റിൽ രാജസ്ഥാന്റെ തുറുപ്പ്ചീട്ട്

Cricket
  •  5 hours ago
No Image

വീട്ടമ്മയുടെ കൊലപാതകത്തിനു കാരണം പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത്;  മൃതദേഹം കാറിലാക്കി കൊക്കയില്‍ തള്ളി 

Kerala
  •  5 hours ago