HOME
DETAILS

ദേശീയപാത വികസനത്തിന്റെ പേരില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു

  
backup
January 17, 2017 | 11:12 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa

 

പാലക്കാട്: ദേശീയപാത വികസനത്തിനെന്ന പേരില്‍ തൃശൂര്‍ - വടക്കഞ്ചേരി റൂട്ടില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജിയോളജിസ്റ്റിന്റെയും അനുമതി വാങ്ങാതെ പാറ പൊട്ടിക്കരുതെന്നും അനുമതി ലഭിക്കുന്നതുവരെ പാറ പൊട്ടിക്കുന്നില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമീപവാസികള്‍ക്കുള്ള ബുദ്ധിമുട്ട് പരമാവധി കുറച്ച് രേഖാമൂലമുള്ള അനുമതിയോടെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പാറപൊട്ടിക്കാനാണ് വ്യവസ്ഥയുള്ളതെന്നു കോടതി പറഞ്ഞൂ. റോഡ്, പാലം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി പാറ പൊട്ടിക്കാന്‍ ചില വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനിയന്ത്രിതമായി പാറപൊട്ടിക്കുന്നതു മൂലം നാട്ടുകാര്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ കണ്ടു നില്‍ക്കാനാവില്ല. വികസനത്തിന് പ്രാഥമിക പരിഗണനയുണ്ടെങ്കിലും നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പൗരന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. പാറ പൊട്ടിക്കുന്നത് തടഞ്ഞാല്‍ ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് കരാറുകാര്‍ പറയുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജനങ്ങള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ എന്നിവയേക്കാള്‍ വലുതല്ലിത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും റോഡു പണിക്കും ബാധകമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പാറപൊട്ടിക്കരുത്. പാറ പൊട്ടിക്കുന്നതു മൂലമുള്ള ആഘാതം പഠിക്കണം- ഉത്തരവില്‍ പറയുന്നു.
ദേശീയപാത ആറുവരിയാക്കുന്നതിനു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് സൈഡിലെ പാറപൊട്ടിക്കുന്നത് സമീപത്തെ വീടുകള്‍ക്ക് നാശമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ പട്ടിക്കാട് സ്വദേശി ബഷീര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വടക്കഞ്ചേരി വരെയുള്ള റൂട്ടില്‍ പാറ പൊട്ടിക്കാന്‍ എഡിഎം നല്‍കിയ അനുമതി കരാറുകാരായ തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡ് അധികൃതര്‍ ഹാജരാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും

crime
  •  9 minutes ago
No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  an hour ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  an hour ago
No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  an hour ago
No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  an hour ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  an hour ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  2 hours ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  2 hours ago
No Image

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റിക്കി പോണ്ടിങ്

Cricket
  •  2 hours ago
No Image

അനധികൃത പരോള്‍: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  2 hours ago