HOME
DETAILS

ദേശീയപാത വികസനത്തിന്റെ പേരില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു

  
backup
January 17, 2017 | 11:12 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa

 

പാലക്കാട്: ദേശീയപാത വികസനത്തിനെന്ന പേരില്‍ തൃശൂര്‍ - വടക്കഞ്ചേരി റൂട്ടില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജിയോളജിസ്റ്റിന്റെയും അനുമതി വാങ്ങാതെ പാറ പൊട്ടിക്കരുതെന്നും അനുമതി ലഭിക്കുന്നതുവരെ പാറ പൊട്ടിക്കുന്നില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമീപവാസികള്‍ക്കുള്ള ബുദ്ധിമുട്ട് പരമാവധി കുറച്ച് രേഖാമൂലമുള്ള അനുമതിയോടെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പാറപൊട്ടിക്കാനാണ് വ്യവസ്ഥയുള്ളതെന്നു കോടതി പറഞ്ഞൂ. റോഡ്, പാലം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി പാറ പൊട്ടിക്കാന്‍ ചില വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനിയന്ത്രിതമായി പാറപൊട്ടിക്കുന്നതു മൂലം നാട്ടുകാര്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ കണ്ടു നില്‍ക്കാനാവില്ല. വികസനത്തിന് പ്രാഥമിക പരിഗണനയുണ്ടെങ്കിലും നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പൗരന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. പാറ പൊട്ടിക്കുന്നത് തടഞ്ഞാല്‍ ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് കരാറുകാര്‍ പറയുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജനങ്ങള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ എന്നിവയേക്കാള്‍ വലുതല്ലിത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും റോഡു പണിക്കും ബാധകമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പാറപൊട്ടിക്കരുത്. പാറ പൊട്ടിക്കുന്നതു മൂലമുള്ള ആഘാതം പഠിക്കണം- ഉത്തരവില്‍ പറയുന്നു.
ദേശീയപാത ആറുവരിയാക്കുന്നതിനു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് സൈഡിലെ പാറപൊട്ടിക്കുന്നത് സമീപത്തെ വീടുകള്‍ക്ക് നാശമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ പട്ടിക്കാട് സ്വദേശി ബഷീര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വടക്കഞ്ചേരി വരെയുള്ള റൂട്ടില്‍ പാറ പൊട്ടിക്കാന്‍ എഡിഎം നല്‍കിയ അനുമതി കരാറുകാരായ തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡ് അധികൃതര്‍ ഹാജരാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  2 days ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  2 days ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  2 days ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  2 days ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  2 days ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  2 days ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

uae
  •  2 days ago
No Image

കോടാലിയിൽ വീണ്ടും നടുക്കം: പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി; ഇതുവരെ പിടികൂടിയത് നാലെണ്ണത്തിനെ

Kerala
  •  2 days ago
No Image

'പൻസാരെയുടെ വിധി നിനക്കും ഉണ്ടാകും, നാവരിയും'; പുസ്തക പ്രസാധകനെ ഭീഷണിപ്പെടുത്തി ശിവസേന എം.എൽ.എ

crime
  •  2 days ago
No Image

ബംഗാളിൽ ചരിത്രമെഴുതി 92% പോളിംഗ്; ടിഎംസിയുടെ ആയുസ്സ് മെയ് 4 വരെ എന്ന് മോദി; ജനങ്ങൾ ബിജെപിയെ തൂത്തെറിയുകയാണെന്ന് മമത

National
  •  2 days ago