HOME
DETAILS

നാല് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്‌റാഈലിന് കൈമാറി

  
Web Desk
November 26, 2025 | 1:58 AM

israel continues its attacks in gaza violating the ceasefire in the past 24 hours israel has killed four palestinians

ഗസ്സ: വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ നാലു ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയുടെ വടക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ പല സമയത്തായി പീരങ്കിയാക്രമണങ്ങള്‍, വ്യോമാക്രമണങ്ങള്‍, ഹെലികോപ്റ്റര്‍ ആക്രമണങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇത് ദിവസം മുഴുവന്‍ തുടര്‍ന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. മറ്റൊരു സംഭവത്തില്‍ വടക്കന്‍ ഗസ്സയില്‍ സൈന്യം ഉപേക്ഷിച്ച ആയുധങ്ങള്‍ പൊട്ടിത്തെറിച്ചാണ് ഫലസ്തീന്‍ ബാലന്‍ മരിച്ചത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും സംഘം അറിയിച്ചു.

അതിനിടെ സെന്‍ട്രല്‍ ഗാസ്സയില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പൊലിസും റെഡ് ക്രോസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷമുള്ള ഒന്നരമാസത്തിനിടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 582 ആയി. എന്നാല്‍ ഇപ്പോഴും പതിനായിരത്തോളം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ എങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതിനിടെ, 2023 ഒക്ടോബറില്‍ ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനിടെ ബന്ദിയായി പിടികൂടിയവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ഇസ്‌റാഈലിന് കൈമാറിയിട്ടുണ്ട്.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിനായുള്ള ശ്രമത്തിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടിയാണ് കൈമാറാനുള്ളത്. ഓരോ തടവുകാരന്റെയും മൃതദേഹത്തിന് പകരമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ തിരികെനല്‍കണം.

israel continues its attacks in gaza, violating the ceasefire. in the past 24 hours, israel has killed four palestinians



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  15 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  15 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  15 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  15 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  15 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  15 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  15 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  15 days ago
No Image

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

National
  •  15 days ago
No Image

പാർക്കിംഗ് ഏരിയയിൽ 'ഓഫീസ്'; ലോകത്തെ അമ്പരപ്പിച്ച് യുഎഇ മന്ത്രിയുടെ ലാളിത്യം! വീഡിയോ വൈറൽ

uae
  •  15 days ago