HOME
DETAILS

പ്രവാസിളെ നാടുകടത്തും, കുവൈത്ത് പൗരന്മാർക്ക് തടവും പിഴയും; പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് മുന്നേ ഓർക്കുന്നത് നല്ലത്; ഇല്ലെങ്കിൽ പണി കിട്ടും

  
October 10 2025 | 13:10 PM

kuwait environmental police crackdown 4856 cases registered

കുവൈത്ത് സിറ്റി: പരിസ്ഥിതി ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി കുവൈത്ത് എൻവയോൺമെന്റൽ പൊലിസ് കഴിഞ്ഞ ആറ് മാസത്തിനിടെ രേഖപ്പെടുത്തിയത് 4,856 കേസുകൾ. അതിൽ 1,332 മിസ്ഡീമീനർ കേസുകളും ഉൾപ്പെടുന്നു. അതേസമയം, ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പ്രവാസിൾക്ക് നാടുകടത്തലോ, കുവൈത്ത് പൗരന്മാർക്ക് തടവോ പിഴയോ പോലുള്ള ശിക്ഷകളും ലഭിക്കുന്നതിന് കാരണമാകുമെന്ന് അധികൃതർ അറിയിച്ചു.

പൊതു സുരക്ഷാ മേഖലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ പൊലിസ് പൊതു, ടൂറിസ്റ്റ്, മരുഭൂമി പ്രദേശങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നതിനെതിരെ ഫീൽഡ് പരിശോധനകളും പട്രോളുകളും ശക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ അനുസരിച്ച് നിയമനടപടികൾ സ്വീകരിച്ചു.

ഈ വർഷം ജുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 2,151 പരിസ്ഥിതി നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 1,035 ഫീൽഡ് പരിശോധനകൾ നടത്തി. 347 പൊതു റിപ്പോർട്ടുകളും പരാതികളും പരിഹരിച്ചു. ഇതിലേറെയും അനുമതിയില്ലാത്ത സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടതാണ്. അതേസമയം, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും പട്രോളിംഗ് നടത്താൻ വനിതാ ഓഫീസർമാർ ഉൾപ്പെടെയുള്ള പ്രത്യേക ഫീൽഡ് ടീമുകളെ സേന വിന്യസിച്ചിട്ടുണ്ട്.

പ്രധാന റോഡുകൾ, ബീച്ചുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം കളയുന്നവർക്കോ മരുഭൂമി ഭൂമിയിൽ നേരിട്ട് തീയിട്ട് പ്രകൃതിക്ക് ഹാനി വരുത്തുന്നവർക്കോ ഒന്നുമായി സഹിഷ്ണുത കാണിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദിവസങ്ങളിൽ മരുഭൂമി പ്രദേശങ്ങളിൽ പട്രോളുകൾ കൂട്ടും, ക്യാമ്പ് ചെയ്യുന്നവരെയും നിയമങ്ങൾ പാലിക്കാത്ത റെസിഡന്റുകളെയും നിരീക്ഷിക്കാൻ; നിയമലംഘകർക്ക് കടുത്ത ശിക്ഷകൾ കാത്തിരിക്കുന്നു.

റോഡുകളിലോ ബീച്ചുകളിലോ പൊതുസ്ഥലങ്ങളിലോ മാലിന്യം തള്ളുന്നവരോടും, മരുഭൂമിയിൽ തീയിടുന്നത് പോലുള്ള പ്രകൃതിക്ക് ദേഷകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവരോടും ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ, മരുഭൂമി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കും. അഗ്നി സുരക്ഷയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളും പാലിക്കാത്ത ക്യാമ്പർമാർക്കും, താമസക്കാർക്കും കർശനമായ ശിക്ഷകൾ ലഭിക്കും അധിക‍തർ കൂട്ടിച്ചേർത്തു.

 Kuwait Environmental Police have registered 4,856 cases in the past six months for environmental violations, including 1,332 misdemeanor cases. Those found guilty may face penalties such as deportation for expatriates or imprisonment and fines for Kuwaiti citizens



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു; നടപടി സംഘപരിവാര്‍ പരാതിക്ക് പിന്നാലെ

Kerala
  •  4 hours ago
No Image

യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം

uae
  •  4 hours ago
No Image

പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ്; സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശി

Kerala
  •  4 hours ago
No Image

ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ

oman
  •  5 hours ago
No Image

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റ​ഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Kerala
  •  5 hours ago
No Image

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

Kerala
  •  5 hours ago
No Image

പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം

uae
  •  6 hours ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്

Kerala
  •  6 hours ago
No Image

ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

Kerala
  •  6 hours ago
No Image

ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&

uae
  •  6 hours ago