HOME
DETAILS

ഡോക്ടര്‍മാര്‍ പേരിന് മാത്രമായി ഒരാശുപത്രി മീനങ്ങാടി ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍

  
backup
October 23, 2016 | 7:50 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4


മീനങ്ങാടി: മീനങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം പേരിനുമാത്രം. നാല് ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്ന ആശുപത്രിയില്‍ ചില സമയങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം  മാത്രമെ ലഭിക്കുന്നുള്ളൂ. ഇത് രോഗികളെ ദുരിതത്തിലാക്കുകയാണ്. ഡോക്ടര്‍മാരില്ലെന്ന പരാതിയുയര്‍ന്നിട്ട് നാളുകളേറെയായി. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരപരിപാടികളുമായി രംഗത്ത് വന്നിരുന്നു.
പ്രധിഷേധം ശക്തമാകുമ്പോള്‍ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്ന ആശുപത്രി അധികൃതര്‍ പ്രതിഷേധം അണയുമ്പോള്‍ പഴയ അവസ്ഥയിലേക്ക് തന്നെ മാറുകയാണെന്നും ആരോപണമുയരുന്നുണ്ട്.
രാവിലെ എട്ടോടെ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ഡോക്ടറെ കാണുവാന്‍ എത്തുന്ന രോഗികള്‍ ചീട്ടെടുത്ത് തങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട ഡോക്ടറുടെ വരവും  കാത്ത് മണിക്കൂറുകളോളമാണ് കാത്ത് നില്‍ക്കുന്നത്.
ചീട്ടെടുക്കുന്ന സ്ഥലത്ത് നിന്ന് ഡോക്ടര്‍ ഉണ്ടെന്ന ഉറപ്പിന്മേലാണ് ഈ കാത്തിരിപ്പ്. ഡോക്ടര്‍ വന്നാല്‍ വന്നു. വന്നില്ലെങ്കില്‍ ഉള്ള ഏക ഡോക്ടറെ കാണിച്ച് രോഗികള്‍ മടങ്ങുകയാണ് പതിവ്. ഉള്ള ഡോക്ടറുടെ റൂമിന് മുന്നിലാണെങ്കില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം തിരക്കാണ്. ഈ തിരക്കില്‍ രോഗത്തിന്റെ ക്ഷീണവും നിന്ന് തളരുന്നതും രോഗം വര്‍ധിപ്പിക്കുകയാണെന്ന് രോഗികള്‍ പറയുന്നു. കിടപ്പ് രോഗികളുടെ അവസ്ഥയും മറിച്ചല്ല.
മിക്ക ദിവസവും രോഗീ സന്ദര്‍ശനത്തിന് ഡോക്ടര്‍മാരുണ്ടാകാറില്ല. അതുകൊണ്ട് തന്നെ കിടപ്പുരോഗിയുടെ രോഗ നിര്‍ണയം നടത്താനോ, അവസരോചിതമായി വേണ്ട മരുന്നുകള്‍ നല്‍കുന്നതിനോ കഴിയുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കളും പറയുന്നു. ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ ഇടപെടല്‍ ജീവനക്കാരെയാണ് വലക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് സമയബന്ധിതമായി നല്‍കുന്ന മരുന്നുകള്‍ വരെ കൃത്യമായി നല്‍കുവാന്‍ കഴിയാത്ത ജോലിഭാരമാണ് തങ്ങള്‍ക്കുള്ളതെന്ന് ജീവനക്കാരും പറയുന്നു.
ഡോക്ടറുടെ അഭാവത്തില്‍ ജീവനക്കാരോട് രോഗികള്‍ തട്ടിക്കയറുന്ന കാഴ്ചയും ഇവിടെ പതിവാണ്. അതുകൊണ്ട്തന്നെ കൃത്യമായ ഒരുത്തരം ജീവനക്കാര്‍ക്കും നല്‍കാന്‍ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസറെ വിളിക്കുമ്പോള്‍ കിട്ടുന്ന പതിവ്  മറുപടി ഇങ്ങനെ 'അന്വേഷിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് '. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഹൈറുദ്ദീന്‍ പറയുന്നു. സ്വകാര്യ പ്രാക്ടീസുമായി കീശവീര്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നതിനെതിരെ പ്രധിഷേധം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു: ന്യൂയോർക്ക് ടൈംസ് സർവേ

International
  •  25 days ago
No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  25 days ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  25 days ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  25 days ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  25 days ago
No Image

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സിനിമാ നടനടനുൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala
  •  25 days ago
No Image

പ്രവചനങ്ങൾ തെറ്റി, ആൻസെലോട്ടിയുടെ വജ്രായുധം റെഡി! റോഡ്രിഗോ പുറത്ത്; നെയ്മർ അകത്ത്

Football
  •  25 days ago
No Image

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Kerala
  •  25 days ago
No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  25 days ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  25 days ago