HOME
DETAILS

ഡോക്ടര്‍മാര്‍ പേരിന് മാത്രമായി ഒരാശുപത്രി മീനങ്ങാടി ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍

  
backup
October 23, 2016 | 7:50 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4


മീനങ്ങാടി: മീനങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം പേരിനുമാത്രം. നാല് ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്ന ആശുപത്രിയില്‍ ചില സമയങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം  മാത്രമെ ലഭിക്കുന്നുള്ളൂ. ഇത് രോഗികളെ ദുരിതത്തിലാക്കുകയാണ്. ഡോക്ടര്‍മാരില്ലെന്ന പരാതിയുയര്‍ന്നിട്ട് നാളുകളേറെയായി. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരപരിപാടികളുമായി രംഗത്ത് വന്നിരുന്നു.
പ്രധിഷേധം ശക്തമാകുമ്പോള്‍ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്ന ആശുപത്രി അധികൃതര്‍ പ്രതിഷേധം അണയുമ്പോള്‍ പഴയ അവസ്ഥയിലേക്ക് തന്നെ മാറുകയാണെന്നും ആരോപണമുയരുന്നുണ്ട്.
രാവിലെ എട്ടോടെ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ഡോക്ടറെ കാണുവാന്‍ എത്തുന്ന രോഗികള്‍ ചീട്ടെടുത്ത് തങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട ഡോക്ടറുടെ വരവും  കാത്ത് മണിക്കൂറുകളോളമാണ് കാത്ത് നില്‍ക്കുന്നത്.
ചീട്ടെടുക്കുന്ന സ്ഥലത്ത് നിന്ന് ഡോക്ടര്‍ ഉണ്ടെന്ന ഉറപ്പിന്മേലാണ് ഈ കാത്തിരിപ്പ്. ഡോക്ടര്‍ വന്നാല്‍ വന്നു. വന്നില്ലെങ്കില്‍ ഉള്ള ഏക ഡോക്ടറെ കാണിച്ച് രോഗികള്‍ മടങ്ങുകയാണ് പതിവ്. ഉള്ള ഡോക്ടറുടെ റൂമിന് മുന്നിലാണെങ്കില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം തിരക്കാണ്. ഈ തിരക്കില്‍ രോഗത്തിന്റെ ക്ഷീണവും നിന്ന് തളരുന്നതും രോഗം വര്‍ധിപ്പിക്കുകയാണെന്ന് രോഗികള്‍ പറയുന്നു. കിടപ്പ് രോഗികളുടെ അവസ്ഥയും മറിച്ചല്ല.
മിക്ക ദിവസവും രോഗീ സന്ദര്‍ശനത്തിന് ഡോക്ടര്‍മാരുണ്ടാകാറില്ല. അതുകൊണ്ട് തന്നെ കിടപ്പുരോഗിയുടെ രോഗ നിര്‍ണയം നടത്താനോ, അവസരോചിതമായി വേണ്ട മരുന്നുകള്‍ നല്‍കുന്നതിനോ കഴിയുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കളും പറയുന്നു. ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ ഇടപെടല്‍ ജീവനക്കാരെയാണ് വലക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് സമയബന്ധിതമായി നല്‍കുന്ന മരുന്നുകള്‍ വരെ കൃത്യമായി നല്‍കുവാന്‍ കഴിയാത്ത ജോലിഭാരമാണ് തങ്ങള്‍ക്കുള്ളതെന്ന് ജീവനക്കാരും പറയുന്നു.
ഡോക്ടറുടെ അഭാവത്തില്‍ ജീവനക്കാരോട് രോഗികള്‍ തട്ടിക്കയറുന്ന കാഴ്ചയും ഇവിടെ പതിവാണ്. അതുകൊണ്ട്തന്നെ കൃത്യമായ ഒരുത്തരം ജീവനക്കാര്‍ക്കും നല്‍കാന്‍ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസറെ വിളിക്കുമ്പോള്‍ കിട്ടുന്ന പതിവ്  മറുപടി ഇങ്ങനെ 'അന്വേഷിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് '. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഹൈറുദ്ദീന്‍ പറയുന്നു. സ്വകാര്യ പ്രാക്ടീസുമായി കീശവീര്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നതിനെതിരെ പ്രധിഷേധം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  a month ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  a month ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  a month ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  a month ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  a month ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  a month ago
No Image

വോട്ട് ചെയ്താൽ ഹൽവ കിട്ടും; കാത്തുനിന്നിട്ടും കിട്ടിയില്ല; ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കന്നിവോട്ടർ

Kerala
  •  a month ago
No Image

അരീക്കോട് തൊഴുത്തിന് തീപിടിച്ചു: ലക്ഷങ്ങൾ വിലമതിക്കുന്ന മൽസരക്കാളകൾ വെന്തുചത്തു

Kerala
  •  a month ago
No Image

പാമ്പിനെ വിശ്വസിക്കാം, ഒരിക്കലും ബിജെപിയെ വിശ്വസിക്കരുത്'; രൂക്ഷ വിമർശനവുമായി മമത ബാനർജി 

National
  •  a month ago
No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  a month ago