HOME
DETAILS

ഐഷ പോറ്റി വർഗ വഞ്ചന ചെയ്തു, സ്ഥാനമാനങ്ങളിലുള്ള ആർത്തി മനുഷ്യനെ വഷളാക്കും; കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മേഴ്സിക്കുട്ടിയമ്മ

  
Web Desk
January 13, 2026 | 10:01 AM

cpm leader mercykutty amma response on aisha potty congress entry

തിരുവനന്തപുരം: കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ. പാർട്ടി എല്ലാം അവർക്ക് നൽകി. പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവും അവർക്ക് ഇല്ല. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത് എന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഐഷ പോറ്റി കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. കോൺഗ്രസിന്റെ സമര വേദിയിൽ എത്തിയാണ് അവർ പാർട്ടിയിലേക്ക് മാറിയ കാര്യം പ്രഖ്യാപിച്ചത്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മൂന്ന് തവണ എംഎൽഎ അങ്ങനെ എല്ലാ സ്ഥാനങ്ങളും ഐഷ പോറ്റിക്ക് പാർട്ടി നൽകി എന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാൻ പാർട്ടി വിടുന്നു എന്നാണ് അവർ പറഞ്ഞത്.  അങ്ങനെ ആണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുകയെന്നും അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും അവർ ചോദിച്ചു. ഐഷാ പോറ്റി വർഗ വഞ്ചന ചെയ്തിരിക്കുകയാണ്. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും അവർ പറഞ്ഞു.

അതേസമയം, കോൺഗ്രസ് വേദിയിലെത്തിയെ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാൾ നൽകി സ്വീകരിച്ചു.  കെ.സി വേണുഗോപാൽ അംഗത്വം നൽകി. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മൂന്ന് തവണ എംഎൽഎയുമായിരുന്നു ഐഷ പോറ്റി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധത്തിനാണ് ഐഷ പോറ്റി ഇന്ന് തിരശീലയിട്ടത്. 

സിപിഎം പാർട്ടി സന്തോഷം നൽകിയത് പോലെ ദുഖവും നൽകിയെന്ന് ഐഷ പോറ്റി പറഞ്ഞു. സൈബർ ആക്രമണം ഉണ്ടായേക്കും. എന്നാൽ ആക്രമണങ്ങളെ ഭയക്കുന്നില്ല. ആക്രമണങ്ങൾ കൂടുതൽ ശക്തയാക്കും. വർഗ വഞ്ചകി എന്ന് വിളിക്കപ്പെട്ടേക്കാം എന്നും അവർ പറഞ്ഞു. മനുഷ്യരോട് സ്നേഹത്തോട് പെരുമാറണമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു ഐഷ പോറ്റി. പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു.  പാർട്ടി ചുമതലകളിൽ നിന്നും പൂർണമായും പിൻവാങ്ങിയിരിക്കെയാണ് പുതിയ പാർട്ടിയിലേക്കുള്ള പ്രവേശനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചതും പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും ഇവരെ സിപിഎം തഴഞ്ഞു. പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടതോടെയാണ് ഐഷ പോറ്റി പാർട്ടി വിടുന്നതിലേക്ക് എത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  9 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  9 days ago
No Image

ശതാബ്ദി നിറവിൽ, നാളെ മുതല്‍ അഞ്ചുനാള്‍ കുണിയ

samastha-centenary
  •  9 days ago
No Image

മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files

International
  •  9 days ago
No Image

175 കോടിയുടെ അഴിമതി: ചൈനയിൽ മുൻ നിയമമന്ത്രിക്ക് ജീവപര്യന്തം; സിറ്റിങ് മന്ത്രിക്കെതിരെയും നടപടി

International
  •  9 days ago
No Image

ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും

samastha-centenary
  •  9 days ago
No Image

കേന്ദ്ര ബജറ്റ്: സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ മൂല്യപരിധി എടുത്തുകളഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍

uae
  •  9 days ago
No Image

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' കളക്ഷന്‍ വിപണിയിലിറക്കി

uae
  •  9 days ago
No Image

ചിന്ദ്വാര കൂട്ടക്കൊല: 'പേഡ'യിൽ കലർത്തിയത് മാരകമായ ആഴ്സെനിക്; ഭർതൃവീട്ടുകാർ പിടിയിൽ

National
  •  9 days ago
No Image

സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത

National
  •  9 days ago