HOME
DETAILS

ദേശീയപാത വികസനത്തിന്റെ പേരില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു

  
backup
January 17, 2017 | 11:12 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa

 

പാലക്കാട്: ദേശീയപാത വികസനത്തിനെന്ന പേരില്‍ തൃശൂര്‍ - വടക്കഞ്ചേരി റൂട്ടില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജിയോളജിസ്റ്റിന്റെയും അനുമതി വാങ്ങാതെ പാറ പൊട്ടിക്കരുതെന്നും അനുമതി ലഭിക്കുന്നതുവരെ പാറ പൊട്ടിക്കുന്നില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമീപവാസികള്‍ക്കുള്ള ബുദ്ധിമുട്ട് പരമാവധി കുറച്ച് രേഖാമൂലമുള്ള അനുമതിയോടെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പാറപൊട്ടിക്കാനാണ് വ്യവസ്ഥയുള്ളതെന്നു കോടതി പറഞ്ഞൂ. റോഡ്, പാലം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി പാറ പൊട്ടിക്കാന്‍ ചില വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനിയന്ത്രിതമായി പാറപൊട്ടിക്കുന്നതു മൂലം നാട്ടുകാര്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ കണ്ടു നില്‍ക്കാനാവില്ല. വികസനത്തിന് പ്രാഥമിക പരിഗണനയുണ്ടെങ്കിലും നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പൗരന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. പാറ പൊട്ടിക്കുന്നത് തടഞ്ഞാല്‍ ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് കരാറുകാര്‍ പറയുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജനങ്ങള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ എന്നിവയേക്കാള്‍ വലുതല്ലിത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും റോഡു പണിക്കും ബാധകമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പാറപൊട്ടിക്കരുത്. പാറ പൊട്ടിക്കുന്നതു മൂലമുള്ള ആഘാതം പഠിക്കണം- ഉത്തരവില്‍ പറയുന്നു.
ദേശീയപാത ആറുവരിയാക്കുന്നതിനു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് സൈഡിലെ പാറപൊട്ടിക്കുന്നത് സമീപത്തെ വീടുകള്‍ക്ക് നാശമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ പട്ടിക്കാട് സ്വദേശി ബഷീര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വടക്കഞ്ചേരി വരെയുള്ള റൂട്ടില്‍ പാറ പൊട്ടിക്കാന്‍ എഡിഎം നല്‍കിയ അനുമതി കരാറുകാരായ തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡ് അധികൃതര്‍ ഹാജരാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  6 days ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  6 days ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  6 days ago
No Image

ഇറാൻ-യു.എസ് രണ്ടാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

International
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിനായി ജയറാം ഇ.ഡിയുടെ മുന്നിൽ ഹാജരായേക്കും

Kerala
  •  6 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

Kerala
  •  6 days ago
No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  7 days ago