HOME
DETAILS

പി.എം ശ്രീയിലെ അതൃപ്തി ദേശീയതലത്തിലേക്ക്; ഡൽഹിയിൽ ഡി. രാജ - എം.എ ബേബി കൂടിക്കാഴ്ച

  
October 25, 2025 | 9:26 AM

pm shri controversy d raja meets ma baby

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അജണ്ടയായ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിലുള്ള അതൃപ്തി ദേശീയതലത്തിലും പ്രകടമാക്കി സിപിഐ. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുകയാണ്. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. ‌

സിപിഐ ദേശീയ എക്‌സിക്യുട്ടീവ് ഡൽഹിയിൽ ചേരുന്നതിനിടെയാണ് രാജ എകെജി ഭവാനിലെത്തിയത്. എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉച്ചയ്ക്ക് 1.50ഓടെയാണ് ഡി. രാജ എകെജി സെന്ററിലെത്തിയത്. മുന്നണി മര്യാദകൾ പാലിക്കാതെയും സിപിഐയുടെ എതിർപ്പ് അവഗണിച്ചും സിപിഎം വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനമെടുത്തതിലുള്ള അതൃപ്തിയും ഡി. രാജ അറിയിക്കും. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും ഡി. രാജ യോഗത്തിന് മുൻപ് പറഞ്ഞു.

ചെന്നൈയിലായിരുന്ന എം.എ ബേബി ഇന്നാണ് ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്. ഡൽഹിയിലെത്തി മണിക്കൂറുകൾക്കുള്ളിലാണ് ഡി. രാജ എകെജി ഭവനിലേക്ക് എത്തുന്നത്. എം.എ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി. രാജ മാധ്യമങ്ങളെ കണ്ടേക്കും.

അതേസമയം, സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു. സിപിഐ പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയാണ് മന്ത്രി, ബിനോയ് വിശ്വത്തെ കണ്ടത്. ചർച്ചയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. വൈകീട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ രമ്യതയായില്ലെന്നാണ് വിവരം.

ചർച്ച ചെയ്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീപദ്ധതിയുമായി മുന്നോട്ട് പോകുമോയെന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് മൗനമായിരുന്നു മന്ത്രിയുടെ മറുപടി. കൂടിക്കാഴ്ചയിൽ മന്ത്രി ജി.ആർ അനിലും ഒപ്പമുണ്ടായിരുന്നെന്ന് ശിവൻകുട്ടി പറഞ്ഞു. ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ മന്ത്രി ബിനോയ് വിശ്വത്തിനോട് വിശദീകരിച്ചതായാണ് വിവരം.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച വിഷയം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇക്കാര്യം താൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും മന്ത്രിസഭയിൽ ഇത് ചർച്ച ചെയ്യപ്പെട്ടപ്പോൾ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 27ന് ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി അത് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  3 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  3 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  3 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  3 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  3 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  3 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  3 days ago