ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ
പട്ന: ബിഹാർ നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഇന്ന് ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാരാണ് പോളിങ് സ്റ്റേഷനിലെത്തുക. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് പോളിംഗ്. ദില്ലി സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിനായി 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും.
അതേസമയം കുറ്റമറ്റ രീതിയില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനായി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാല്‍ വിവിധ ഇടങ്ങളില്‍ നിന്ന് വോട്ട് തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നു. ബിജെപി നേതാക്കളും, അണികളും ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്‌തെന്ന റിപ്പോര്‍ട്ട് തെളിവ് സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടു. സമസ്തിപൂർ ജില്ലയിൽ റോഡരികിൽ വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ (എആർഒ) സസ്‌പെൻഡ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്തതായി കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ആർജെഡി ആണ് സമസ്തിപൂരിലെ സറൈരഞ്ജൻ നിയമസഭാ മണ്ഡലത്തിലെ കെഎസ്ആർ കോളേജിന് സമീപമുള്ള റോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയത്.
the final phase of voting for the bihar assembly elections is today. polling is taking place in 122 constituencies across 20 districts. around 37 million voters are expected to cast their votes at polling stations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."