HOME
DETAILS

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

  
Web Desk
January 13, 2026 | 3:06 AM

Bahrain declared 2026 the Year of Isa Al Kabir

മനാമ: ആധുനിക ബഹ്‌റൈന്റെ ശില്പിയും മുൻ ഭരണാധികാരിയുമായ ശൈഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ സ്മരണാർത്ഥം 2026-നെ 'ഈസ അൽ കബീർ വർഷമായി' പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

1869 മുതൽ 1932 വരെ ബഹ്‌റൈൻ ഭരിച്ചിരുന്ന ശൈഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ ഭരണനേട്ടങ്ങളെയും രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കിനെയും ആദരിക്കുന്നതിനാണ് ഈ തീരുമാനം. സഖീർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.

ആധുനിക ബഹ്‌റൈന്റെ ശില്പി

ബഹ്‌റൈന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിലും നിയമ-സിവിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഈസ ബിൻ അലി അൽ ഖലീഫ. രാഷ്ട്രീയ, ഭരണ, സാമൂഹിക മേഖലകളിൽ ആധുനികവൽക്കരണം കൊണ്ടുവന്നതും സ്ഥാപനപരമായ ഭരണം, സുരക്ഷ, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്ക് അടിത്തറ പാകിയതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങൾ:

ഗൾഫ് മേഖലയിലെ ആദ്യ മുനിസിപ്പാലിറ്റി സ്ഥാപിച്ചത് അദ്ദേഹം ആണ്. മനാമയിൽ രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫീസ് തുറന്നു. ആദ്യ ആശുപത്രിയുടെ നിർമ്മാണം, ക്വാറന്റൈൻ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളുടെ തുടക്കവും അക്കാലത്ത് ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഔദ്യോഗിക വിദ്യാഭ്യാസ രീതിയും സ്‌കൂളുകളും ആരംഭിച്ചു. കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ, കൃഷി, ജലസേചന കൗൺസിലുകൾ എന്നിവയുടെ രൂപീകരണം. സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും നൽകിയ ശക്തമായ പിന്തുണയുടെ പേരിലും അദ്ദേഹം അറിയപ്പെട്ടു.

ആധുനിക ബഹ്‌റൈന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട ഭരണാധികാരിയോടുള്ള ആദരസൂചകമായി 2026-ൽ വിപുലമായ പരിപാടികളാണ് രാജ്യം വിഭാവനം ചെയ്യുന്നത്.

The year 2026 has been declared the ‘Year of Isa Al Kabir’ in memory of His Highness Isa bin Ali Al Khalifa, the ruler of Bahrain and its dependent states from 1869 to 1932 and the founder of the modern state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  9 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  9 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  9 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  9 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  9 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  9 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  9 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  9 days ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  9 days ago