HOME
DETAILS

ലബനാനെയും വിഭജിക്കാൻ ഇസ്റാഈൽ; തെക്കൻ അതിർത്തിയിൽ 'മഞ്ഞ വര' പ്രഖ്യാപിച്ചു

  
Web Desk
April 19, 2026 | 3:51 AM

israel establishes yellow line in south lebanon mimicking gaza military control

ബൈറൂത്: ഗസ്സയിലെ വിഭജനത്തിന് സമാനമായി തെക്കൻ ലബനാനിലും 'മഞ്ഞ വര' (Yellow Line) സ്ഥാപിച്ച് ഇസ്റാഈൽ സൈന്യം. ലബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തെക്കൻ ലബനാനിലെ അതിർത്തിയോടു ചേർന്ന പ്രദേശങ്ങൾ പൂർണമായി സൈനിക നിയന്ത്രണത്തിലാക്കുമെന്ന് ഇസ്റാഈൽ ഡിഫൻസ് ഫോഴ്‌സ് (IDF) പ്രഖ്യാപിച്ചത്.

എന്താണ് ഈ 'മഞ്ഞ വര'?

ഗസ്സയിലെ 58 ശതമാനത്തോളം ഭൂമി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്റാഈൽ ഉപയോഗിച്ച അതേ തന്ത്രമാണ് ഇപ്പോൾ ലബനാനിലും നടപ്പിലാക്കുന്നത്.സൈനിക അധികാരത്തിനെയാണ് ഈ മഞ്ഞവര പ്രധിനിധാനം ചെയ്യുന്നത്. ഈ മഞ്ഞ വരയ്ക്ക് ഉള്ളിലെത്തുന്ന ആരെയും ഭീഷണിയായി കണക്കാക്കി വെടിവെച്ചിടാൻ ഇസ്റാഈൽ സൈന്യത്തിന് അനുവാദമുണ്ടാകും.വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നവരെ തുരത്താനെന്ന പേരിൽ ഈ മേഖലയിൽ എപ്പോൾ വേണമെങ്കിലും സൈനിക നീക്കം നടത്താമെന്നും ഇസ്റാഈൽ അവകാശപ്പെടുന്നു.

ലബനാനിലെ ലിതാനി നദിക്ക് തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കി ഒരു സുരക്ഷാ ബഫർ സോൺ നിർമ്മിക്കുക എന്നതാണ് ഇസ്റാഈലിന്റെ നീക്കം.

ഗസ്സ മോഡൽ ലബനാനിലും

നിലവിൽ ഗസ്സ മുനമ്പ് രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട നിലയിലാണ്. ഏകദേശം 53 ശതമാനത്തിലധികം പ്രദേശം ഇസ്റാഈൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള 'മഞ്ഞ വര'യ്ക്ക് ഉള്ളിലാണ്. ബാക്കി വരുന്ന ഭാഗത്താണ് ദശലക്ഷക്കണക്കിന് ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്നത്. ഇതേ മാതൃകയിൽ തെക്കൻ ലബനാനെയും വേർതിരിക്കാനുള്ള നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വെടിനിർത്തൽ കരാർ നിലവിലിരിക്കെ തന്നെ, മഞ്ഞ വരയ്ക്ക് അപ്പുറത്തുനിന്ന് ഭീഷണി ഉയർത്തിയെന്നാരോപിച്ച് ഇസ്റാഈൽ സൈന്യം ശനിയാഴ്ച ലബനാനിൽ ആക്രമണം നടത്തിയിരുന്നു. ഇസ്റാഈൽ സൈന്യം തെക്കൻ ലബനാനിൽ നിന്ന് പിന്മാറണമെന്നും പൂർണ്ണമായ വെടിനിർത്തൽ ഉറപ്പാക്കണമെന്നുമാണ് ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനാപകടം: മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; നടന് ക്ലീന്‍ ചിറ്റ് നല്‍കി പൊലിസ്

Kerala
  •  2 hours ago
No Image

ലോൺ ആപ്പ് കെണി: കേരളത്തിൽ നിന്ന് തട്ടിയത് 70 കോടി; അഞ്ചിലൊരാൾ സ്ത്രീ, മലപ്പുറത്ത് പരാതി പ്രവാഹം

Kerala
  •  3 hours ago
No Image

 വാല്‍പ്പാറയില്‍ വൃദ്ധയായ സ്ത്രീയെ പുലി കടിച്ചു കൊന്നു തിന്നു

Kerala
  •  3 hours ago
No Image

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; അച്ഛനും രണ്ട് മക്കളും പൊലിസ് പിടിയില്‍

Kerala
  •  3 hours ago
No Image

പണം നൽകിയാൽ സുരക്ഷിത യാത്ര; ഹോർമുസ് കടലിടുക്കിൽ പുതിയ നിബന്ധനയുമായി ഇറാൻ

International
  •  3 hours ago
No Image

വിവാദ ആള്‍ദൈവം അശോക് ഖരട്ടിന്റെ സഹായിയും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു

National
  •  4 hours ago
No Image

ഹാസനില്‍ അടിമവേല; മലയാളികൾ ഉൾപ്പെടെ 18 പേരെ മോചിപ്പിച്ചു

latest
  •  4 hours ago
No Image

വൈദ്യുതി ഉപയോഗത്തിലും പീക്ക് ലോഡ് ഡിമാൻഡിലും റെക്കോഡ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala
  •  4 hours ago
No Image

ഹെയർപിൻ വളവുകൾ: ജാഗ്രതാ നിർദേശവുമായി പൊലിസ്

Kerala
  •  4 hours ago
No Image

ഉമ്മയുടെ വേർപാടറിയാതെ മസ്‌നീന ആശുപത്രിക്കിടക്കയിൽ

Kerala
  •  4 hours ago

No Image

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലിസ് 

National
  •  12 hours ago
No Image

ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമായി മാറും; പുതിയ മിസൈലുകള്‍ പരീക്ഷിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് 

International
  •  12 hours ago
No Image

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

National
  •  13 hours ago
No Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

Kerala
  •  13 hours ago