HOME
DETAILS

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് എല്ലാം ആലോചിച്ച്; എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വി.ശിവന്‍ കുട്ടി 

  
Web Desk
October 30, 2025 | 6:05 AM

pm shri scheme decision was well considered protests by aiyf and aisf went overboard says v shivankutty

കൊല്ലം: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരായ എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രതിഷേധം അതിരുകടന്നെന്ന് ശിവന്‍ കുട്ടി കുറ്റപ്പെടുത്തി. എല്ലാം ആലോചിച്ചിട്ടാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഒപ്പിട്ട ശേഷം മരവിപ്പിക്കുന്നത് പ്രയോഗികമാണോ. ഫണ്ട് വാങ്ങിയ ശേഷം പദ്ധതി നടപ്പാക്കാതിരിക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്ന് പറഞ്ഞ ശിവന്‍ കുട്ടി മന്ത്രി ഇടപെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പി.എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ഈയിടെ ശിവന്‍കുട്ടി പറഞ്ഞിരുന്നു. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠ വേണ്ടതില്ലെന്നുമാണ് അന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 

''നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിര്‍ക്കും. പിഎം ശ്രീ എന്നത് കേരളത്തിലെ സ്‌കൂളുകള്‍ക്ക് അനിവാര്യമായ സംഗതിയല്ല. എന്നാല്‍ 47 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന വിഷയമാണ്. വിദ്യാര്‍ഥികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതിയില്‍ പെട്ടവര്‍ക്കും അര്‍ഹമായ 1500 കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവര്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ല'' എന്നായിരുന്നു അന്ന് മന്ത്രി നല്‍കിയ വിശദീകരണം.

 

kerala education minister v shivankutty stated that the decision to sign the pm shri scheme was taken after thorough consideration. he criticized the aiyf and aisf protests, saying they were excessive and unnecessary. the minister emphasized that the government acted in the best interest of the state’s education sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന് 50 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാൻ സാധിക്കും: വാർണർ

Cricket
  •  2 hours ago
No Image

ആഭിചാരത്തിന്റെ പേരില്‍ ക്രൂരത; ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്

Kerala
  •  2 hours ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് 2025: സൗജന്യ വർക്ക്ഔട്ടുകൾക്കായി രജിസ്റ്റർ ചെയ്യാം; യോഗ, ബോക്സിംഗ് തുടങ്ങി നിരവധി ആക്ടിവിറ്റികൾ

uae
  •  3 hours ago
No Image

കാഞ്ചീപുരത്ത് കൊറിയര്‍ വാഹനം തടഞ്ഞ് 4.5 കോടി കവര്‍ച്ച നടത്തിയ അഞ്ച് മലയാളികള്‍ അറസ്റ്റില്‍, 12 പേര്‍ക്കായി തെരച്ചില്‍

National
  •  3 hours ago
No Image

എന്തുകൊണ്ട് ഗില്ലിന് ഓപ്പണിങ് സ്ഥാനം നൽകി? മറുപടിയുമായി സഞ്ജു സാംസൺ

Cricket
  •  3 hours ago
No Image

പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടം: അൽ-ജഹ്‌റ നേച്ചർ റിസർവ് നവംബർ 9ന് വീണ്ടും തുറക്കും

Kuwait
  •  3 hours ago
No Image

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വീണ്ടും വന്‍ ഇടിവ്, പവന് കുറഞ്ഞത് 1400 രൂപ/ kerala gold rate

Business
  •  4 hours ago
No Image

ഷീറ്റ്, ഓട് റൂഫിങ്ങിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; 100 ച. മീറ്റര്‍ വീടുകള്‍ക്ക് ദൂരപരിധി ഒരു മീറ്റര്‍ മതി

Kerala
  •  4 hours ago
No Image

ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; എതിരാളികൾ കങ്കാരുപ്പട

Cricket
  •  4 hours ago
No Image

'മറ്റു രാജ്യങ്ങളുടെ നീക്കങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു' റഷ്യക്ക് പിന്നാലെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ യു.എസ്; ഉടന്‍ പരീക്ഷണത്തിനൊരുങ്ങാന്‍ യുദ്ധകാര്യവകുപ്പിന് ട്രംപിന്റെ നിര്‍ദ്ദേശം

International
  •  4 hours ago