HOME
DETAILS

അന്യസംസ്ഥാന തൊഴിലാളിയെ കൂടെ താമസിക്കുന്നയാള്‍ കുത്തിക്കൊന്നു

  
backup
September 13, 2016 | 7:01 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95


തിരൂര്‍: അന്യസംസ്ഥാന തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സില്‍ ഒപ്പം താമസിക്കുന്നയാള്‍ കുത്തിക്കൊന്നു. ബീഹാര്‍ സ്വദേശി മുകേഷ് പാസ്വാന്‍ (24)ആണ് തിരൂരിനടുത്ത പച്ചാട്ടിരിയില്‍ കൊല്ലപ്പെട്ടത്. കൂടെ താമസിക്കുന്ന ജിതേന്ദ്ര റാവുവിനായി പൊലിസ് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച മുറിയില്‍ മദ്യപിച്ച് കൊണ്ടിരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജിതേന്ദ്രറാവു മുകേഷിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണത്തിനു കാരണമായത്. ഒന്ന് കരളിലും മറ്റൊന്ന് രക്തക്കുഴലിലുമാണ് ഏറ്റത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം വിട്ട് നല്‍കുമെന്ന് സി.ഐ എം.കെ. ഷാജി അറിയിച്ചു.
പച്ചാട്ടിരിയിലുളള പെയിന്റ് കടയില്‍ തൊഴിലാളിയായി ഒന്നര മാസം മുമ്പാണ് മുകേഷ് ഇവിടെ താമസം തുടങ്ങിയത്. നാലു പേര്‍ ഒരുമിച്ചാണ് താമസം. ഇവരില്‍ ഒരാള്‍ മുകേഷിന്റെ ജ്യേഷ്ഠ സഹോദരനും രണ്ടാമന്‍ പ്രതിയുടെ അടുത്ത ബന്ധുവുമാണ്. സംഭവ സമയത്ത് മുകേഷിന്റെ സഹോദരന്‍ പുറത്ത് പോയതും പ്രതിയുടെ ബന്ധു മുറിക്ക് പുറത്ത് മൊബൈലില്‍ സംസാരിച്ച് നില്‍ക്കുകയുമായിരുന്നു. മദ്യപിക്കുന്നതിനിടെ കുഴഞ്ഞ് വീണു എന്ന രീതിയിലാണ് ഇവര്‍ മുകേഷിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ മരണം സ്ഥിരീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പൊലീസ് ഇന്‍ക്വസ്റ്റിനിടെ മൃതദേഹത്തില്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുംറയില്ലെങ്കിൽ ഇംഗ്ലണ്ട് ജയിച്ചേനെ'; ലോകകപ്പ് സെമിയിലെ ഇന്ത്യൻ വിജയത്തിന് പിന്നാലെ ബുംറയെ വാനോളം പുകഴ്ത്തി ഡെയ്ൽ സ്റ്റെയ്ൻ

Cricket
  •  7 days ago
No Image

എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങിന് നിയന്ത്രണം; ഇനി 21 ദിവസത്തെ 'ലോക്ക്ഇന്‍ പിരീഡ്', വിലയും വര്‍ധിച്ചു

Kerala
  •  7 days ago
No Image

സഊദിക്ക് നേരെ വന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം: ഷൈബ എണ്ണപ്പാടവും വ്യോമതാവളവും ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകള്‍ തകര്‍ത്തു | Iran - US- Israel War Live

Saudi-arabia
  •  7 days ago
No Image

ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരൻ കൊച്ചിയിൽ അറസ്റ്റിൽ; ഭീകരബന്ധം സംശയിച്ച് എൻഐഎയും രംഗത്ത്

crime
  •  7 days ago
No Image

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണി വച്ച് തുന്നിക്കെട്ടി; സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

'സർക്കാർ കോർപ്പറേഷന് മുകളിൽ'; മാലിന്യ വിവാദത്തിൽ മേയർക്കും ബിജെപിക്കുമെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  7 days ago
No Image

'ഇറാനെ ആക്രമിക്കുന്നത് നേരത്തെ അറിയിച്ചില്ല; ഇറാന്‍ ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നുമില്ല'; യു.എസിനെതിരേ പരാതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍ | Iran- US- Israel War Live Updates

International
  •  7 days ago
No Image

വേമ്പനാട്ട് കായലിന് കുറുകെ വിസ്മയം; സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Kerala
  •  7 days ago
No Image

പഹൽഗാം ഭീകരർ ഉപയോഗിച്ചത് തൻ്റെ സിം എന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി; തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴാതെ കോങ്ങാട് എംഎൽഎ

crime
  •  7 days ago
No Image

റേഷന്‍ കാര്‍ഡ് വിതരണം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി നല്‍കും; അഞ്ചുവര്‍ഷത്തിനിടെ ലഭിച്ചത് 7 ലക്ഷം കുടുംബങ്ങള്‍ക്ക്

Kerala
  •  7 days ago