HOME
DETAILS

ഭൂമി രജിസ്‌ട്രേഷന്‍: സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ്

  
backup
March 19, 2018 | 1:01 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1



തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഭൂമിയുടെ ന്യായവില കുറച്ചുകാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍ വന്നതിനുമുന്‍പ് ഭൂവില കുറച്ചു കാണിച്ചവര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നത്. പത്തുലക്ഷം കേസുകളാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിലവിലുള്ളത്.
1986 മുതല്‍ 2017 മാര്‍ച്ച് വരെ റിപ്പോര്‍ട്ട് ചെയ്ത ഭൂമിയുടെ ന്യായവില കുറച്ചു കാണിച്ച എല്ലാ കേസുകളും തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു.
പൊതുമാപ്പ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ 5,000 രൂപവരെയുള്ള എല്ലാ കേസുകള്‍ക്കും പൂര്‍ണ ഇളവ് നല്‍കി ഒഴിവാക്കും. ബാക്കിയുള്ളവര്‍ മുദ്രവിലയിലുണ്ടായ കുറവിന്റെ 30 ശതമാനം അടച്ചാല്‍ റവന്യൂ റിക്കവറി അടക്കമുള്ള കേസുകളില്‍നിന്ന് ഒഴിവാക്കുകയും മറ്റ് എല്ലാ തുടര്‍നടപടികളും അവസാനിപ്പിക്കുകയും ചെയ്യും.
ഇതിനായി എല്ലാ ജില്ലകളിലും ഏപ്രില്‍ മുതല്‍ സെറ്റില്‍മെന്റ് കമ്മിഷനുകള്‍ രൂപീകരിക്കും. ഈ മാസം അവസാനം രജിസ്‌ട്രേഷന്‍ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.എന്‍ സതീഷ് എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നും പെന്റിങ് കേസുകളുടെ വിവരം ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാണ്ട് 300 കോടി രൂപയുടെ അധിക വരുമാനം പൊതുമാപ്പ് പദ്ധതിയില്‍കൂടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പൊതുമാപ്പ് വഴി കേസുകള്‍ തീര്‍പ്പാക്കാത്തവരുടെ മേല്‍ റവന്യൂറിക്കവറി അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
മൂന്നാം തവണയാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2012 മാര്‍ച്ചിലാണ് ആദ്യം പദ്ധതി നടപ്പിലാക്കിയത്. പിന്നീട് 2014 മാര്‍ച്ച് വരെ ഇത് നീട്ടുകയും ചെയ്തു. ഇതില്‍ 1.31 ലക്ഷം കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 30.38 കോടി രൂപ സര്‍ക്കാരിന് പിരിച്ചെടുക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ പൊതുമാപ്പ് നല്‍കിയത് 2016 ലാണ്. ഇതില്‍ 56,428 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍കൂടി 11.20 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. നിലവിലുള്ള പത്തുലക്ഷം കേസുകളും തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഈ മാസം 26ന് നിയമസഭയില്‍ പാസാക്കിയതിനുശേഷം പൊതുമാപ്പ് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിന് ഗുരുതര പരുക്ക്

uae
  •  7 days ago
No Image

വീട്ടില്‍ പൂട്ടിയിട്ടു, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ക്രൂരമര്‍ദ്ദനം; ലിവ് ഇന്‍ പങ്കാളിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

Kerala
  •  7 days ago
No Image

അഷ്ടമുടി കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ചു; ഗ്യാസില്‍ നിന്ന് തീപടര്‍ന്നതെന്ന് നിഗമനം

Kerala
  •  7 days ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ക്ക് സ്റ്റേയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു, ഹരജികള്‍ 26ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും

Kerala
  •  7 days ago
No Image

ഗസ്സയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; അധിനിവേശ ജറൂസലമില്‍ രണ്ട് പേരെ കൊന്നു

International
  •  7 days ago
No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  7 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  7 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  7 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  7 days ago