HOME
DETAILS

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

  
April 03, 2026 | 3:56 AM

doctor attacked in malappuram gynecologist dr sini jaleel assaulted over medical negligence allegations

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിൽ വെച്ച് ഒരു സംഘം സ്ത്രീകൾ മർദ്ദിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ആരോഗ്യ മേഖലയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് സ്ത്രീകൾക്കെതിരെ പൊലിസ് കേസെടുത്തു.

ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് യുവതി മരണപ്പെട്ടതോടെ ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

സംഭവം ഇങ്ങനെ; 

ഡോക്ടർ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ഡോക്ടറെ മർദ്ദിക്കുകയായിരുന്നു.സംഘർഷത്തിനിടെ അജിത, അശ്വതി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

ആരോഗ്യ മേഖലയിൽ പ്രതിഷേധം

ജോലിക്കിടയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.

"ചികിത്സാപരമായ പരാതികളുണ്ടെങ്കിൽ അത് നിയമപരമായി നേരിടുന്നതിന് പകരം കായികമായി നേരിടുന്നത് അംഗീകരിക്കാനാവില്ല. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം."
- കെ.ജി.എം.ഒ.എ (KGMOA)

സംഭവത്തിൽ പെരിന്തൽമണ്ണ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ ചികിത്സാ രേഖകൾ പരിശോധിക്കുമെന്നും ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നടപടിയുണ്ടാകുമെന്നും പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  an hour ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  2 hours ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  2 hours ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  2 hours ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  3 hours ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  3 hours ago
No Image

ബാവലി പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: വിനോദയാത്ര വിങ്ങലായി

Kerala
  •  3 hours ago
No Image

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

crime
  •  3 hours ago
No Image

'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!

Kerala
  •  4 hours ago