HOME
DETAILS

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

  
Web Desk
October 27, 2025 | 2:27 AM

pm shri controversy cpi hardens stand executive meeting in alappuzha today

ആലപ്പുഴ: പിഎം ശ്രീ പദ്ധതി സംബന്ധിച്ച നിലപാട് തീരുമാനിക്കാൻ നിർണ്ണായകമായ സിപിഐ എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യം വിദ്യാഭ്യാസ വകുപ്പും സിപിഎമ്മും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാനായി സിപിഎം സമവായ നീക്കങ്ങൾ ഊർജ്ജിതമാക്കി.

രാവിലെ അടിയന്തരമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിലവിലെ സാഹചര്യം വിലയിരുത്തും. സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ യോഗത്തിൽ ചർച്ചയാകും. വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ഇന്ന് ആലപ്പുഴയിലെത്തുന്നുണ്ട്. മുഖ്യമന്ത്രി ഇന്ന് ബിനോയ് വിശ്വത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു.

മന്ത്രിസഭയെ നോക്കുകുത്തിയാക്കി, മുന്നണി മര്യാദകൾ ലംഘിച്ച് ചർച്ച ചെയ്യാതെയാണ് പിഎം ശ്രീ കരാർ ഒപ്പിട്ടതെന്നാണ് സിപിഐയുടെ വിലയിരുത്തൽ. മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിക്കുക, രാജിവെപ്പിക്കുക തുടങ്ങിയ കടുത്ത നിർദ്ദേശങ്ങളാണ് കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് സാധ്യതയെങ്കിലും പാർട്ടി മുന്നണി വിടില്ല.

പിഎം ശ്രീ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമവായ സാധ്യതകൾ തേടി സിപിഎം ഇന്ന് തിരുവനന്തപുരത്ത് അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് സിപിഎം ശ്രമം.

 

 

The PM SHRI controversy is an internal dispute within Kerala's ruling Left Democratic Front (LDF) coalition, primarily between the CPI(M) (Communist Party of India (Marxist)) and the CPI (Communist Party of India).

The core of the issue is the LDF government's decision, led by the CPI(M)'s General Education Minister, to sign a Memorandum of Understanding (MoU) with the Central Government for the PM Schools for Rising India (PM-SHRI) scheme



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE traffic alert: ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗപരിധി കുറച്ചു; ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വി.എസ്.എല്‍ ഇന്ന് മുതല്‍

uae
  •  3 hours ago
No Image

പെരിന്തൽമണ്ണയിൽ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ

Kerala
  •  3 hours ago
No Image

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Kerala
  •  4 hours ago
No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  11 hours ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  11 hours ago
No Image

വിദ്വേഷ പ്രസംഗം; കര്‍ണാടകയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെതിരെ കേസ് 

National
  •  11 hours ago
No Image

ചിറക് വിടർത്തി റിയാദ് എയർ: ആദ്യ വിമാനം ലണ്ടനിലേക്ക്; 2030-ഓടെ 100 ലക്ഷ്യസ്ഥാനങ്ങൾ

uae
  •  12 hours ago
No Image

'എന്നെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരന് കൂടുതൽ അവസരങ്ങൾ ലഭിക്കണം'; പുറത്താക്കുന്നതിന് മുമ്പ് സെലക്ടർമാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  12 hours ago