പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് തൃശ്ശൂരിൽ നിന്ന് അറസ്റ്റിലായി. വിതുര മുളയ്ക്കോട്ടുകര സ്വദേശിയായ മുഹമ്മദ് ആസിഫ് (21) ആണ് പൊലിസിന്റെ പിടിയിലായത്.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി മുഹമ്മദ് ആസിഫ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പൊലിസ് പറയുന്നു.പീഡനത്തിനുശേഷം പ്രതി പെൺകുട്ടിയെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.വൈകുന്നേരം വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് വിതുര പൊലിസിൽ പരാതി നൽകുകയുമായിരുന്നു.സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ (POCSO) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം
ഒളിവിലായിരുന്ന പ്രതിയെ പൊലിസ് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ആസിഫ് വിതുര പൊലിസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.നിരവധി പെൺകുട്ടികളോട് സമാനമായ രീതിയിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും, എന്നാൽ ഭയം കാരണം പലരും പരാതി നൽകിയിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."