ജിദ്ദയിലും മക്കയിലും ശക്തമായ പൊടിക്കാറ്റ്; ഇന്നും തുടരുമെന്നു മുന്നറിയിപ്പ്
മക്ക: മക്ക പ്രവിശ്യയിലെ ജിദ്ദയിലും മറ്റ് നിരവധി ഗവർണറേറ്റുകളിലും ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ജിദ്ദ, റാബിഗ്, ബഹ്‌റ, അൽ കാമിൽ, ഖുലൈസ്, അൽ ലിത്ത് എന്നീ ഗവർണറേറ്റുകളിലെ തുറസ്സായ പ്രദേശങ്ങളിലും ഹൈവേകളിലും പൊടിക്കാറ്റ് വീശാനും ഇതുവഴി കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് വൈകുന്നേരം 7 മണിവരെ ഈ കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. മക്കയിൽ പൊടിക്കാറ്റിനും ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അന്ന് നേരത്തെ തന്നെ എൻ.സി.എം പ്രവചിച്ചിരുന്നു. പ്രദേശത്തെ താപനില പരമാവധി 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 40 ശതമാനമായിരിക്കും അന്തരീക്ഷ ഈർപ്പം.
ഹാഇൽ പ്രവിശ്യയിലെ തുറസ്സായ പ്രദേശങ്ങളിലും ഹൈവേകളിലും മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, ഇതിനാൽ കാഴ്ചാപരിധി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English summary : Jeddah and several other governorates of the Makkah region witnessed a dust storm on Saturday. This follows the forecast of the National Center for Meteorology (NCM), which stated earlier that active winds stirring up dust would hit the governorates of Jeddah, Rabigh, Bahra, Al-Kamil, Khulais, and Allith, including open areas and highways, leading to reduced horizontal visibility.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."