HOME
DETAILS

ഭൂമി രജിസ്‌ട്രേഷന്‍: സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ്

  
backup
March 19, 2018 | 1:01 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1



തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഭൂമിയുടെ ന്യായവില കുറച്ചുകാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍ വന്നതിനുമുന്‍പ് ഭൂവില കുറച്ചു കാണിച്ചവര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നത്. പത്തുലക്ഷം കേസുകളാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിലവിലുള്ളത്.
1986 മുതല്‍ 2017 മാര്‍ച്ച് വരെ റിപ്പോര്‍ട്ട് ചെയ്ത ഭൂമിയുടെ ന്യായവില കുറച്ചു കാണിച്ച എല്ലാ കേസുകളും തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു.
പൊതുമാപ്പ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ 5,000 രൂപവരെയുള്ള എല്ലാ കേസുകള്‍ക്കും പൂര്‍ണ ഇളവ് നല്‍കി ഒഴിവാക്കും. ബാക്കിയുള്ളവര്‍ മുദ്രവിലയിലുണ്ടായ കുറവിന്റെ 30 ശതമാനം അടച്ചാല്‍ റവന്യൂ റിക്കവറി അടക്കമുള്ള കേസുകളില്‍നിന്ന് ഒഴിവാക്കുകയും മറ്റ് എല്ലാ തുടര്‍നടപടികളും അവസാനിപ്പിക്കുകയും ചെയ്യും.
ഇതിനായി എല്ലാ ജില്ലകളിലും ഏപ്രില്‍ മുതല്‍ സെറ്റില്‍മെന്റ് കമ്മിഷനുകള്‍ രൂപീകരിക്കും. ഈ മാസം അവസാനം രജിസ്‌ട്രേഷന്‍ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.എന്‍ സതീഷ് എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നും പെന്റിങ് കേസുകളുടെ വിവരം ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാണ്ട് 300 കോടി രൂപയുടെ അധിക വരുമാനം പൊതുമാപ്പ് പദ്ധതിയില്‍കൂടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പൊതുമാപ്പ് വഴി കേസുകള്‍ തീര്‍പ്പാക്കാത്തവരുടെ മേല്‍ റവന്യൂറിക്കവറി അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
മൂന്നാം തവണയാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2012 മാര്‍ച്ചിലാണ് ആദ്യം പദ്ധതി നടപ്പിലാക്കിയത്. പിന്നീട് 2014 മാര്‍ച്ച് വരെ ഇത് നീട്ടുകയും ചെയ്തു. ഇതില്‍ 1.31 ലക്ഷം കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 30.38 കോടി രൂപ സര്‍ക്കാരിന് പിരിച്ചെടുക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ പൊതുമാപ്പ് നല്‍കിയത് 2016 ലാണ്. ഇതില്‍ 56,428 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍കൂടി 11.20 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. നിലവിലുള്ള പത്തുലക്ഷം കേസുകളും തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഈ മാസം 26ന് നിയമസഭയില്‍ പാസാക്കിയതിനുശേഷം പൊതുമാപ്പ് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം മരിച്ചു; വെടിയുതിര്‍ത്തയാള്‍ അഫ്ഗാനില്‍ യു.എസിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍

National
  •  2 months ago
No Image

'വണ്ടർകിഡ്' കാബ്രാളിൻ്റെ ഗോൾഡൻ ടച്ചിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ; ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം പറങ്കിപ്പടക്ക്

Football
  •  2 months ago
No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  2 months ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  2 months ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  2 months ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  2 months ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  2 months ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  2 months ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  2 months ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  2 months ago