HOME
DETAILS

നാല് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്‌റാഈലിന് കൈമാറി

  
November 26, 2025 | 1:58 AM

israel continues its attacks in gaza violating the ceasefire in the past 24 hours israel has killed four palestinians

ഗസ്സ: വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ നാലു ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയുടെ വടക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ പല സമയത്തായി പീരങ്കിയാക്രമണങ്ങള്‍, വ്യോമാക്രമണങ്ങള്‍, ഹെലികോപ്റ്റര്‍ ആക്രമണങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇത് ദിവസം മുഴുവന്‍ തുടര്‍ന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. മറ്റൊരു സംഭവത്തില്‍ വടക്കന്‍ ഗസ്സയില്‍ സൈന്യം ഉപേക്ഷിച്ച ആയുധങ്ങള്‍ പൊട്ടിത്തെറിച്ചാണ് ഫലസ്തീന്‍ ബാലന്‍ മരിച്ചത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും സംഘം അറിയിച്ചു.

അതിനിടെ സെന്‍ട്രല്‍ ഗാസ്സയില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പൊലിസും റെഡ് ക്രോസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷമുള്ള ഒന്നരമാസത്തിനിടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 582 ആയി. എന്നാല്‍ ഇപ്പോഴും പതിനായിരത്തോളം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ എങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതിനിടെ, 2023 ഒക്ടോബറില്‍ ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനിടെ ബന്ദിയായി പിടികൂടിയവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ഇസ്‌റാഈലിന് കൈമാറിയിട്ടുണ്ട്.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിനായുള്ള ശ്രമത്തിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടിയാണ് കൈമാറാനുള്ളത്. ഓരോ തടവുകാരന്റെയും മൃതദേഹത്തിന് പകരമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ തിരികെനല്‍കണം.

israel continues its attacks in gaza, violating the ceasefire. in the past 24 hours, israel has killed four palestinians



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  17 minutes ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനകളായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  26 minutes ago
No Image

കാനഡയിൽ സ്ഥിര താമസം ലക്ഷ്യം വെക്കുന്നവർക്ക് ആശ്വാസം; പൗരത്വ നിയമങ്ങളിലെ മാറ്റം ഇന്ത്യക്കാർക്ക് അനുകൂലം

International
  •  30 minutes ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  43 minutes ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  8 hours ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  8 hours ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  9 hours ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  9 hours ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  9 hours ago