HOME
DETAILS

ഭക്ഷ്യസുരക്ഷയ്ക്ക് കടമ്പകളേറെ; റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

  
backup
October 01, 2016 | 2:52 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%ae%e0%b5%8d


കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന് കടമ്പകള്‍ ഏറുന്നു. പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിലെ കാലതാമസം പദ്ധതി നടപ്പിലാക്കുന്നതിന് തടസമായെന്നാണ്  സര്‍ക്കാര്‍ വാദം. അതേ സമയം പദ്ധതിക്കായുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അരോപണം ഉയരുന്നുണ്ട്.  ഇതിനെതിരേ സമര രംഗത്താണ് റേഷന്‍ വ്യാപാരികള്‍.
പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിടും. കടുത്ത സാമ്പത്തിക ബാധ്യതയും തൊഴില്‍ നഷ്ടവും ഉണ്ടാക്കുന്ന പദ്ധതി നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ട മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി റീട്ടെയില്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന കമ്മിഷന്‍  പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ അരി ക്വിന്റല്‍ ഒന്നിന് 89 രൂപയും പഞ്ചസാര ക്വിന്റല്‍ ഒന്നിന് 15.50 രൂപയുമാണ് നല്‍കി വരുന്നത്. എന്നാല്‍ 2014 ല്‍ സര്‍ക്കാര്‍ നിയോഗിച്ച നിവേദിത ഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ വേതനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച പഠന സംഘവും  നഗരത്തില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് പ്രതിമാസം 15,000 രൂപയും ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് 12,500 രൂപയും അടിസ്ഥാന വേതനം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുളളത്.  
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോഴും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മാത്രമല്ല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കേണ്ടതുണ്ട്. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കമ്പ്യൂട്ടര്‍വല്‍ക്കരണം വ്യാപാരികളുടെ ചുമലില്‍ കെട്ടാനാണ് സര്‍ക്കാര്‍ നീക്കമെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ 14,300 ഓളം വരുന്ന റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള നീക്കമൊന്നും ഇനിയും സര്‍ക്കാര്‍ നടത്തിയിട്ടില്ല. അതേസമയം നിലവില്‍ വ്യാപാരികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കമ്മിഷന്‍ അടക്കമുളള തുക ആറുമാസമായി കുടിശ്ശികയാണ്. ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ കമ്മിഷന്‍ തടഞ്ഞുവെക്കുന്നതായാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.  വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചിയിക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കം നിര്‍ത്തിവെക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔട്ട്ഡോർ ബാഡ്മിന്റൺ ലോകകപ്പ് കിരീടം സ്വന്തമാക്കി യുഎഇ; ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി

uae
  •  12 days ago
No Image

ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ ; കാറില്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം- പ്രതിയെ കുടുക്കിയത് കാമുകിയുമായുള്ള ചാറ്റ്

National
  •  12 days ago
No Image

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളര്‍; നിര്‍ത്തിയിട്ടത് ആരെന്നറിയില്ല; പുറത്തിറങ്ങാന്‍ നിര്‍ാവ്വാഹമില്ലാതെ 98 വയസ്സായ അമ്മയും മകളും 

Kerala
  •  12 days ago
No Image

ചെറിയ വരുമാനമായിട്ടും അതിൽനിന്നു നല്ലൊരു പങ്ക് അർഹർക്ക് നൽകിയ ഇന്ത്യക്കാരനെ ആദരിച്ചു യു.എ.ഇ പ്രസിഡന്റ്

uae
  •  12 days ago
No Image

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

Kerala
  •  12 days ago
No Image

വേങ്ങരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  12 days ago
No Image

പുകമഞ്ഞ്: ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, വന്‍ തീപിടിത്തം; നാലു മരണം, 25 പേര്‍ക്ക് പരുക്ക്

National
  •  12 days ago
No Image

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26നും പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും

Kerala
  •  12 days ago
No Image

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം;  200ലേറെ വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം; കൺസോർഷ്യത്തിന് അനുമതി നൽകി സർക്കാർ

Kerala
  •  12 days ago