HOME
DETAILS

ഭൂമി രജിസ്‌ട്രേഷന്‍: സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ്

  
backup
March 19, 2018 | 1:01 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1



തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഭൂമിയുടെ ന്യായവില കുറച്ചുകാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍ വന്നതിനുമുന്‍പ് ഭൂവില കുറച്ചു കാണിച്ചവര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നത്. പത്തുലക്ഷം കേസുകളാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിലവിലുള്ളത്.
1986 മുതല്‍ 2017 മാര്‍ച്ച് വരെ റിപ്പോര്‍ട്ട് ചെയ്ത ഭൂമിയുടെ ന്യായവില കുറച്ചു കാണിച്ച എല്ലാ കേസുകളും തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു.
പൊതുമാപ്പ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ 5,000 രൂപവരെയുള്ള എല്ലാ കേസുകള്‍ക്കും പൂര്‍ണ ഇളവ് നല്‍കി ഒഴിവാക്കും. ബാക്കിയുള്ളവര്‍ മുദ്രവിലയിലുണ്ടായ കുറവിന്റെ 30 ശതമാനം അടച്ചാല്‍ റവന്യൂ റിക്കവറി അടക്കമുള്ള കേസുകളില്‍നിന്ന് ഒഴിവാക്കുകയും മറ്റ് എല്ലാ തുടര്‍നടപടികളും അവസാനിപ്പിക്കുകയും ചെയ്യും.
ഇതിനായി എല്ലാ ജില്ലകളിലും ഏപ്രില്‍ മുതല്‍ സെറ്റില്‍മെന്റ് കമ്മിഷനുകള്‍ രൂപീകരിക്കും. ഈ മാസം അവസാനം രജിസ്‌ട്രേഷന്‍ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.എന്‍ സതീഷ് എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നും പെന്റിങ് കേസുകളുടെ വിവരം ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാണ്ട് 300 കോടി രൂപയുടെ അധിക വരുമാനം പൊതുമാപ്പ് പദ്ധതിയില്‍കൂടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പൊതുമാപ്പ് വഴി കേസുകള്‍ തീര്‍പ്പാക്കാത്തവരുടെ മേല്‍ റവന്യൂറിക്കവറി അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
മൂന്നാം തവണയാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2012 മാര്‍ച്ചിലാണ് ആദ്യം പദ്ധതി നടപ്പിലാക്കിയത്. പിന്നീട് 2014 മാര്‍ച്ച് വരെ ഇത് നീട്ടുകയും ചെയ്തു. ഇതില്‍ 1.31 ലക്ഷം കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 30.38 കോടി രൂപ സര്‍ക്കാരിന് പിരിച്ചെടുക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ പൊതുമാപ്പ് നല്‍കിയത് 2016 ലാണ്. ഇതില്‍ 56,428 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍കൂടി 11.20 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. നിലവിലുള്ള പത്തുലക്ഷം കേസുകളും തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഈ മാസം 26ന് നിയമസഭയില്‍ പാസാക്കിയതിനുശേഷം പൊതുമാപ്പ് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  15 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  15 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  15 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  15 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  15 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  15 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  15 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  15 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  15 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  15 days ago