HOME
DETAILS

അന്യസംസ്ഥാന തൊഴിലാളിയെ കൂടെ താമസിക്കുന്നയാള്‍ കുത്തിക്കൊന്നു

  
backup
September 13, 2016 | 7:01 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95


തിരൂര്‍: അന്യസംസ്ഥാന തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സില്‍ ഒപ്പം താമസിക്കുന്നയാള്‍ കുത്തിക്കൊന്നു. ബീഹാര്‍ സ്വദേശി മുകേഷ് പാസ്വാന്‍ (24)ആണ് തിരൂരിനടുത്ത പച്ചാട്ടിരിയില്‍ കൊല്ലപ്പെട്ടത്. കൂടെ താമസിക്കുന്ന ജിതേന്ദ്ര റാവുവിനായി പൊലിസ് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച മുറിയില്‍ മദ്യപിച്ച് കൊണ്ടിരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജിതേന്ദ്രറാവു മുകേഷിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണത്തിനു കാരണമായത്. ഒന്ന് കരളിലും മറ്റൊന്ന് രക്തക്കുഴലിലുമാണ് ഏറ്റത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം വിട്ട് നല്‍കുമെന്ന് സി.ഐ എം.കെ. ഷാജി അറിയിച്ചു.
പച്ചാട്ടിരിയിലുളള പെയിന്റ് കടയില്‍ തൊഴിലാളിയായി ഒന്നര മാസം മുമ്പാണ് മുകേഷ് ഇവിടെ താമസം തുടങ്ങിയത്. നാലു പേര്‍ ഒരുമിച്ചാണ് താമസം. ഇവരില്‍ ഒരാള്‍ മുകേഷിന്റെ ജ്യേഷ്ഠ സഹോദരനും രണ്ടാമന്‍ പ്രതിയുടെ അടുത്ത ബന്ധുവുമാണ്. സംഭവ സമയത്ത് മുകേഷിന്റെ സഹോദരന്‍ പുറത്ത് പോയതും പ്രതിയുടെ ബന്ധു മുറിക്ക് പുറത്ത് മൊബൈലില്‍ സംസാരിച്ച് നില്‍ക്കുകയുമായിരുന്നു. മദ്യപിക്കുന്നതിനിടെ കുഴഞ്ഞ് വീണു എന്ന രീതിയിലാണ് ഇവര്‍ മുകേഷിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ മരണം സ്ഥിരീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പൊലീസ് ഇന്‍ക്വസ്റ്റിനിടെ മൃതദേഹത്തില്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  12 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  12 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  13 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  13 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  13 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  13 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  13 hours ago
No Image

ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  13 hours ago
No Image

സ്‌കൈ പുറത്തേക്ക്? ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ നായകനും വൈസ് ക്യാപ്റ്റനും; റിപ്പോർട്ട്

Cricket
  •  14 hours ago
No Image

കലൂര്‍ സ്റ്റേഡിയത്തില്‍ പുതുതായി സ്ഥാപിച്ച ഗേറ്റ് തകര്‍ന്നുവീണു; ആളപായമില്ല

Kerala
  •  14 hours ago