HOME
DETAILS

പ്രവേശനം നേടിയ വിദ്യാർഥികളിൽ 90 ശതമാനവും മുസ്‌ലിംകൾ; തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് വൈഷ്‌ണോദേവി മെഡിക്കൽ കോളജിലെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി

  
Web Desk
January 07, 2026 | 5:23 PM

90 percent admitted students were muslims course approval revoked at vaishno devi medical college after protests

ന്യൂഡൽഹി: ജമ്മുവിലെ ശ്രീമാതാ വൈഷ്‌ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിലെ ആദ്യ ബാച്ചിലെ വിദ്യാർഥികളിൽ കൂടുതലും മുസ്‌ലിംകൾ ആയതിനെത്തുടർന്ന് പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദികൾ സമരം നടത്തിവരുന്നതിനിടെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി. പ്രവേശനം നേടിയ വിദ്യാർഥികൾക്ക് കേന്ദ്ര ഭരണപ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കുമെന്ന് ചൊവ്വാഴ്ച രാത്രി ഇറക്കിയ ഉത്തരവിൽ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) പറഞ്ഞു.

അടുത്തിടെ തുടങ്ങിയ ജമ്മു ഡിവിഷനിൽപ്പെട്ട കതറയിലെ മെഡിക്കൽ കേളജിലെ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 50 വിദ്യാർഥികളിൽ 45 പേരും (90%) മുസ്‌ലിംകളായതോടെ ഹിന്ദുത്വവാദികൾ സമരം നടത്തിവരികയായിരുന്നു. ജമ്മു കശ്മീർ ബോർഡ് ഓഫ് പ്രൊഫഷണൽ എൻട്രൻസ് എക്‌സാമിനേഷൻസ് തയാറാക്കിയ 50 പേരുടെ റാങ്ക് പട്ടികപ്രകാരമായിരുന്നു പ്രവേശന നടപടികൾ. പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി ഹിന്ദുത്വ സംഘടനകൾ കാംപസിന് മുന്നിൽ സമരം നടത്തിവരുന്നതിനിടെയാണ് എൻ.എം.സിയുടെ നടപടി. അക്രമികൾ കാംപസിലേക്ക് ഇരച്ചുകയറുകയും ക്ഷേത്ര ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ കോലം കത്തിക്കുകയും ചെയ്തു. മുസ്‌ലിം വിദ്യാർഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തു. 

ക്ലിനിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തതയും മതിയായ അധ്യാപകരുടെ അഭാവവും പരിഗണിച്ചാണ് കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കുന്നതെന്നാണ് കമ്മിഷൻ പറയുന്നത്. അതേസമയം, കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമാണെന്നും ശീതകാല അവധിയായതിനാൽ അധ്യാപകർ അവധിയിലായിരുന്ന സമയത്താണ് പരിശോധന നടത്തിയതെന്നും കോളജ് അധികൃതർ ചൂണ്ടിക്കാട്ടി. 

പരിശോധനയ്ക്ക് 15 മിനിറ്റ് മുമ്പ് മാത്രമാണ് വിവരം ലഭിച്ചത്. അവധിയിലായിരുന്ന അധ്യാപകരെ തിരിച്ചുവിളിക്കാൻ സമയം നൽകിയില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അധികൃതർ ആരോപിച്ചു. സെപ്റ്റംബറിൽ വിദഗ്ധ സംഘം കൃത്യമായ പരിശോധന നടത്തി തൃപ്തികരമെന്ന് കണ്ട ശേഷമാണ് അനുമതി നൽകിയത് എന്നിരിക്കെ, മാസങ്ങൾക്കുള്ളിൽ അനുമതി റദ്ദാക്കിയത് ദുരൂഹമാണെന്നും അധികൃതർ പറഞ്ഞു. സാധാരണ പ്രവേശനത്തിൽ പോരായ്മകൾ കണ്ടെത്തിയാൽ അത് പരിഹരിക്കാൻ സമയം നൽകാറാണ് എൻ.എം.സിയുടെ പതിവ്. എന്നാൽ ഇവിടെ നേരിട്ട് കോഴ്‌സിന്റെ അനുമതി റദ്ദാക്കുകയായിരുന്നു.

the approval of a course at vaishno devi medical college was revoked after protests by hardline hindu groups, citing that 90 percent of admitted students were muslims.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലതേഷ് വധക്കേസ്: ഏഴ് ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

Kerala
  •  12 hours ago
No Image

കൈക്കൂലി ആരോപണം: ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കി

Kerala
  •  12 hours ago
No Image

ഒരു ഭാഗത്ത് മൈനസ് 60 വരെയുള്ള മരവിക്കുന്ന തണുപ്പ്; ചിലയിടങ്ങളില്‍ 40 ഡിഗ്രി വരെ ചൂടും; ഈ ജനുവരിയില്‍ ലോകത്ത് ഏറ്റവുമധികം തണുപ്പും ചൂടുമുള്ള സ്ഥലങ്ങള്‍ ഇവയാണ്

Trending
  •  12 hours ago
No Image

'ഉച്ചയ്ക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'; സംസ്ഥാനത്തെ കോടതികളിൽ ചാവേർ ബോംബ് ഭീഷണി

Kerala
  •  13 hours ago
No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  14 hours ago
No Image

ലതേഷ് വധം: ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  14 hours ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  14 hours ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  14 hours ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  14 hours ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  14 hours ago