HOME
DETAILS

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

  
Web Desk
January 13, 2026 | 3:06 AM

Bahrain declared 2026 the Year of Isa Al Kabir

മനാമ: ആധുനിക ബഹ്‌റൈന്റെ ശില്പിയും മുൻ ഭരണാധികാരിയുമായ ശൈഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ സ്മരണാർത്ഥം 2026-നെ 'ഈസ അൽ കബീർ വർഷമായി' പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

1869 മുതൽ 1932 വരെ ബഹ്‌റൈൻ ഭരിച്ചിരുന്ന ശൈഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ ഭരണനേട്ടങ്ങളെയും രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കിനെയും ആദരിക്കുന്നതിനാണ് ഈ തീരുമാനം. സഖീർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.

ആധുനിക ബഹ്‌റൈന്റെ ശില്പി

ബഹ്‌റൈന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിലും നിയമ-സിവിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഈസ ബിൻ അലി അൽ ഖലീഫ. രാഷ്ട്രീയ, ഭരണ, സാമൂഹിക മേഖലകളിൽ ആധുനികവൽക്കരണം കൊണ്ടുവന്നതും സ്ഥാപനപരമായ ഭരണം, സുരക്ഷ, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്ക് അടിത്തറ പാകിയതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങൾ:

ഗൾഫ് മേഖലയിലെ ആദ്യ മുനിസിപ്പാലിറ്റി സ്ഥാപിച്ചത് അദ്ദേഹം ആണ്. മനാമയിൽ രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫീസ് തുറന്നു. ആദ്യ ആശുപത്രിയുടെ നിർമ്മാണം, ക്വാറന്റൈൻ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളുടെ തുടക്കവും അക്കാലത്ത് ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഔദ്യോഗിക വിദ്യാഭ്യാസ രീതിയും സ്‌കൂളുകളും ആരംഭിച്ചു. കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ, കൃഷി, ജലസേചന കൗൺസിലുകൾ എന്നിവയുടെ രൂപീകരണം. സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും നൽകിയ ശക്തമായ പിന്തുണയുടെ പേരിലും അദ്ദേഹം അറിയപ്പെട്ടു.

ആധുനിക ബഹ്‌റൈന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട ഭരണാധികാരിയോടുള്ള ആദരസൂചകമായി 2026-ൽ വിപുലമായ പരിപാടികളാണ് രാജ്യം വിഭാവനം ചെയ്യുന്നത്.

The year 2026 has been declared the ‘Year of Isa Al Kabir’ in memory of His Highness Isa bin Ali Al Khalifa, the ruler of Bahrain and its dependent states from 1869 to 1932 and the founder of the modern state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  15 days ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  15 days ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  15 days ago
No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  15 days ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  15 days ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  15 days ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  15 days ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  15 days ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  15 days ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  15 days ago