HOME
DETAILS

ഛത്തീസ്ഗഡില്‍ 21 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി; ആയുധങ്ങള്‍ പൊലിസിന് കൈമാറി

  
Web Desk
October 26, 2025 | 3:42 PM

21 more maoists surrender in chhattisgarh

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 21 മാവോയിസ്റ്റുകള്‍ കൂടി ആയുധം വെച്ച് കീഴടങ്ങി. സി.പി.ഐ മാവോയിസ്റ്റ് ഡിവിഷന്‍ സെക്രട്ടറി മുകേഷ്, ഒന്‍പത് ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ കാങ്കര്‍ ജില്ലയില്‍ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പൊലിസിന് കൈമാറി. മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കീഴടങ്ങല്‍. 

നാല് ഡിവിഷണല്‍ കമ്മിറ്റികളില്‍ നിന്നുള്ളവരാണ് പുതുതായി കീഴടങ്ങിയത്. സി.പി.ഐ മാവോയിസ്റ്റ് നോര്‍ത്ത് സബ് സോണല്‍ ബ്യൂറോയ്ക്ക് കീഴിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ മൂന്ന് എകെ 47 തോക്കുകളും, രണ്ട് ഇന്‍സാസ് റൈഫിളുകളും നാല് എസ്.എല്‍.ആര്‍ റൈഫിളുകളും, ആറ് 0.303 റൈഫിളുകളും, രണ്ട് സിംഗിള്‍ ഷോട്ട് റൈഫിളുകളും, ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചറും കൈമാറിയിട്ടുണ്ട്. 

നേരത്തെ ഒക്ടോബർ 17 ന് സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം രൂപേഷ് (സതീഷ്) അടക്കം 210 പേർ ബസ്‌തർ ജില്ലയിലെ ജഗ്‌ദൽപൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 153 ആയുധങ്ങളും ഇവർ പൊലീസിന് കൈമാറിയിരുന്നു. സമാനമായി ഒക്ടോബർ രണ്ടിന് ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകളും കീഴടങ്ങിയിരുന്നു. ഇവരിൽ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും ഉൾപ്പെട്ടിരുന്നു.  22 സ്ത്രീകളും കീഴടങ്ങിയ സംഘത്തിൽ ഉൾപ്പെടുന്നു. മാവോയിസ്റ്റ് സംഘടനയിലെ ഉന്നത നേതാക്കൾ, കമാൻഡർമാർ, പ്രാദേശിക ഭരണ വിഭാഗങ്ങളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ വിവിധ തലങ്ങളിലുള്ളവരാണ് കീഴടങ്ങിയത്.

സംസ്ഥാന സർക്കാരിന്റെ 'പുന മാർഗം' പദ്ധതിയുടെ ഭാഗമായാണ് മാവോയിസ്റ്റുകളുടെ കൂട്ടത്തോടെയുള്ള കീഴടങ്ങൽ. ഇത് 'പുനർജന്മത്തിലേക്കുള്ള പാത' എന്ന അർത്ഥത്തിലാണ് അറിയപ്പെടുന്നത്. കീഴടങ്ങിയ ഓരോരുത്തർക്കും സാധാരണ ജീവിതത്തിലേക്ക് തിരികെവരാൻ സഹായമായി 50,000 രൂപയുടെ ചെക്ക് സർക്കാർ കൈമാറി.

In Chhattisgarh, 21 Maoists surrendered to authorities, handing over their weapons.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർക്കായി തെരച്ചിൽ, അതിക്രമം ഡൽഹിയിൽ

National
  •  3 hours ago
No Image

'ഒരു റയൽ മാഡ്രിഡ് കളിക്കാരനായിരുന്നെങ്കിൽ 2023-ലെ ബാലൺ ഡി'ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് പകരം അവന് ലഭിക്കുമായിരുന്നു'; ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ

Football
  •  3 hours ago
No Image

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന വാർത്താസമ്മേളനം നാളെ; രാജ്യവ്യാപക എസ്‌ഐആർ തീയതി പ്രഖ്യാപിച്ചേക്കും

National
  •  3 hours ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കുമെന്ന സൂചന നൽകി സഊദി ഉന്നത ഉദ്യോ​ഗസ്ഥൻ: ആരാണ് തുർക്കി അൽ-ഷെയ്ഖ്; ഓൾഡ് ട്രാഫോർഡിലേക്ക് ഉറ്റുനോക്കി ലോകം

Saudi-arabia
  •  4 hours ago
No Image

യുവതിയുടെ മൃതദേഹം പൊലിസ് സ്റ്റേഷന് സമീപത്ത്; കൊലപാതകം ദൃശ്യം സിസിടിവിയിൽ, കാമുകനായി തെരച്ചിൽ

crime
  •  4 hours ago
No Image

'അദ്ദേഹം ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്'; ശ്രേയസ് അയ്യർക്ക് മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ വമ്പൻ പ്രശംസ

Cricket
  •  4 hours ago
No Image

ആശങ്കയിലായി യുഎഇയിലെ കേരള സിലബസ് വിദ്യാര്‍ഥികള്‍; അധ്യയനം ആരംഭിച്ച് 7 മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ എത്തിയില്ല

uae
  •  4 hours ago
No Image

'നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും'; മമ്മൂട്ടിക്കും മോഹൻലാലിനും കമൽഹാസനും കത്ത്; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് ആശാ വർക്കേഴ്സ്

Kerala
  •  5 hours ago
No Image

വിപിഎൻ ഉപയോ​ഗത്തിൽ യുഎഇ ബഹുദൂരം മുന്നിൽ; രാജ്യത്ത് ഇത് നിയമവിരുദ്ധമോ?

uae
  •  5 hours ago
No Image

കൊച്ചു കുഞ്ഞിന് മുന്നിൽ ഇട്ട് തീവ്ര ശബ്ദമുള്ള പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത വീട്ടുകാർക്ക് മ‍ർദ്ദനം, സ്ത്രീകൾക്ക് പീഡനം; അറസ്റ്റ്

crime
  •  5 hours ago