HOME
DETAILS

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: അപ്രൈസര്‍ അറസ്റ്റില്‍

  
backup
December 23, 2016 | 9:27 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%af%e0%b4%82-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4-4


കാഞ്ഞങ്ങാട്: ബാങ്കിലെത്തുന്ന ഇടപാടുകാരുമായുള്ള സൗഹൃദം മുതലാക്കി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ കേസില്‍  അപ്രൈസറെ പൊലിസ് അറസ്റ്റു ചെയ്തു.
 യൂനിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസര്‍ കൊവ്വല്‍പ്പള്ളിയിലെ  കെ.സി.ഷാബുവിനെയാണ്   ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാറും സംഘവും  അറസ്റ്റ് ചെയ്തത്.  ഇയാളുടെ തട്ടിപ്പിന് കൂട്ട് നിന്ന  ആറു പേര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.  6,90,524 രൂപയാണ് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്തതായി കണ്ടെത്തിയിരിക്കുന്നത്.  ഇതിന് കൂട്ടുനിന്ന അഭിലാഷ്, അശോകന്‍, പ്രകാശന്‍, സുകുമാരന്‍, ഭാസ്‌കരന്‍, അഷ്‌കര്‍, എന്നിവരുടെ പേരിലുമാണ് കേസെടുത്തിരിക്കുന്നത്.
  ജീവനക്കാരനായതിനാല്‍ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ലെന്നും അത്യാവശ്യമായി പണം ആവശ്യമുള്ളതിനാല്‍ സഹായിക്കണമെന്നും  സൗഹൃദമുള്ള ഇടപാടുകാരോട്  പറഞ്ഞു ബോധ്യപ്പെടുത്തി വേറെ ചിലരെയും ഷാബു കബളിപ്പിച്ചതായി സംശയമുണ്ടെന്നും പൊലിസ് പറഞ്ഞു.  എന്നാല്‍ ഇയാളെ  ബോധപൂര്‍വം തട്ടിപ്പിന് സഹായിച്ചുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ്  ആറുപേര്‍ക്കെതിരേ  കേസെടുത്തതെന്ന് പൊലിസ് വ്യക്തമാക്കി.  
 കഴിഞ്ഞ  അഞ്ച് വര്‍ഷമായി ഷാബു ബാങ്കില്‍ അപ്രൈസറാണ്.  അതിനിടെ ഷാബുവിനെ കുറിച്ച് സംശയം ഉയര്‍ന്നതോടെ ഇയാള്‍  മുങ്ങുകയായിരുന്നു. അഭിലാഷിന്റെ പേരില്‍ 2016 ആഗസ്റ്റ് 26ന് 75,000, അശോകന്റെ പേരില്‍ മെയ് 25നും,28നും യഥാക്രമം 1,70,000, ഒരു ലക്ഷം, പ്രകാശന്റെ പേരില്‍ ആഗസ്റ്റ് 19ന് 1,70,000 രൂപയുമാണ് വായ്പ എടുത്തത്. കഴിഞ്ഞ മാസം 23നാണ് സുകുമാരന്റെ പേരില്‍ 60,000 രൂപ എടുത്തത്, ഭാസ്‌കരന്റെ പേരില്‍ 2014 മെയ് 8ന് 34000 രൂപയും, അഷ്‌കറിന്റെ പേരില്‍ ജൂലൈ 25ന് 89,000 രൂപയുമാണ് വായ്പ എടുത്തത്.  കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു നിരോധനം വന്നതോടെയാണ് ഷാബു പണ്ടങ്ങള്‍ തിരികെ എടുക്കാനുള്ള പണം കണ്ടെത്താനാവാതെ കുടുങ്ങിയതെന്നും പറയപ്പെടുന്നു. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  3 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  3 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  3 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  3 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  3 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  3 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  3 days ago