ദുബൈ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച തുറക്കും; സന്ദർശകർക്കായി നാല് ബസ് റൂട്ടുകൾ പുനരാരംഭിച്ച് ആർടിഎ
ദുബൈ: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി നാല് ബസ് റൂട്ടുകൾ പുനരാരംഭിക്കുന്നതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് (2025 ഒക്ടോബർ 13) ദുബൈ മീഡിയ ഓഫിസ് ഈ വിവരം പുറത്തുവിട്ടത്.
2025 ഒക്ടോബർ 15 മുതൽ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനം. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സൗകര്യപ്രദമായ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി RTA നാല് ആഡംബര ബസ് സർവിസുകൾ വീണ്ടും ആരംഭിക്കുന്നു.
ബസ് റൂട്ടുകൾ
ഗ്ലോബൽ വില്ലേജിലേക്ക് സർവിസ് നടത്തുന്ന ബസ് റൂട്ടുകൾ താഴെപ്പറയുന്നവയാണ്:
റൂട്ട് 102: റാഷിദിയ സ്റ്റേഷനിൽ നിന്ന്, ഓരോ 60 മിനിറ്റിലും സർവിസ്.
റൂട്ട് 103: യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷനിൽ നിന്ന്, ഓരോ 40 മിനിറ്റിലും സർവിസ്.
റൂട്ട് 104: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന്, ഓരോ 60 മിനിറ്റിലും സർവിസ്.
റൂട്ട് 106: മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന്, ഓരോ 60 മിനിറ്റിലും സർവിസ്.
ഇലക്ട്രിക്ക് അബ്ര സേവനങ്ങൾ
ഗ്ലോബൽ വില്ലേജിനുള്ളിൽ വിനോദസഞ്ചാരികൾക്കായി RTA ഇലക്ട്രിക്ക് അബ്ര (പരമ്പരാഗത ബോട്ട്) സേവനങ്ങളും പുനരാരംഭിക്കുന്നു. ഈ സേവനത്തിനായി രണ്ട് ഇലക്ട്രിക്ക് അബ്രകൾ ഉപയോഗിക്കും.
സീസൺ വിശദാംശങ്ങൾ
കഴിഞ്ഞ സീസണിൽ 30 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകളാണ് ഗ്ലോബൽ വില്ലേജ് പ്രദർശിപ്പിച്ചത്. ഓരോന്നും, പരമ്പരാഗത കരകൗശല വസ്തുക്കൾ, പാചകരീതികൾ, പ്രകടനങ്ങൾ, അതുല്യമായ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ദേശീയ സംസ്കാരം ഹൈലൈറ്റ് ചെയ്യുന്ന രീതിയിലായിരുന്നു ഒരുക്കിയിരുന്നത്.
അന്താരാഷ്ട്ര പവലിയനുകൾ, ലോകമെമ്പാടുമുള്ള ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ, ഷോപ്പിംഗ്, റൈഡുകൾ, തത്സമയ വിനോദം എന്നിവ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണ് ഗ്ലോബൽ വില്ലേജിൽ എത്തിയത്. ഗ്ലോബൽ വില്ലേജജിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ വർഷമായിരുന്നു ഇത്. ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുമ്പോൾ യുഎഇ നിവാസികളെല്ലാം വലിയ ആവേശത്തിലാണ്.
The Roads and Transport Authority (RTA) has announced the resumption of four luxury bus routes to Global Village, Dubai, for its 30th season, starting October 15, 2025. The routes connect major transport hubs across the city, offering convenient and comfortable travel options for visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."