ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
അബൂദബി: ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കടുത്ത വേദനയും മറ്റ് പ്രശ്നങ്ങളും അനുഭവിച്ച ഒരു രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടേതാണ് വിധി.
കോടതി രേഖകൾ പ്രകാരം, ശാരീരിക, സാമ്പത്തിക, മാനസിക ദുഃഖങ്ങൾക്ക് 3,00,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഗി മെഡിക്കൽ സെന്ററിനും, ചികിത്സിച്ച ഡെന്റിസ്റ്റിനും എതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ഡെന്റൽ ഇംപ്ലാന്റ് നടപടിക്രമത്തിൽ ഉണ്ടായ ഗുരുതരമല്ലാത്ത ഒരു പിഴവാണ് പരാതിക്ക് കാരണം. ഇത് കഠിനമായ വേദനയ്ക്ക് കാരണമായി. പിന്നീട്, രോഗിയെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കി.
ഹയർ കമ്മിറ്റി ഫോർ മെഡിക്കൽ ലയബിലിറ്റിയുടെ അന്വേഷണത്തിൽ ദന്തഡോക്ടറുടെ തെറ്റ് കണ്ടെത്തി. ഡോക്ടർ നൽകിയ പരിചരണം അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നതല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
രോഗിക്കുണ്ടായ പ്രശ്നങ്ങളിൽ മെഡിക്കൽ സെന്ററും ഡെന്റിസ്റ്റും ഉത്തരവാദികളാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.
A court in Al Ain has ordered a dentist to pay 100,000 dirhams in compensation to a patient who suffered severe pain and complications due to a botched dental implant surgery. The ruling was made by the Civil, Commercial, and Administrative Claims Court
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."