HOME
DETAILS

ഭക്ഷ്യസുരക്ഷയ്ക്ക് കടമ്പകളേറെ; റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

  
backup
October 01, 2016 | 2:52 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%ae%e0%b5%8d


കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന് കടമ്പകള്‍ ഏറുന്നു. പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിലെ കാലതാമസം പദ്ധതി നടപ്പിലാക്കുന്നതിന് തടസമായെന്നാണ്  സര്‍ക്കാര്‍ വാദം. അതേ സമയം പദ്ധതിക്കായുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അരോപണം ഉയരുന്നുണ്ട്.  ഇതിനെതിരേ സമര രംഗത്താണ് റേഷന്‍ വ്യാപാരികള്‍.
പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിടും. കടുത്ത സാമ്പത്തിക ബാധ്യതയും തൊഴില്‍ നഷ്ടവും ഉണ്ടാക്കുന്ന പദ്ധതി നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ട മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി റീട്ടെയില്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന കമ്മിഷന്‍  പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ അരി ക്വിന്റല്‍ ഒന്നിന് 89 രൂപയും പഞ്ചസാര ക്വിന്റല്‍ ഒന്നിന് 15.50 രൂപയുമാണ് നല്‍കി വരുന്നത്. എന്നാല്‍ 2014 ല്‍ സര്‍ക്കാര്‍ നിയോഗിച്ച നിവേദിത ഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ വേതനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച പഠന സംഘവും  നഗരത്തില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് പ്രതിമാസം 15,000 രൂപയും ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് 12,500 രൂപയും അടിസ്ഥാന വേതനം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുളളത്.  
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോഴും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മാത്രമല്ല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കേണ്ടതുണ്ട്. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കമ്പ്യൂട്ടര്‍വല്‍ക്കരണം വ്യാപാരികളുടെ ചുമലില്‍ കെട്ടാനാണ് സര്‍ക്കാര്‍ നീക്കമെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ 14,300 ഓളം വരുന്ന റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള നീക്കമൊന്നും ഇനിയും സര്‍ക്കാര്‍ നടത്തിയിട്ടില്ല. അതേസമയം നിലവില്‍ വ്യാപാരികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കമ്മിഷന്‍ അടക്കമുളള തുക ആറുമാസമായി കുടിശ്ശികയാണ്. ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ കമ്മിഷന്‍ തടഞ്ഞുവെക്കുന്നതായാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.  വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചിയിക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കം നിര്‍ത്തിവെക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

Kerala
  •  a month ago
No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  a month ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  a month ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  a month ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  a month ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  a month ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  a month ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a month ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  a month ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  a month ago