HOME
DETAILS

അന്യസംസ്ഥാന തൊഴിലാളിയെ കൂടെ താമസിക്കുന്നയാള്‍ കുത്തിക്കൊന്നു

  
backup
September 13, 2016 | 7:01 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95


തിരൂര്‍: അന്യസംസ്ഥാന തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സില്‍ ഒപ്പം താമസിക്കുന്നയാള്‍ കുത്തിക്കൊന്നു. ബീഹാര്‍ സ്വദേശി മുകേഷ് പാസ്വാന്‍ (24)ആണ് തിരൂരിനടുത്ത പച്ചാട്ടിരിയില്‍ കൊല്ലപ്പെട്ടത്. കൂടെ താമസിക്കുന്ന ജിതേന്ദ്ര റാവുവിനായി പൊലിസ് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച മുറിയില്‍ മദ്യപിച്ച് കൊണ്ടിരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജിതേന്ദ്രറാവു മുകേഷിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണത്തിനു കാരണമായത്. ഒന്ന് കരളിലും മറ്റൊന്ന് രക്തക്കുഴലിലുമാണ് ഏറ്റത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം വിട്ട് നല്‍കുമെന്ന് സി.ഐ എം.കെ. ഷാജി അറിയിച്ചു.
പച്ചാട്ടിരിയിലുളള പെയിന്റ് കടയില്‍ തൊഴിലാളിയായി ഒന്നര മാസം മുമ്പാണ് മുകേഷ് ഇവിടെ താമസം തുടങ്ങിയത്. നാലു പേര്‍ ഒരുമിച്ചാണ് താമസം. ഇവരില്‍ ഒരാള്‍ മുകേഷിന്റെ ജ്യേഷ്ഠ സഹോദരനും രണ്ടാമന്‍ പ്രതിയുടെ അടുത്ത ബന്ധുവുമാണ്. സംഭവ സമയത്ത് മുകേഷിന്റെ സഹോദരന്‍ പുറത്ത് പോയതും പ്രതിയുടെ ബന്ധു മുറിക്ക് പുറത്ത് മൊബൈലില്‍ സംസാരിച്ച് നില്‍ക്കുകയുമായിരുന്നു. മദ്യപിക്കുന്നതിനിടെ കുഴഞ്ഞ് വീണു എന്ന രീതിയിലാണ് ഇവര്‍ മുകേഷിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ മരണം സ്ഥിരീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പൊലീസ് ഇന്‍ക്വസ്റ്റിനിടെ മൃതദേഹത്തില്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ അവിഹിത ബന്ധത്തിന്റേ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  11 days ago
No Image

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; യുപിയിലെ മെഡിക്കൽ കോളേജിൽ വൻ സുരക്ഷാ വീഴ്ച

National
  •  11 days ago
No Image

കാല്‍ മുറിച്ചു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം; കോഴിക്കോട് മനോവിഷമത്തില്‍ ചികിത്സയിലായിരുന്ന യുവാവിനെ കാണാതായി

Kerala
  •  11 days ago
No Image

തിരുവനന്തപുരത്ത് ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്തേക്കോടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍

Kerala
  •  11 days ago
No Image

'അട്ടിമറിക്കാൻ നോക്കിയാൽ ജീവൻ നൽകിയും പോരാടും'; ബിജെപിക്കെതിരെയും കമ്മീഷനെതിരെയും ആഞ്ഞടിച്ച് മമത ബാനർജി

National
  •  11 days ago
No Image

ധൈര്യമുണ്ടെങ്കില്‍ പകുതി മൊട്ടയടിച്ച് നടക്കൂ'; അന്‍വറിന് മറുപടിയുമായി 'മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍'

Kerala
  •  11 days ago
No Image

2021ൽ ആറിടത്ത് 1000ത്തിൽ താഴെ ഭൂരിപക്ഷം; ഇത്തവണ മേൽക്കൈ ആർക്ക് ?

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് എന്നും എക്‌സിറ്റ് പോളുകൾ എക്‌സാറ്റ്

Kerala
  •  11 days ago
No Image

വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ വര്‍ധന; ഒറ്റയടിക്ക് കൂടിയത് 993 രൂപ, വീട്ടാവശ്യത്തിനുള്ള സിലിണ്ടറില്‍ മാറ്റമില്ല

Kerala
  •  11 days ago
No Image

ഐ.പി.എല്‍ വാതുവയ്പ്പ്: യു.പിയിൽ മൂന്നുപേർ പിടിയിൽ; മുഖ്യസൂത്രധാരനായ ബി.ജെ.പി നേതാവും മക്കളും ഒളിവില്‍

National
  •  11 days ago