പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടം: അൽ-ജഹ്‌റ നേച്ചർ റിസർവ് നവംബർ 9ന് വീണ്ടും തുറക്കും
കുവൈത്ത് സിറ്റി: എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (EPA) പ്രഖ്യാപിച്ചത് പ്രകാരം, അൽ-ജഹ്‌റ നേച്ചർ റിസർവ് നവംബർ 9-ന് സന്ദർശകർക്കായി വീണ്ടും തുറക്കും. ഇതുവഴി അൽ-ജഹ്‌റ നേച്ചർ റിസർവിന്റെ പാരിസ്ഥിതിക വൈവിധ്യം ആസ്വദിക്കാനും, അവിടെ സംരക്ഷിക്കപ്പെടുന്ന വിവിധയിനം പക്ഷികളെയും വന്യജീവികളെയും നിരീക്ഷിക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും. കുവൈത്ത് ഉൾക്കടലിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ റിസർവ്, ദേശാടനപ്പക്ഷികളുടെയും തദ്ദേശീയ ഇനങ്ങളുടെയും ആവാസ കേന്ദ്രമായതിനാൽ, പ്രകൃതി സ്നേഹികൾക്കും, ഫോട്ടോഗ്രാഫർമാർക്കും, പരിസ്ഥിതി പ്രവർത്തകർക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണിത്.
ഒരാൾക്ക് 2 ദിനാർ (KD) ആയിരിക്കും പ്രവേശന ഫീസെന്ന് EPA വക്താവും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറുമായ ഷൈഖ അൽ-ഇബ്രാഹിം നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു കുടുംബത്തിന് 10 ദിനാർ നിരക്കിൽ ഒരു നിരീക്ഷണ കേന്ദ്രം (observatory) ബുക്ക് ചെയ്യാം. ഇത് റിസർവ് പര്യവേക്ഷണം ചെയ്യാനും പ്രത്യേക നിരീക്ഷണ പോയിന്റുകൾ ഉപയോഗിക്കാനും സന്ദർശകർക്ക് സാധിക്കും.
പ്രവേശനത്തിനായി, അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രവേശന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അല്ലെങ്കിൽ, കെ-നെറ്റ് വഴി റിസർവിൽ നേരിട്ട് പണമടയ്ക്കാം അദ്ദേഹം കൂട്ടിച്ചർത്തു.
കുവൈത്തിന്റെ ആദ്യകാല സംരക്ഷിത കേന്ദ്രങ്ങളിൽ ഒന്നാണ് 1987-ൽ സ്ഥാപിക്കപ്പെട്ട അൽ-ജഹ്‌റ റിസർവ്. റിസർവിലെ തനതായ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനുമായി കാലാകാലങ്ങലിൽ വിപുലമായ പാരിസ്ഥിതിക പുനരധിവാസത്തിന് റിസർവ് വിധേയമായിട്ടുണ്ട്.
The Environment Public Authority (EPA) has announced that the Al-Jahra Nature Reserve will reopen to visitors on November 9, offering a unique opportunity to explore its rich environmental diversity and observe a wide variety of birds and wildlife.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."