HOME
DETAILS

ഭൂമി രജിസ്‌ട്രേഷന്‍: സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ്

  
backup
March 19, 2018 | 1:01 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1



തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഭൂമിയുടെ ന്യായവില കുറച്ചുകാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍ വന്നതിനുമുന്‍പ് ഭൂവില കുറച്ചു കാണിച്ചവര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നത്. പത്തുലക്ഷം കേസുകളാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിലവിലുള്ളത്.
1986 മുതല്‍ 2017 മാര്‍ച്ച് വരെ റിപ്പോര്‍ട്ട് ചെയ്ത ഭൂമിയുടെ ന്യായവില കുറച്ചു കാണിച്ച എല്ലാ കേസുകളും തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു.
പൊതുമാപ്പ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ 5,000 രൂപവരെയുള്ള എല്ലാ കേസുകള്‍ക്കും പൂര്‍ണ ഇളവ് നല്‍കി ഒഴിവാക്കും. ബാക്കിയുള്ളവര്‍ മുദ്രവിലയിലുണ്ടായ കുറവിന്റെ 30 ശതമാനം അടച്ചാല്‍ റവന്യൂ റിക്കവറി അടക്കമുള്ള കേസുകളില്‍നിന്ന് ഒഴിവാക്കുകയും മറ്റ് എല്ലാ തുടര്‍നടപടികളും അവസാനിപ്പിക്കുകയും ചെയ്യും.
ഇതിനായി എല്ലാ ജില്ലകളിലും ഏപ്രില്‍ മുതല്‍ സെറ്റില്‍മെന്റ് കമ്മിഷനുകള്‍ രൂപീകരിക്കും. ഈ മാസം അവസാനം രജിസ്‌ട്രേഷന്‍ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.എന്‍ സതീഷ് എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നും പെന്റിങ് കേസുകളുടെ വിവരം ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാണ്ട് 300 കോടി രൂപയുടെ അധിക വരുമാനം പൊതുമാപ്പ് പദ്ധതിയില്‍കൂടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പൊതുമാപ്പ് വഴി കേസുകള്‍ തീര്‍പ്പാക്കാത്തവരുടെ മേല്‍ റവന്യൂറിക്കവറി അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
മൂന്നാം തവണയാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2012 മാര്‍ച്ചിലാണ് ആദ്യം പദ്ധതി നടപ്പിലാക്കിയത്. പിന്നീട് 2014 മാര്‍ച്ച് വരെ ഇത് നീട്ടുകയും ചെയ്തു. ഇതില്‍ 1.31 ലക്ഷം കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 30.38 കോടി രൂപ സര്‍ക്കാരിന് പിരിച്ചെടുക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ പൊതുമാപ്പ് നല്‍കിയത് 2016 ലാണ്. ഇതില്‍ 56,428 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍കൂടി 11.20 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. നിലവിലുള്ള പത്തുലക്ഷം കേസുകളും തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഈ മാസം 26ന് നിയമസഭയില്‍ പാസാക്കിയതിനുശേഷം പൊതുമാപ്പ് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  12 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  12 days ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  12 days ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  12 days ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  12 days ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  12 days ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  12 days ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  12 days ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  12 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  12 days ago