ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതിയും മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മുരാരി ബാബു രാവിലെ റാന്നി കോടതിയിൽ ഹാജരാവും. കട്ടിളപാളി തട്ടിയ കേസിലും മുരാരി ബാബുവിന്റെ പേരിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും. കട്ടിളപാളി തട്ടിയ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഇതിനുശേഷമായിരിക്കും സന്നിധാനത്ത് എത്തിച്ചിട്ടുള്ള തെളിവെടുപ്പ് നടക്കുക. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുള്ളത്. ഗോവർദ്ധൻ, നരേഷ് തുടങ്ങിയ ആളുകളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സ്വർണ്ണപ്പാളികൾ ചെമ്പു പാളികൾ എന്ന് രേഖപ്പെടുത്തിയതിന്റെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ നടന്നത്. അതേസമയം നേരത്തെ തന്നെ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർച്ച നടത്തിയ സ്വർണ്ണത്തിന് തത്തുല്യമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."